Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഇരകളുടെ ശബ്ദം ഞാൻ കേൾക്കും’ ; അക്രമമെന്ന കാൻസറിന്റെ വേരുകൾ ഇല്ലാതാക്കണം : മുർഷിദാബാദ് കലാപത്തിന്റെ ഇരകളെ സന്ദർശിച്ച് ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് 

കഴിഞ്ഞ ദിവസം അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത, ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മമതയുടെ വാക്കുകൾ അവഗണിച്ച് കലാപം പൊട്ടിപ്പുറപ്പെട്ട മാൾഡയിലും മുർഷിദാബാദിലും ആനന്ദ ബോസ് വെള്ളിയാഴ്ച സന്ദർശനം നടത്തുകയായിരുന്നു

Janmabhumi Online by Janmabhumi Online
Apr 18, 2025, 09:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് മുഖ്യമന്ത്രി മമതയുടെ വാക്കുകൾ അവഗണിച്ച് കലാപം പൊട്ടിപ്പുറപ്പെട്ട മാൾഡയിലും മുർഷിദാബാദിലും വെള്ളിയാഴ്ച സന്ദർശനം നടത്തി. മാൾഡയിൽ സജ്ജീകരിച്ച ക്യാമ്പുകളിൽ താമസിക്കുന്ന കലാപത്തിന്റെ ഇരകളെ ആനന്ദ് ബോസ് കാണുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

“ഞാൻ ഇരകളെ കാണാനാണ് വന്നത്, പ്രദേശത്ത് നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കും. ആശുപത്രികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ഇരകളുടെ വീടുകൾ എന്നിവയും ഞാൻ സന്ദർശിക്കും. അതിനുശേഷം ഞാൻ എന്റെ ശുപാർശകൾ അയയ്‌ക്കും.” – ഗവർണർ പറഞ്ഞു.

കൂടാതെ ബംഗാളിലെ അക്രമത്തെയും അഴിമതിയെയും “കാൻസർ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം നമ്മൾ അതിന്റെ വേരുകൾ ഇല്ലാതാക്കണമെന്നും പറഞ്ഞു. കൂടാതെ തനിക്ക് അക്രമം സംബന്ധിച്ച് 100-ലധികം പരാതികൾ ലഭിച്ചുവെന്നും ഇപ്പോൾ കേന്ദ്ര സേനയെ വിന്യസിച്ചതിനാൽ അക്രമം കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമബാധിത പ്രദേശങ്ങൾ നേരിട്ട് വിലയിരുത്താൻ ഗവർണർ മുർഷിദാബാദും സന്ദർശിക്കുമെന്ന് രാജ്ഭവനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പുറമെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗവർണർക്കും മനുഷ്യാവകാശ കമ്മീഷനും ശേഷം വനിതാ കമ്മീഷന്റെ ഒരു സംഘവും അക്രമത്തിന് ഇരയായവരെ കാണാൻ ഈ ക്യാമ്പുകൾ സന്ദർശിക്കുമെന്നാണ് വിവരം.അതേ സമയം കഴിഞ്ഞ ദിവസം അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത, ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ 11, 12 തീയതികളിൽ മുർഷിദാബാദ് ജില്ലയിലെ മുസ്ലീം ആധിപത്യമുള്ള ഷംഷേർഗഞ്ച്, സുതി, ധുലിയാൻ, ജംഗിപൂർ പ്രദേശങ്ങളിൽ ഭേദഗതി ചെയ്ത വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ സുരക്ഷ തേടി മാൾഡ ജില്ലയിലേക്ക് കുടിയേറുകയും ചെയ്തിരുന്നു.

Tags: governorMamta BanerjeemuslimWest BengalDr CV Ananda BoseWakhaf board billMurshidabad riotshindu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

India

പിണറായി വിജയന് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ ആനന്ദ ബോസ് 

India

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

Kerala

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍, ഇത് നീതി നിഷേധത്തിനു തുല്യമെന്നും ഗവര്‍ണര്‍

World

പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നിർത്തുന്നില്ല, കറാച്ചിയിലെ 100 വർഷം പഴക്കമുള്ള ക്ഷേത്രം നിയമവിരുദ്ധമായി മുസ്ലീങ്ങൾ കൈവശപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies