Kerala

മാതൃഭൂമി – പ്രശാന്ത് ബ്രോ പോരു മുറുകി; എഡിറ്റര്‍ മനോജ് കെ. ദാസിന്റെ പിതാവ് അഴിമതിക്കാരനെന്ന് സൂചിപ്പിച്ച് പോസ്റ്റ്

Published by

 

കോഴിക്കോട്: മാതൃഭൂമി എഡിറ്റര്‍ മനോജ് കെ.ദാസിന്റെ പിതാവും ജയതിലക് ഐ എ എസും സ്‌പൈസസ് ബോര്‍ഡിലെ അഴിമതിക്കാരായിരുന്നു എന്ന വെളിപ്പെടുത്തലുമായി എന്‍ പ്രശാന്ത് ഐ എ എസ് .
ജയതിലക് മാതൃഭൂമി അച്ചുതണ്ട് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ ഉള്ളുകള്ളികള്‍ തുറന്നു കാട്ടുകയാണ് പ്രശാന്ത് ബ്രോ.
സ്‌പൈസസ് ബോര്‍ഡില്‍ സി ബി ഐ അന്വേഷണത്തില്‍ വരെ എത്തിയ അഴിമതിയില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ജയതിലകും അക്കൗണ്ട്‌സ് വിഭാഗത്തില്‍ ഉദ്യാഗസ്ഥനായിരുന്ന മനോജിന്റെ പിതാവും പങ്കാളികളായിരുന്നു എന്നാണ് കലക്ടര്‍ ബ്രോയുടെ വെളിപ്പെടുത്തല്‍.

‘ഒരേ സംഭവം, രണ്ട് റിപ്പോര്‍ട്ടുകള്‍’.
എന്ന തലക്കെട്ടിലുള്ള കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാതൃഭൂമി പത്രം ശ്രീ. മനോജ് ദാസന്‍ എന്ന എഡിറ്റരുടെ കൈകളിലെ പൂമാലയായിട്ട് കുറച്ച് കാലമായി. വ്യക്തി വൈരാഗ്യവും ഓഫീസ് പൊളിട്ടിക്‌സും കൈമുതലായ ഒരാള്‍ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എങ്ങനെ അധഃപതിപ്പിക്കാനാവും എന്നതിന്റെ നേര്‍ചിത്രം. ഏഷ്യാനെറ്റില്‍ ഒരു കൊല്ലം പോലും തികയ്‌ക്കാനാവാതെ തിരിച്ച് മാതൃഭൂമിയിലേക്ക് ഓടിയതിന്റെ കഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമല്ലോ.
ഇദ്ദേഹത്തിന്റെ പിതാവ് സ്‌പൈസസ് ബോര്‍ഡിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് നല്ല പേരെടുത്ത് വിരമിച്ച ആളാണത്രെ. ഡോ.ജയതിലക് കഅട സ്‌പൈസസ് ബോര്‍ഡിലിരുന്ന് അതിലേറെ പേരെടുത്തതാണ്. ഡോ.ജയതിലകിന്റെ പെരുമ കേട്ട് ഇആക വരെ അന്വേഷിച്ച് എത്തി. ആര്‍ക്കും സംശയമൊന്നുമില്ലല്ലോ, അല്ലേ?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by