തിരുവനന്തപുരം:പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് വേണ്ടി ഫോണിലൂടെ വിദ്യാര്‍ഥിനിയെയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയ മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിന്‍(30) എന്നിവരെ വെള്ളറട പൊലീസ് പിടികൂടി. മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്ന കരാറായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ക്വട്ടേഷന്‍ ഏറ്റെടുത്തവരും തമ്മിലുള്ള കരാര്‍.
ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പ്രണയാഭ്യര്‍ഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതിക്കണമെന്നും ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്നും പറഞ്ഞതോടെ ശല്യം സഹിക്കാനാകാതെ മാതാവ് വെള്ളറട പൊലീസില്‍ പരാതി നല്‍കി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് 17 വയസ് ആണ് പ്രായമെന്നതിനാല്‍ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയുടെ വീട്ടിലെത്തി പൊലീസ് മാതാപിതാക്കളോടും കുട്ടിയോടും കേസിന്റെ ഗൗരവം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: