Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എംജിഎസിന്റെ ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍

ഡോ. ഇ. ബാലകൃഷ്ണന്‍ by ഡോ. ഇ. ബാലകൃഷ്ണന്‍
Apr 27, 2025, 02:45 am IST
in Article
ഡോ. ഇ.ബാലകൃഷ്ണന്‍ എംജിഎസ്സിനോടൊപ്പം

ഡോ. ഇ.ബാലകൃഷ്ണന്‍ എംജിഎസ്സിനോടൊപ്പം

FacebookTwitterWhatsAppTelegramLinkedinEmail

ആരായിരുന്നു മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രധാനം.അദ്ദേഹത്തിന്റെ കേരള ചരിത്ര ഗവേഷണത്തിലൂടെ കേരള ചരിത്രത്തെ ശക്തമായ ഋുശഴൃമുവ്യ (പുരാശിലാലിഖിതം) യുടെ അടിസ്ഥാനത്തില്‍ പൊളിച്ചെഴുതി. എല്ലാ ചരിത്ര രേഖകളും ഉപയോഗപ്പെടുത്തി അതിനെ വിപുലീകരിച്ചു. അങ്ങനെ കേരളചരിത്രത്തെ ഒരു ഉറച്ച അടിത്തറയിലാക്കിയെന്നതാണ് എംജിഎസ്സിന്റെ പ്രാധാന്യം. പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഇതിന് പുറമെ നിരവധി പുസ്തകങ്ങളും പഠനസമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം വെറുമൊരു അക്കാദമിക പണ്ഡിതന്‍ മാത്രമായിരുന്നില്ല. സമകാലീന ചരിത്ര രാഷ്‌ട്രീയ സംവാദങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. അവയിലേറ്റവും എടുത്തു പറയാവുന്നതാണ് ബാബറി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കം. ഈ തര്‍ക്കത്തിലിടപെട്ട് അന്നത്തെ ഐസിഎച്ച് ആര്‍ ചെയര്‍മാനായിരുന്ന ഇര്‍ഫാന്‍ ഹബീബ് ഐസിഎച്ച്ആര്‍ വേദികളെ ഇതിന് ഉപയോഗപ്പെടുത്തി. ഈ അവസരത്തില്‍ എംജിഎസ് പ്രതിഷേധവുമായി രംഗത്ത് വരികയും ഇര്‍ഫാന്റെ ചെയ്തികളെ തുറന്നു കാട്ടുകയും ചെയ്തു.

അടുത്ത കാലത്തായി കേരളമൊട്ടാകെ ചര്‍ച്ച ചെയ്ത ഒരു ചെറു പുസ്തകമായിരുന്നു കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്ന സമാഹാരം. മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് പ്രസിദ്ധീകരണത്തിനായി ഈ ലേഖനങ്ങള്‍ അയച്ചെങ്കിലും അവര്‍ അത് തിരസ്‌ക്കരിച്ചു. തുടര്‍ന്ന് ശാന്തം എന്ന മാസികയാണ് ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതോടെ ശാന്തം മാസിക പ്രസിദ്ധമായി. ലേഖനങ്ങളുടെ സമകാലീന പ്രാധാന്യം കണക്കിലെടുത്ത് ഡിസി ബുക്ക്‌സ് അത് പുസ്തകമായി പുറത്തിറക്കി. അവയുടെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി. ഈ ലേഖന സമാഹാരത്തിന്റെ ഉള്ളടക്കത്തില്‍ പ്രധാനമായത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിലാലിഖിതത്തെക്കുറിച്ചുള്ള പഠനമാണ്. പഴയ ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഒരു ശ്രീരാമക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ അവിടെ ഉള്ളതായി കണ്ടെത്തി. ഇന്നും ഈ വസ്തുത പലര്‍ക്കും അറിയില്ല. മറ്റൊരു ലേഖനത്തില്‍ ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നുവെന്ന കെട്ടുകഥയെ എംജിഎസ് ചോദ്യം ചെയ്യുന്നു. 1921 ലെ മാപ്പിള ലഹള കാര്‍ഷിക ലഹളയായിരുന്നു എന്ന ഇഎംഎസ് തുടങ്ങിയവരുടെ പ്രചാരണങ്ങളും എംജിഎസ്സിലെ ചരിത്രകാരന്‍ ഈ പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നു. ജനാധിപത്യവും കമ്മ്യൂണിസവും എന്ന ലേഖനം 2004 ല്‍ പ്രസിദ്ധീകരിച്ചതാണ്. ഇഎംഎസ്സിന്റെ ഗാന്ധി പ്രണയം എന്ന ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
1997 ലെഴുതിയ ഈ ലേഖനം ഗാന്ധിജിയെ കുറേക്കൂടി ഭാവാത്മകമായി വിലയിരുത്തിയിരുന്ന ഇഎംഎസ്സിന്റെ ലേഖനത്തെ ചോദ്യം ചെയ്യുന്നു. ഈ ലേഖനത്തിന് ആധാരമായ ചരിത്രവസ്തുതകള്‍ ഞാനാണ് എംജിഎസ്സിന് നല്‍കിയിരുന്നത്. കാരണം 1988 – 92 കാലത്ത് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തിയിരുന്ന കാലത്ത്. അദ്ദേഹം അവിടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. പിന്നീട് അദ്ദേഹം ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നപ്പോഴും ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. എന്റെ ഗവേഷണത്തില്‍ സജീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ഗവേഷണ വളര്‍ച്ചയെകുറിച്ച് തികച്ചും ബോധവാനായിരുന്നു. ഇഎംഎസ് സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിക്കെതിരായി കേരളത്തിലൊരുക്കിയ പടയൊരുക്കങ്ങള്‍ ഞാന്‍ എന്റെ പ്രബന്ധത്തില്‍ അക്കമിട്ട് നിരത്തിയിരുന്നു. ഈ ചരിത്രം മുഴുവന്‍ അദ്ദേഹം എന്റെ പുസ്തകത്തിന് – ‘ഹിസ്റ്ററി ഓഫ് ദി കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ കേരള’ മുഖവുര എഴുതുമ്പോള്‍ വായിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. ഈ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ സമാഹരിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവും തമ്മിലുള്ള അഭിപ്രായ ഐക്യത്തെക്കുറിച്ച് ഈ പുസ്തകത്തിന്റെ മുഖവുരയില്‍ തുറന്നെഴുതിയിട്ടുമുണ്ട്.

എംജിഎസ് ഒരിക്കലും ഒരു പ്രസ്ഥാനത്തിന്റെ അടിമയായിരുന്നില്ല. ചരിത്ര ഗവേഷണത്തില്‍ പല മാര്‍ക്‌സിസ്റ്റ് പ്രമാണങ്ങളും ഉപയോഗപ്പെടുത്തിയിരുന്ന അദ്ദേഹം തികഞ്ഞ സ്റ്റാലിനിസ്റ്റ് വിമര്‍ശകനായിരുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകളുമായി അദ്ദേഹം അകലം പാലിച്ചു പോന്നു. പുരാണേതിഹാസങ്ങളെ ശുദ്ധ ചരിത്രമാക്കുന്ന രീതികളെയും അദ്ദേഹം എതിര്‍ത്തു. ചരിത്ര രീതികളില്‍ അദ്ദേഹം ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല.

അദ്ദേഹം നിരന്തരമായി എനിക്കു നല്‍കിയ ഉപദേശം ‘എപ്പോഴും രേഖകളുടെ സത്യത്തെ മുറുകെ പിടിക്കുകയെന്നതായിരുന്നു. എന്റെ ഗവേഷണത്തില്‍ ഞാനത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. മഹാനായ എന്റെ ഗുരുനാഥനുള്ള ഭക്തിനിര്‍ഭരമായ അര്‍ച്ചനയായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

 

Tags: Dr MGS NarayananCommerance
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

Editorial

ചരിത്രത്തിനൊപ്പം നടന്ന മഹാരഥന്‍

Kerala

സര്‍വ്വകലാശാലയുടെ ഗുരു

ഇഎംഎസ്സിനൊപ്പം യോഗവേദിയില്‍
Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

പുതിയ വാര്‍ത്തകള്‍

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies