ന്യൂദൽഹി ; ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ . ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയെ തുടർച്ചയായി ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം രാജ്യത്തെ സംരക്ഷിച്ചു. പാകിസ്ഥാന് ഉചിതമായ മറുപടിയും ഇന്ത്യ നൽകുന്നുണ്ട്. ഇതിനിടയിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതാണ് ഇർഫാൻ പത്താനെ പ്രകോപിപ്പിച്ചത്.
ഈ തെറ്റായ വാർത്തകൾ കൂടുതലും പാകിസ്ഥാനിൽ നിന്നാണ് പ്രചരിക്കുന്നത്. ഇന്ത്യയ്‌ക്കകത്തുള്ള ചില തീവ്ര ഇസ്ലാമിസ്റ്റുകളും ഈ വാർത്തകൾ പങ്ക് വച്ച് പ്രചരിപ്പിക്കുന്നു. ഈ വാർത്തകളിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയെന്നും നിരവധി യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടിട്ടുണ്ടെന്നുമൊക്കെയാണ് പറയുന്നത് .
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശാസിക്കുന്ന ഒരു വീഡിയോ ഇർഫാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. സർക്കാരിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക പ്രസ്താവനകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ എല്ലാവരും വിശ്വസിക്കാവൂ എന്നും ഈ വീഡിയോയിൽ ഇർഫാൻ അഭ്യർത്ഥിക്കുന്നു. ‘വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഇർഫാൻ വീഡിയോ പങ്കുവെച്ചത്. നമ്മുടെ സൈനികരെ ബഹുമാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുക. നമ്മുടെ രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് . നമ്മളെ അക്രമിക്കാൻ സമയം പാർത്തിരിക്കുന്നവരെയല്ല . – ഇർഫാൻ പത്താൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: