Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കുരുക്ക് മുറുക്കി പോലീസ്; ഇന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി

Janmabhumi Online by Janmabhumi Online
Apr 21, 2025, 06:18 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ലഹരി മാഫിയാ ബന്ധം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായിട്ടാണ് വിവരം. പിടിച്ചെടുത്ത ഷൈന്‍ ടോം ചാക്കോയുടെ ഫോണും ശരീരസ്രവ സാമ്പിളുകളും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്ന് തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്‌ക്കും.

ശരീരസ്രവ സാമ്പിളുകളുടെ പരിശോധനാഫലം നിര്‍ണായകമാകും. അതിനിടെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ആവശ്യപ്പെടുമ്പോള്‍ മതിയെന്ന് നടനെ പോലീസ് അറിയിച്ചിട്ടുണ്ട്. മൊഴികള്‍ വിശദമായി വിലയിരുത്തിയശേഷം മതി അടുത്ത നടപടിയെന്ന തീരുമാനത്തിലാണ് പോലീസ്. പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും അടുത്ത നടപടി.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന കാര്യം നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തസ്ലിമയുടെ ഫോണ്‍ രേഖകളില്‍ നടന്‍ ഉള്‍പ്പെട്ടിരുന്നു. മയക്കുമരുന്ന് മാഫിയയിലെ വന്‍ കണ്ണിയായ സജീറിനെ തേടിയാണ് കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം എത്തിയത്.

ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സജീര്‍ കൊച്ചിയിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്ന വിവരം ഏതാനും മാസം മുന്‍പ് തന്നെ എക്‌സൈസിനും പോലീസിനും ലഭിച്ചിരുന്നു. ഇയാള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധനക്ക് എത്തിയത്.

എന്നാല്‍ ഇയാളെ പിടികൂടാനായില്ല. ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ഷൈന്‍ ടോം ചാക്കോ അവിടെ 314-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്. സംശയം തോന്നിയ ഡാന്‍സാഫ് സംഘം സജീറുണ്ടോ എന്നറിയാന്‍ രാത്രി 10.15 ഓടെ ഷൈനിന്റെ മുറിയുടെ വാതിലിലെത്തി. എന്നാല്‍ ഒരു മണിക്കൂറോളം വിളിച്ചിട്ടും മുറി തുറക്കാന്‍ ഷൈന്‍ വിസമ്മതിച്ചു.

പിന്നീടാണ് ഷൈന്‍ ജനാല വഴി താഴേക്കു ചാടി രക്ഷപ്പെട്ടത്. മുറിയിലുണ്ടായിരുന്ന മേക്കപ്മാന്‍ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി അഹമ്മദ് മുര്‍ഷിദ് മുറി തുറന്നപ്പോള്‍ ഡാന്‍സാഫ് സംഘം അകത്തുകടന്ന് പരിശോധന നടത്തി. മുര്‍ഷിദിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. ഷൈനും മുര്‍ഷിദും ലഹരി ഉപയോഗിച്ചു എന്നും ഡാന്‍സാഫ് സംഘം വന്നപ്പോള്‍ തെളിവു നശിപ്പിക്കാനായി ഷൈന്‍ ജനാല വഴി ചാടി രക്ഷപ്പെട്ടു എന്നുമാണ് എഫ്‌ഐആര്‍ പറയുന്നത്.

ലഹരിയുടെ ശൃംഖല സിനിമാ മേഖലയിലാകമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പല പ്രമുഖരും താമസിയാതെ കുടുങ്ങുമെന്നാണ് അറിയുന്നത്.

Tags: Kerala PoliceShine Tom Chacko
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരനും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദര്‍ശിച്ചപ്പോള്‍
Kerala

എബിവിപി സെക്രട്ടറിക്കു നേരെ ആക്രമം നടപടിയെടുക്കാതെ പോലീസ്

Kerala

നടന്‍ ഷൈന്‍ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം, പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

Kerala

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies