മുംബൈ: യെസ് ബാങ്കിന്റെ നാലാം സാമ്പത്തിക പാദത്തിലെ (2025 ജനവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍) അറ്റാദായം മുന്‍വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 63 ശതമാനം കുതിപ്പ് 738 കോടി രൂപയില്‍ എത്തി. ബാങ്കുകളുടെ സാമ്പത്തിക വിജയത്തിന്റെ മാനദണ്ഡമായ അറ്റ പലിശ വരുമാനത്തില്‍ ഇക്കാലയളവില്‍ 5.3 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇത് 2276 കോടി രൂപയില്‍ എത്തി.
അറ്റലാഭത്തിന്റെ കാര്യത്തിലും അറ്റ പലിശവരുമാനത്തിന്റെ കാര്യത്തിലും എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ച് വന്‍ കുതിപ്പാണുണ്ടായത്. ബാങ്കിന്റെ കിട്ടാക്കടത്തില്‍ കുറവുണ്ടായതും നല്ല സൂചനയാണ്. കിട്ടാക്കടം മുന്‍സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 0.5 ശതമാനമായിരുന്നെങ്കില്‍ അതിപ്പോള്‍ 0.3 ശതമാനമായി താഴ്ന്നിട്ടുണ്ട്.
ബാങ്കിന്റെ അഡ്വാന്‍സില്‍ 8.1 ശതമാനം കുതിപ്പുണ്ടായി. ഇത് 2.46 ലക്ഷം കോടി രൂപയാണ്. 2025 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം സാമ്പത്തിക പാദത്തിലെ നിക്ഷേപം 6.8 ശതമാനം കുതിച്ച് 2.85 ലക്ഷം കോടിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: