ആലുവ :നാല് വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃ സഹോദരന്‍ റിമാന്‍ഡില്‍. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലേക്ക് മാറ്റി. കുട്ടി കൊല്ലപ്പെടും മുന്‍പ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നല്‍കിയ വിവര പ്രകാരം പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.
പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
രാത്രി കുട്ടിയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോകുമ്പോഴായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: