കോഴിക്കോട്:ഫറോക്കില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി.ഫറോക്ക് സ്വദേശിനി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു ആണ് മരിച്ചത്.
മേയ് 22 ന് പ്രസവത്തിന് അഡ്മിറ്റ് ആകാനായിരുന്നു അശ്വതിക്ക് നിര്‍ദേശം കിട്ടിയിരുന്നത്.എന്നാല്‍, നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി.എന്നാല്‍ വയറ് കഴുകിയശേഷം പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയപ്പോള്‍ അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തി. ലേബര്‍ റൂമില്‍ നടത്തിയ പരിശോധനയിലും കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്നാണ് അറിയിച്ചത്.
പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തി. ഇതിന് ശേഷം കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെഎത്തിയില്ലെന്നും കുഞ്ഞിന്റെ മരണ കാരണം ചികിത്സാപ്പിഴവാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: