Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ ദര്‍ശനങ്ങളും ഭാരതത്തിന്റെ ശ്രേഷ്ഠമായ കുതിപ്പും

Modi's visions and India's great leap

Janmabhumi Online by Janmabhumi Online
Apr 21, 2025, 11:03 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ ദശകത്തില്‍, ഭാരതം ആഗോളതലത്തില്‍ അതിന്റെ സ്ഥാനം പുനര്‍നിര്‍ണയിച്ച് പരിവര്‍ത്തനത്തിന് വിധേയമായി. പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നിവയിലുടനീളമുള്ള അതിര്‍വരമ്പുകള്‍ ലംഘിച്ച് ശക്തികേന്ദ്രമായി മാറി. ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഉദ്യമങ്ങളിലൂടെ സ്വാശ്രയത്വം, നൂതനാശയങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവയിലെ മോദി സര്‍ക്കാരിന്റെ നിരന്തര ശ്രദ്ധ അത്യാധുനിക സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും ഉന്നതങ്ങളിലേക്ക് രാജ്യത്തെ നയിച്ചു. തദ്ദേശീയ ഗവേഷണ സംസ്‌കാരം വളര്‍ത്തിയെടുക്കുക, പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക ശാസ്ത്ര സാങ്കേതിക മേഖലയിലെ തന്ത്രപരമായ നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നിവയിലൂടെ ഭാരതം ഇനി ഒരു പങ്കാളിയല്ല മറിച്ച് ആഗോള രംഗത്തെ ശക്തികേന്ദ്രമാണെന്ന് തെളിയിച്ചു.

ഇത് സാങ്കേതിക നേട്ടങ്ങളുടെ മാത്രമല്ല, അഭിലാഷത്തിന്റെയും ആഗോള അംഗീകാരത്തിന്റെയും, വിശ്വഗുരുവാകാനുള്ള ഭാരതത്തിന്റെ അചഞ്ചലമായ മുന്നേറ്റത്തിന്റെയും കഥയാണ്.

പ്രതിരോധ രംഗത്തെ മുന്നേറ്റങ്ങള്‍: ഭാരതത്തിന്റെ ഭാവി സുരക്ഷിതമാക്കല്‍

രാജ്യത്തെ പ്രതിരോധ മേഖല മാതൃകാപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ആഗോള തലത്തിലെ വന്‍ ശക്തികളെ വെല്ലുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ രാഷ്‌ട്രം ഇന്ന് ലോകശക്തികളുമായി മത്സരിക്കാവുന്ന നിലയിലെത്തി. ഡിആര്‍ഡിഒ നയിക്കുന്നതും സ്വാശ്രയത്വത്തിലുള്ള മോദി സര്‍ക്കാരിന്റെ പിന്തുണയോടെയുമുള്ള ഈ നേട്ടങ്ങള്‍ ആധുനിക പോര്‍മുഖങ്ങളെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ സന്നദ്ധത അടിവരയിടുന്നു.

ചരിത്രപരമായ ഒരു മുന്നേറ്റത്തില്‍, ഫിക്‌സഡ്-വിങ്, സ്വാം ഡ്രോണുകള്‍ എന്നിവ പ്രവര്‍ത്തനരഹിതമാക്കാന്‍ പ്രാപ്തിയുള്ള ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ സിസ്റ്റത്തിന്റെ പരീക്ഷണങ്ങള്‍ അടുത്തിടെ ഭാരതം വിജയകരമായി നടത്തി. ഇതോടെ, അത്തരം നൂതന ശേഷിയുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഭാരതവും എത്തിച്ചേര്‍ന്നു.

2025 ല്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കായുള്ള ആക്റ്റീവ് കൂള്‍ഡ് സ്‌ക്രാംജെറ്റ് പരീക്ഷിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഭാരതവും ഇടം നേടി. ഡിആര്‍ഡിഎല്ലിന്റെയും വ്യവസായ മേഖലയുടെയും സംയുക്ത സഹകരണത്തോടെ ഭാരതത്തില്‍ ആദ്യമായി എന്‍ഡോതെര്‍മിക് സ്‌ക്രാംജെറ്റ് ഇന്ധനം തദ്ദേശീയമായി വികസിപ്പിച്ചത് ഈ മുന്നേറ്റത്തില്‍ ശ്രദ്ധേയമാണ്.

2024 നവംബറില്‍ രാജ്യത്തെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചത് പ്രധാന നാഴികക്കല്ലായിരുന്നു. സാധാരണ ആയുധങ്ങളും ആണവായുധങ്ങളും അതിവിദൂരമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഹിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണിത്. ദീര്‍ഘദൂര മിസൈല്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനത്തിന് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. ഈ നേട്ടം ഭാരതത്തെ ഈ രീതിയിലുള്ള നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതികവിദ്യാശേഷിയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി.

2024 ല്‍, മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എംഐആര്‍വി) സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഭാരതം സ്ഥാനമുറപ്പിച്ചു. എംഐആര്‍വി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിജയകരമായ അഗ്‌നി-വി പരീക്ഷണം, വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തുന്നതിനും ഒരൊറ്റ മിസൈലില്‍ ഒന്നിലധികം ആണവ പോര്‍മുനകള്‍ വിന്യസിക്കുന്നതിനുമുള്ള ാജ്യത്തിന്റെ കഴിവും ശക്തിയും വര്‍ധിപ്പിച്ചു.

2023 ല്‍, സമുദ്രാധിഷ്ഠിത എന്‍ഡോ-അറ്റ്‌മോസ്‌ഫെറിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ കന്നി പറക്കല്‍ ഭാരതം വിജയകരമായി പരീക്ഷിച്ചു. ശത്രുസേനകളുടെ ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയെ നേരിടുന്നതിനും നിര്‍വീര്യമാക്കുന്നതിനും നാവിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) ശേഷിയുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് രാജ്യത്തെ ഉയര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം.
2023 ല്‍, തദ്ദേശീയമായി നിര്‍മിച്ച ആളില്ലാ വിമാനത്തിന്റെ വിജയകരമായ പറക്കല്‍ പരീക്ഷണത്തിലൂടെ ഭാരതം ആ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ചേര്‍ന്നു. ഈ സ്വയംനിയന്ത്രിത സ്റ്റെല്‍ത്ത് യുഎവിയുടെ വിജയകരമായ പറക്കല്‍ പരീക്ഷണം രാജ്യത്തെ സാങ്കേതിക ശേഷിയുടെ, വളര്‍ച്ചയുടെയും പക്വതയുടെയും തെളിവാണ്.
2019 ല്‍, മിഷന്‍ ശക്തിയിലൂടെ, ഭൂമിയോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലെ ഒരു സജീവ ഉപഗ്രഹത്തെ നശിപ്പിച്ചുകൊണ്ട് ഭാരതം ആന്റി സാറ്റലൈറ്റ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. മഹത്തായ ഈ നേട്ടം ഭാരതത്തെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കൊപ്പം ആന്റി സാറ്റലൈറ്റ് (എഎസ്എടി) മിസൈല്‍ ശേഷി വിജയകരമായി തെളിയിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാക്കി ഉയര്‍ത്തി.

ബഹിരാകാശത്ത് കുതിച്ചുയരല്‍: ഭാരതത്തിന്റെ പ്രപഞ്ച ലക്ഷ്യങ്ങള്‍

ഐഎസ്ആര്‍ഒ നയിക്കുന്ന ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികള്‍, റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന ദൗത്യങ്ങളിലൂടെയും നൂതന സാങ്കേതികവിദ്യകളിലൂടെയും ലോക രാഷ്‌ട്രങ്ങളെ ആകര്‍ഷിക്കുന്നു. മോദി സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന ധനസഹായങ്ങളും പരിഷ്‌കാരങ്ങളും ബഹിരാകാശ മേഖലയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ ഉന്നത ശ്രേണിയിലേക്ക് ഭാരതത്തെ നയിച്ചു.

അടുത്തിടെ സാറ്റലൈറ്റ് ഡോക്കിങ്, അണ്‍ഡോക്കിങ് സാങ്കേതികവിദ്യകള്‍ പ്രകടമാക്കിയ നാല് രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പില്‍ ഇന്ത്യ വിജയകരമായി സ്ഥാനമുറപ്പിച്ചതിന് ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് ദൗത്യത്തിന് നന്ദി. ബഹിരാകാശ പര്യവേഷണത്തില്‍ ഭാരതത്തിന്റെ നൂതന സാങ്കേതിക വൈദഗ്ധ്യം പ്രകടമാക്കിയ 120-ലധികം സിമുലേഷനുകള്‍ക്ക് ശേഷം ആദ്യ ശ്രമത്തില്‍ തന്നെ അണ്‍ഡോക്കിങ് പ്രക്രിയ വിജയത്തിലെത്തി.

2023 ല്‍, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യമായി ഭാരതത്തെ ഉയര്‍ത്തിക്കൊണ്ട് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചു. ലോകത്ത് ഇതുവരെ ഒരു രാജ്യത്തിനും എത്താന്‍ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭാരതമെത്തി. ഇതോടെ അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്‌ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ്-ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഭാരതം.

2022-ല്‍, ക്രയോജനിക് എന്‍ജിന്‍ നിര്‍മ്മാണ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഭാരതം മാറി. ഐഎസ്ആര്‍ഒയ്‌ക്കായി റോക്കറ്റ് നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും അസംബ്ലിയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന അഭിലാഷപൂര്‍ണമായ സംയോജിത ക്രയോജനിക് എന്‍ജിന്‍ നിര്‍മാണ ഫെസിലിറ്റി ഭാരതം ഉദ്ഘാടനം ചെയ്തു.

2017-ല്‍, ഒരേ ഒരു ദൗത്യത്തിലൂടെ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ലോകത്തിലെ ആദ്യ രാജ്യമെന്ന ബഹുമതി ഭാരതത്തിന് ലഭിച്ചു. അസാധാരണമായ ബഹിരാകാശ ദൗത്യങ്ങളിലൂടെ, ഐഎസ്ആര്‍ഒ വികസിത രാഷ്‌ട്രങ്ങളെ അത്ഭുതപ്പെടുത്തുന്നതിനൊപ്പം, ബഹിരാകാശ മേഖലയിലെ മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ ഭാരതത്തിന് പ്രത്യേകം സ്ഥാനവും നേടിക്കൊടുത്തു. രാജ്യത്തിന്റെ ശക്തവും വിശ്വസ്തവുമായ റോക്കറ്റ് പി.എസ്.എല്‍.വി, അതിന്റെ 39-ാം പറക്കലില്‍ (പി.എസ്.എല്‍.വി-സി37) നീലാകാശത്തിലൂടെ മനോഹരമായി പറന്നുയര്‍ന്ന് 104 ഉപഗ്രഹങ്ങളെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചുകൊണ്ട് ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.

സാങ്കേതികപരമായ പുതിയ മേഖല

സെമികോണ്‍ ഇന്ത്യയുടെ പ്രഖ്യാപനത്തോടെ, ആഗോള ടെക് ഭീമന്മാരുടെ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും ആഗോള അര്‍ധചാലക നിര്‍മ്മാണത്തില്‍ ഭാരതത്തിന് ഇടമൊരുക്കുകയും അത് ചിപ്പ് നിര്‍മാണത്തില്‍ ഗൗരവമായി മത്സരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുന്നു.

2020 ല്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്‌നോളജി ആന്‍ഡ് ആപ്ലിക്കേഷന്‍സ് രൂപീകരിച്ചുകൊണ്ട്, ക്വാണ്ടം കമ്പ്യൂട്ടിങ്ങിനായുള്ള ദൗത്യത്തില്‍ ഭാരതം ഔദ്യോഗികമായി പ്രവേശിച്ചു. ചൈനയെയും അമേരിക്കയെയും മറികടക്കുകയാണ് ലക്ഷ്യം. ഈ ദൗത്യത്തിനായി 6,000 കോടിയിലധികം രൂപ അനുവദിച്ചുകൊണ്ട്, ഭാവിക്ക് അനുയോജ്യമായ ശേഷി വികസനത്തിനായി പുതുതലമുറ സാങ്കേതികവിദ്യയെ മോദി സര്‍ക്കാര്‍ ശക്തമായി പിന്തുണയ്‌ക്കുന്നു.

Tags: make in indiaNarendra ModiSelf-reliant India
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍
India

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

Main Article

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

India

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു
India

ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തി: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

മതപാരമ്പര്യത്തിന്റെ പേരിൽ പശുവിനെ ബലിയർപ്പിക്കരുത് : ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും : ഹിന്ദുക്കളെ പ്രകോപിപ്പിക്കും ; ശങ്കരാചാര്യ സ്വാമി

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്, 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

എറണാകുളത്തിന്റെ എം.എസ്. അഖില്‍ ബൗളിങ്ങിനിടെ

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, മുഖ്യമന്ത്രിയായത് തന്നെ വിഎസിനെ ചതിച്ച് – പി വി അൻവർ

കേരളത്തിൽ 2 റെയിൽ പാതകള്‍ കൂടി, ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ പിന്തുണ തേടി- മന്ത്രി

പുനരുപയോഗ ഊര്‍ജത്തിന് പുതിയ ചട്ടങ്ങള്‍: കരട് പ്രസിദ്ധീകരിച്ചു; പീക്ക് സമയത്തെ ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies