ചെന്നൈ : തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാരിന്റെ ഹിന്ദുവിരുദ്ധ മതവിരുദ്ധ മനോഭാവത്തിന് മറ്റൊരു ഉദാഹരണം നൽകുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളിൽ നിന്നുള്ള ഏകദേശം 1,000 കിലോഗ്രാം സ്വർണ്ണമാണ് ഉരുക്കി ർണ്ണ നിക്ഷേപ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചത്.
ഈ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ അതത് ക്ഷേത്രങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഉപയോഗിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത് . എന്നാൽ സർക്കാരിന്റെ ഈ പ്രസ്താവനകളെ വിശ്വാസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇത് ക്ഷേത്ര ഖജനാവിൽ നിന്നുള്ള ‘സർക്കാർ കൊള്ള’യാണെന്നാണ് വിശ്വാസികൾ പറയുന്നത് .
ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും, പൂജാരിമാരുടെ ശമ്പളത്തിനും മറ്റും നിയമങ്ങൾ അനുസരിച്ച് പണം നൽകാൻ മടിക്കുന്ന ഒരു സർക്കാരിൽ നിന്ന് അത്തരമൊരു പ്രതീക്ഷ വൃഥാവിലായിരിക്കുമെന്നും അവർ പറയുന്നു. സംസ്ഥാനത്തെ ഹിന്ദുവിരുദ്ധ സർക്കാരിന്റെ ഈ നടപടി ഒരു വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മത-സാമൂഹിക സംഘടനകൾ ഇതിനെ “ഹിന്ദു വിരുദ്ധം” എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.
ഹിന്ദുക്കളോടും, ക്ഷേത്രങ്ങളോടും വെറുപ്പ് വച്ചു പുലർത്തുന്ന സർക്കാരിന് വിശ്വാസികൾ നൽകുന്ന ഈ നിക്ഷേപത്തിൽ കൈ വയ്‌ക്കാൻ എന്ത് യോഗ്യതയുണ്ടെന്നും ഹിന്ദു വിശ്വാസികൾ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: