സുല്‍ത്താന്‍ബത്തേരി: പുള്ളിമാനിനെ ഇടിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിലായ സ്‌കാനിയ ബസ് വിട്ടുനല്‍കുന്നതിന് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വന്നത് പതിമൂന്ന് ലക്ഷം രൂപ.തിരുവനന്തപുരം- ബെംഗളുരു സര്‍വീസ് നടത്തുകയായിരുന്ന സ്‌കാനിയ ബസാണ് വനംവകുപ്പ് എടുത്ത കേസില്‍ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നത്.
കഴിഞ്ഞ മാസം 19ന് മുത്തങ്ങക്കടുത്ത് എടത്തറയില്‍ വനപാതയില്‍ റോഡിന് കുറകെ ചാടിയ മാനിനെ ബസിടിക്കുകയായിരുന്നു. മാന്‍ ചത്തതോടെ ജീവന്‍ വനപാലകരെത്തി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
കോടതിയിലെത്തിയ കേസില്‍ ബത്തേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴയടച്ച് ബസ് വിട്ടുനല്‍കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചത്. കോടതി നിര്‍ദ്ദേശിച്ച ബോണ്ട് തുക കെഎസ്ആര്‍ടിസി അധികൃതര്‍ കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: