ന്യൂദൽഹി : രാജ്യത്തിന്റെ വ്യോമരംഗത്തെ കരുത്ത് എടുത്ത് കാട്ടി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ദില്ലി അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിന് നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിർമ്മിച്ച മോഡലിന് അംഗീകാരം നൽകി പ്രതിരോധമന്ത്രാലയം. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
പുതിയ യുദ്ധവിമാനത്തിന്റെ ചിത്രം പങ്കുവെക്കുകയും പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു. ‘ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശക്തമായ ഒരു ആഭ്യന്തര എയ്‌റോസ്‌പേസ് വ്യാവസായിക ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സുപ്രധാന ചുവടുവയ്‌പ്പ് നടത്തുന്നു’ – പ്രതിരോധ മന്ത്രാലയം എക്സിൽ പറഞ്ഞു.
അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാം എക്സിക്യൂഷൻ മോഡലിനാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്. വ്യവസായ പങ്കാളിത്തത്തിലൂടെയാണ് എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ) ഈ പരിപാടി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
എയ്‌റോസ്‌പേസ് മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലായി മാറുന്ന എഎംസിഎ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് തദ്ദേശീയ വൈദഗ്‌ദ്ധ്യം, ശേഷി, എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: