India

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഓപ്പറേഷൻ സിന്ദൂരിൽ 100-ലധികം പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ തെളിവുകൾ സഹിതം തെളിയിച്ചിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

Published by

ഗുവാഹത്തി : ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനും അതിന്റെ ഭീകര സംഘടനകൾക്കും ഇന്ത്യ ഒരു പാഠം പഠിപ്പിച്ചു. ഇത് അവർ വളരെക്കാലം ഓർമ്മിക്കുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ ഈ സംഭവത്തെ പ്രശംസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വലിയ ഒരു പ്രസ്താവന നടത്തി. പുതിയ ഇന്ത്യ തീവ്രവാദികളെ കണ്ടെത്തി കൊല്ലുമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു.

“നമ്മുടെ ഡിജിഎംഒ അൽപ്പം മുമ്പ് നടത്തിയ അത്ഭുതകരമായ ഒരു ബ്രീഫിംഗ് ഞാൻ കണ്ടു. പ്രധാനമന്ത്രി മോദിയോടും നമ്മുടെ ധീരരായ സൈന്യത്തിന്റെ നേതൃത്വത്തോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ഓപ്പറേഷൻ സിന്ദൂരിൽ 100-ലധികം പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ തെളിവുകൾ സഹിതം തെളിയിച്ചിട്ടുണ്ട്. നമ്മുടെ ശത്രുവിന്റെ പ്രധാനപ്പെട്ട സൈനിക, തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്” – ഹിമന്ത ബിശ്വ ശർമ്മ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഇതിനു പുറമെ എല്ലാറ്റിനുമുപരി ഓപ്പറേഷൻ സിന്ദൂർ ശക്തമായ സന്ദേശം നൽകിയിട്ടുണ്ട്. പുതിയ ഇന്ത്യ ലോകത്തിന്റെ എല്ലാ കോണുകളിലും തീവ്രവാദികളെ കണ്ടെത്തി ഉന്മൂലനം ചെയ്യുമെന്ന സന്ദേശം, അവർ കരയിലോ, ആകാശത്തോ, കടലിലോ എവിടെ ഒളിച്ചാലും അവരെ പിന്തുടർന്ന് ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക