ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഹിന്ദു മന്ത്രി ക്രൂരമായി ആക്രമണത്തിന് ഇരയായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കമ്മ്യൂണിസ്റ്റുകാരോ, എന്‍ജിഒകളോ, മതേതര കോണ്‍ഗ്രസോ ചെറുവിരലനക്കിയില്ല. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സ്ഥാപിക്കാന്‍ പോകുന്ന ജലസേചന പദ്ധതിയെ എതിര്‍ത്തവരാണ് ഹിന്ദു മന്ത്രിയായ ഖിയാല്‍ ദാസ് കോഹിസ്ഥാനിയെ ആക്രമിച്ചത്. പാകിസ്ഥാനിലും ഹിന്ദുമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് നടത്തിയ ഒരു പ്രസ്താവന മാത്രമേയുള്ളൂ. സമരക്കാരുടെ ഇടയിലൂടെ കടന്നുപോവുകയായിരുന്ന ന്യൂനപക്ഷ മതകാര്യ മന്ത്രിയായിരുന്ന ഖിയാല്‍ ദാസ് കോഹിസ്ഥാനി. ഇദ്ദേഹത്തിന്റെ വാഹനത്തിനും അകമ്പടി വാഹനത്തിനും നേരെ തക്കാളിയും ഉരുളക്കിഴങ്ങും വലിച്ചെറിഞ്ഞാഇരുന്നു പ്രതിഷേധക്കാരുടെ സമരം.
സിന്ധിലെ തട്ട ജില്ലയിലാണ് മന്ത്രിക്ക് നേരെ ആക്രമണം നടന്നത്. ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് നല്ല പ്രാതിനിധ്യമുള്ള സ്ഥലമായിട്ടുകൂടി സിന്ധില്‍ ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടും സമരക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: