പഹല്‍ഗാമില്‍ പാകിസ്ഥാന്‍ നടത്തിയ ഭീകര നരസംഹാരത്തിന് തക്കതായ തിരിച്ചടി ശരിയായ തീരുമാനമാണെന്ന് പൂര്‍വസൈനിക് സേവാ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍.
നിരപരാധികളായ ജീവിതങ്ങളെയാണ് തീവ്രവാദികള്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഭാരതം സമാധാനമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് തിന്മയ്‌ക്കെതിരെ ഭാരതം ഒന്നിക്കണം കൃത്യമായ ലക്ഷ്യത്തോടെ ഒമ്പത് ഭീകരവാദി ക്യാമ്പുകളെ തെരഞ്ഞുപിടിച്ച് തകര്‍ത്തത്. ഇത്തരത്തില്‍ പതിമൂന്ന് ക്യാമ്പുകള്‍ കൂടിയുണ്ട്. അതും തകര്‍ക്കണം. ഭീകരവാദത്തെ സമ്പൂര്‍ണമായി അടിച്ചമര്‍ത്താന്‍ കരുത്തുള്ള രാജ്യമാണ് ഭാരതം എന്നത് പാകിസ്ഥാന് നന്നായി അറിയാം. ശാന്തിയും സമാധാനവും അതിര്‍ത്തികളില്‍ ഉണ്ടാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഭാരതത്തിന്റെ തിരിച്ചടിയില്‍ ഭയന്നിരിക്കുന്ന പാകിസ്ഥാന്‍ ഭരണകൂടം ഭീകര പ്രവര്‍ത്തനങ്ങളും നുഴഞ്ഞുകയറ്റവും ഇല്ലാതാക്കി ശാന്തിയും സമാധാനവും ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: