ചെന്നൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനി നിയോമാക്സ് ഗ്രൂപ്പിന്റെ 121.8 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് കേസന്വേഷണത്തിന്റെ ഭാഗമായി സ്വത്ത് കണ്ടുകെട്ടിയത്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് 1230 ശതമാനം തുക തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിനു പേരില്‍ നിന്നു കമ്പനി 8,000 കോടിയോളം രൂപ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് വിവിധ കടലാസ് കമ്പനികളിലേക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലേക്കും തുക വകമാറ്റിയതായും ഇ ഡി അറിയിച്ചു.
വാഗ്ദാനം ചെയ്ത തുക, പ്ലോട്ട് എന്നിവ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നു നിക്ഷേപകര്‍ നല്കിയ പരാതികളിലാണ് ഇ ഡി അന്വേഷണം നടത്തിയത്. 2023ല്‍ നിയോമാക്സ് ഗ്രൂപ്പിന്റെ തന്നെ 117 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: