ന്യൂഡൽഹി : ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയൽ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ടെറിട്ടോറിയൽ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിന്റെ അധികാര ചുമതല നൽകിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളിലുടനീളം വിന്യസിക്കുന്നതിനായി ടെറിട്ടോറിയൽ ആർമിയുടെ 14 ഇൻഫൻട്രി ബറ്റാലിയനുകളെ സേവനത്തിന് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ കരസേനാ മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
1948 ലെ ടെറിട്ടോറിയൽ ആർമി റൂളിലെ റൂൾ – 33 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ടെറിട്ടോറിയൽ ആർമിയിലെ ഓരോ ഉദ്യോഗസ്ഥനെയും ഓരോ അംഗത്തെയും അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിന് വിളിക്കാനാണ് കരസേനാ മേധാവിക്ക് ഇപ്പോൾ അധികാരം നൽകിയിരിക്കുന്നത്.
അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ എം. എസ്. ധോണിയും ഈ സൈന്യത്തിന്റെ ഭാഗമാണ്. ഈ സൈന്യത്തിൽ അദ്ദേഹത്തിന് ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി നൽകിയിട്ടുണ്ട്. കൂടാതെ സൂപ്പർ താരമായിരുന്ന സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ കൂടിയാണ്. ഇതിനർത്ഥം കാര്യങ്ങൾ മുന്നോട്ട് പോയാൽ എം.എസ്. ധോണിയും സച്ചിനും സേവനത്തിനായി തയ്യാറാകേണ്ടി വരും എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: