തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് വനിതാ പൊലീസുകാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ഇന്ത്യാ ജസ്റ്റിസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ പൊലീസ് ഉദ്യോഗസ്ഥരില്‍ 2.7 ശതമാനം മാത്രമാണ് സ്ത്രീകള്‍.
ആന്ധ്രാ, ബിഹാര്‍ എന്നിവിടങ്ങളില്‍ ഓരോ പൊലീസ് സ്റ്റേഷനിലും ഏകദേശം 33 ശതമാനം വീതം വനിതാ പൊലീസുകാരുള്ളപ്പോഴാണ് കേരളത്തില്‍ ഈ ദയനീയ സ്ഥിതി. കേരളാ പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്നായിരുന്നു പിണറായി സര്‍ക്കാരിന്‌റെ വാഗ്ദാനം. അതിന്‌റെ ഏഴയലത്തു പോലും എത്താന്‍ കേരളത്തിനു കഴിയുന്നില്ല.
ഒരു പൊലീസ് സ്റ്റേഷനില്‍ മൂന്ന് വനിത സബ് ഇന്‍സ്പെക്ടര്‍മാരും, 10 വനിത കോണ്‍സ്റ്റബിള്‍മാരും വേണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌റെ നിബന്ധന. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളും ഇതു പാലിക്കുന്നില്ല. കേരളത്തില്‍ ഒരു വനിതാ എസ് ഐ പോലും ഇല്ലാത്ത പൊലീസ് സ്‌റ്റേഷനുകളുണ്ട്. വനിത എസ്ഐമാരുടെ എണ്ണം 0.2 ശതമാനവും വനിതാ കോണ്‍സ്റ്റബിള്‍മാരുടെ എണ്ണം 6.8 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വനിതാ പൊലീസ് നിയമനത്തിനുള്ള പിഎസ്സി റാങ്ക് പട്ടികയിലുള്‍പ്പെട്ടിട്ടും മുക്കാല്‍ പങ്ക് ഉദ്യോഗാത്ഥികള്‍ക്കും നിയമനമില്ലാതെയാണ് 2024 ഏപ്രില്‍ 20 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: