കണ്ണൂരിലെ തലശേരിയിൽ നിർമിച്ച പുതിയ കോടതി സമുച്ചയം വികസനക്കുതിപ്പിന്റെ മികച്ച ഉദാഹരങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയമാണ് തലശ്ശേരിയിൽ യാഥാർഥ്യമായത്.
എട്ടു നിലകളിലായി 136 മുറികളോടെ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ നാല് അഡീഷണൽ ജില്ലാ കോടതികൾ, കുടുംബ കോടതി, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, പോക്സോ സ്പെഷൽ കോടതി, രണ്ട് അസിസ്റ്റന്റ് സെഷൻസ് കോടതികൾ, രണ്ട് മജിസ്ട്രേറ്റ് കോടതികൾ, വിജിലൻസ് കോടതി എന്നിവയാണ് പ്രവർത്തിക്കുന്നത്. ജുഡീഷ്യൽ ഓഫിസർമാർ, അഭിഭാഷകർ, എന്നിവർക്കായുള്ള വിശ്രമമുറി, ഗുമസ്തൻമാർക്കുള്ള മുറി, സാക്ഷികൾക്കായുള്ള വിശ്രമമുറികൾ, ബാങ്ക്, പോസ്റ്റ് ഓഫിസ്, കാന്റീൻ എന്നിവയും സമുച്ചയത്തിലുണ്ട്.
കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലൂടെ വികസനത്തിന്റെ മറ്റൊരു മാതൃക കൂടിയാണ് സർക്കാർ മുന്നോട്ടു വച്ചത്. കിഫ്ബി ധനസഹായത്തോടെയാണ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനായിരുന്നു പദ്ധതിയുടെ ചുമതല.
തിരുവനന്തപുരം തോന്നയ്ക്കലിൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിന്റെ രണ്ടാം ഘട്ടത്തിനു വേണ്ടി സർക്കാർ 128.5 ഏക്കർ ഭൂമി ഏറ്റെടുത്തതും ഇതോടൊപ്പം ചേർത്തു പറയാവുന്നതാണ്. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ കീഴിൽ നിർമിച്ചിരിക്കുന്ന പാർക്കിൽ പുതുതായി 8 കമ്പനികൾ കൂടി അടുത്തിടെ പ്രവർത്തനമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: