Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

മുരുകന്‍ തിരുവനന്തപുരം by മുരുകന്‍ തിരുവനന്തപുരം
May 11, 2025, 11:21 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മൗഢ്യഗ്രഹങ്ങളുടെ ദശാപഹാരങ്ങളും ദോഷം ചെയ്യും. എന്നാല്‍ അക്കാലത്തു സാമ്പത്തിക നേട്ടമുണ്ടാകുമെന്നതാണു വസ്തുത. മീനം ധനു രാശികളില്‍ നില്‍ക്കുന്ന രാഹുവിന്റെ ദശാന്ത്യത്തിലും കേതുവിന്റെ പ്രാരംഭദശയിലും അസഹ്യമായ കഷ്ടാരിഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. ബലഹീനനായ പാപഗ്രഹത്തിന്റെ ദശയില്‍ (രിക്തദശ)കഷ്ടതകള്‍ വളരെ കൂടിയിരിക്കും. ഏഴാംഭാവാധിപനോട് യോഗദൃഷ്ടികളുള്ള ഗ്രഹങ്ങളുടെ ദശാപഹാരങ്ങളും മാരക സ്ഥാനാധിപത്യവും കേന്ദ്രാധിപത്യവുമുള്ള ഗുരു ശുക്രന്മാരുടെ ദശാപഹാരങ്ങള്‍, മാരക അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗുളികന്റെ ദശ, ഗുളിക ഭവനാധിപന്‍. ഗുളിക നവാംശകാധിപന്‍ എന്നിവരുടെ ദശാകാലവും ആപല്‍ക്കരം. പ്രസ്തുത ഗ്രഹങ്ങള്‍ പാപന്മാരാണെങ്കില്‍ ക്ലേശങ്ങള്‍ അധികരിക്കും. വ്യാഴന്റെ വീക്ഷണം, ഇഷ്ട ഭാവസ്ഥിതി, വ്യാഴന്റെ ഉപചയ സ്ഥാന സ്ഥിതി എന്നിവയില്‍ ഏതെങ്കിലും സ്ഥിതിവിശേഷമുണ്ടെങ്കില്‍ ഗുളിക ദശയുടെ അശുഭഫലങ്ങള്‍ നിസ്സാരമായിരിക്കും. ശനിദശ നാലാമതും വ്യാഴന്‍, കുജരാഹുക്കള്‍ എന്നിവരുടെ ദശ ആറാമതും വന്നാല്‍ അശുഭാനുഭവങ്ങള്‍ ഏറിയിരിക്കും.

രാഹു-ഗുരു, ശുക്ര-രവി, കുജ-രാഹു എന്നിവരുടെ ദശാസന്ധികള്‍ യഥാക്രമം പുരുഷനും സ്ത്രീക്കും ഇരുകൂട്ടര്‍ക്കും ഒരുപോലെ വിവിധ തരത്തിലുള്ള ദോഷാനുഭവങ്ങള്‍ നല്‍കും. അഷ്ടമാധിപന്റെ ദശാപഹാരങ്ങളും കഠിനം തന്നെ. മീനലഗ്‌ന ജാതകനു ശുക്രദശയും ശുഭന്മാരായ മൂന്ന്, ആറ്, പതിനൊന്നു ഭാവാധിപന്മാരുടെ ദശാപഹാരങ്ങളും, ദശാനാഥന്റെ 6, 8, 12 ല്‍ നില്‍ക്കുന്ന അപഹാരനാഥന്മാരും അനിഷ്ടഫലങ്ങള്‍ മാത്രമേ നല്‍കൂ. ദശാനാഥന്മാരും അപഹാരനാഥന്മാരും തമ്മില്‍ ബന്ധമില്ലെങ്കില്‍ അപഹാരഫലങ്ങള്‍ക്കു ഹാനി സംഭവിക്കും. ദശാനാഥനും അപഹാരനാഥനും പാപഗ്രഹങ്ങളാണെങ്കില്‍ ഫലങ്ങള്‍ വളരെ ദോഷം ചെയ്യും. യോഗകാരകനായ ഗ്രഹത്തിന്റെ ദശയില്‍ അപഹാര നാഥന്‍ മാരകനാണെങ്കില്‍ അപഹാരനാഥന്റെ ക്രൂരഫലം വര്‍ദ്ധിക്കും. ദശാനാഥന്‍ ഫലശൂന്യനാകും.

ലഗ്‌നസ്ഥിത പാപന്മാരുടെ ദശയില്‍ പാപന്മാരുടെ അപഹാരം ദുരിതമയമായിരിക്കും. ലഗ്‌നാധിപന്‍ ശുഭനായാലും പാപനായാലും പാപഗ്രഹങ്ങളുടെ അപഹാരകാലത്ത്് രോഗാദി അരിഷ്ടതകളും സ്ഥാനഭ്രംശവും ഫലം.

ഏതെങ്കിലുമൊരു ഭാവത്തില്‍ ആ ഭാവത്തിന്റെ അനിഷ്ട സ്ഥാനാധിപന്‍(6, 8, 12) സ്ഥിതി ചെയ്യുന്നുവെങ്കില്‍ ആ ഭാവാധിപന്റെ ദശയില്‍ ആ ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാനാധിപന്റെ അപഹാരം അശുഭഫലം നല്‍കും.

കാല(ള)സര്‍പ്പയോഗമുള്ള ജാതകര്‍ക്കുണ്ടായേക്കാവുന്ന സൈ്വരം കെടുത്തുന്ന അനുഭവങ്ങളെക്കുറിച്ച് നിശ്ചിതമായൊരു കാലക്രമം പ്രവചനാതീതം. ഇടവിട്ടിടവിട്ട് ലഘുവായും ഗുരുവായും നിര്‍വചനങ്ങള്‍ക്ക് അപ്പുറത്തേയ്‌ക്ക് പിടിവിട്ടുപോ
കുന്ന അസ്വസ്ഥതയും വിഘ്‌നങ്ങളും ജാതകരെയും കുടുംബാംഗങ്ങളെയും ജീവിതത്തിന്റെ പ്രാരംഭഘട്ടം മുതല്‍ വലയം ചെയ്തിരിക്കുന്നതു കാണാം. രാഹുകേതുക്കള്‍, അവരുടെ യോഗദൃഷ്ടികളുള്ള ഗ്രഹങ്ങള്‍, അവര്‍ സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപന്മാര്‍, നവാംശക രാശ്യാധിപന്‍ എന്നിവരുടെ ദശാപഹാരങ്ങളില്‍ ജാതകന് അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടാകും. മിക്ക ജാതകരും സാമ്പത്തിക ശേഷിയുളളവരും കലാ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധരും ആയിരിക്കും. അകം വേവുന്നതു് പുറമറിയാന്‍ വൈകും. ഒരുനാള്‍ അറിയും അപ്പോള്‍ എല്ലാവര്‍ക്കും മനഃപ്രയാസമുണ്ടാകും. നിരവധി ജാതകങ്ങള്‍ രചിച്ചും സൂക്ഷ്മ പരിശോധന നടത്തിയും ദൃഢതയാര്‍ജ്ജിച്ച നിഗമനമാണിത്്.

ഗ്രഹങ്ങളുടെ ചാരഫലം നല്‍കുന്ന സമയം വ്യത്യസ്തമാണ്. രവികുജന്മാര്‍ രാശിയുടെ ആദിദ്രേക്കാണത്തിലും ഗുരുശുക്രന്മാര്‍ രാശിയുടെ മദ്ധ്യദ്രേക്കാണത്തിലും ബുധന്‍ രാശിയുടെ ഏതു ഭാഗത്തു നില്‍ക്കുമ്പോഴും അവരവരുടേതായ ശുഭാശുഭഫലങ്ങള്‍ ദാനം ചെയ്യും. ശനി, ചന്ദ്രന്‍, രാഹു കേതുക്കള്‍ എന്നിവര്‍ക്കു പ്രത്യേക സമയമില്ല. ഈ പ്രതിഭാസം സൂക്ഷ്മമായി ഗ്രഹിച്ചാലേ ഫല നിരൂപണം കുറ്റമറ്റതാകൂ.

കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമത്തില്‍ശനി, ജന്മം, മൂന്ന്, എട്ട് രാശികളില്‍ വ്യാഴന്‍ എന്നിവരെ സംബന്ധിച്ചു് പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ക്കും പഴഞ്ചൊല്ലുകള്‍ക്കും പണ്ഡിതപാമര ഭേദമെന്യേ ആളുകളുടെ ഇടയില്‍ വലിയ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. ചാരവശാലുള്ള ഗ്രഹങ്ങളുടെ സഞ്ചാരമാണ് പരാമൃഷ്ടം. ജാതകത്തിലെ ഗ്രഹനില ഏറെക്കുറെ ശുഭകരമാണെങ്കില്‍ പ്രസ്തുത കാലഘട്ടങ്ങള്‍ നാമമാത്രമായ ചില സൈ്വരക്കേടുകള്‍ മാത്രം നല്‍കി കടന്നുപോകുമെന്നതാണ് വാസ്തവം. ജാതകത്തില്‍ മറ്റു ദോഷങ്ങളുണ്ടെങ്കില്‍ തന്നെയും പ്രസ്തുത കാലഘട്ടങ്ങള്‍ മുഴുവനും യാതനാ നിര്‍ഭരമായിരിക്കില്ല. വേധസ്ഥാനങ്ങളില്‍ ഗ്രഹങ്ങള്‍ നിന്നാല്‍ വേധ്യന്റെ ഫലദാന ശക്തി ക്ഷയിച്ചു പോകും. ഗുണവുമില്ല ദോഷവുമില്ല. തന്നിമിത്തം വേധസ്ഥാനത്തു നില്‍ക്കുന്ന ഗ്രഹത്തിനു രാശിപ്പകര്‍ച്ച ഉണ്ടാകുന്നതുവരെ അവരെ സംബന്ധിച്ച്് യാതൊരു ഫലവും ഉണ്ടാകില്ല.

കണ്ടകശ്ശനിയുടെയും ഏഴരശ്ശനിയുടെയും ശുഭാശുഭഫലങ്ങള്‍ നിര്‍ദ്ദിഷ്ടകാലം മുഴുവന്‍ ഒരു പോലെ അനുഭവിക്കേണ്ടി വരില്ലെന്നു സാരം. വ്യാഴന്റെ കാര്യവും ഇതുപോലെ തന്നെയാണ്.

ജീവിത യാത്രയില്‍ നേരായ മാര്‍ഗ്ഗത്തില്‍ക്കൂടെ മാത്രം യാത്ര ചെയ്യുന്ന മനുഷ്യന്് അരങ്ങിലും അണിയറയിലും സ്ഥിതി ചെയ്യുന്ന സര്‍വ്വ നക്ഷത്ര താരാഗ്രഹങ്ങളും രാവുകളെ ജ്യോതിര്‍മയമാക്കുന്ന ചന്ദ്രനും ജാഗ്രത് സ്വപ്‌ന സുഷുപ്തിയിലുടനീളം അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേയിരിക്കും.

Tags: AstrologyastrologerMurugan Thiruvananthapuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2025 ജൂണ്‍ 2 മുതല്‍ ജൂണ്‍ 8 വരെ

Kerala

ശ്രീതുവിനെ അവസാനമായി കണ്ടത് 7 മാസം മുമ്പ്,രണ്ടാം ഭര്‍ത്താവെന്ന് അവകാശപ്പെട്ട് മറ്റൊരു പുരുഷനും ഉണ്ടായിരുന്നു- ശംഖുംമുഖം ദേവീദാസന്‍

Kerala

രണ്ടു വയസുകാരിയുടെ കൊലപാതകം: ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടില്‍ വന്നിട്ടില്ലെന്ന് ജ്യോത്സ്യന്റെ ഭാര്യ

Kerala

ബാലരാമപുരത്ത് രണ്ടു വയസുകാരിയുടെ മരണം: കുട്ടിയുടെ അമ്മയുമായി ബന്ധമുളള ജ്യോത്സ്യന്‍ ശംഖുമുഖം ദേവീദാസനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

Astrology

ജാതകത്തില്‍ ബന്ധുക്കളുടെ അനുഭവ സൂചനകള്‍

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies