കൊച്ചി :ഷൈന്‍ ടോം ചാക്കേക്കെതിരെ നടി വിന്‍സി അലോഷ്യസ് പറഞ്ഞത് സത്യമാണെന്ന് സൂത്രവാക്യം എന്ന ചിത്രത്തിലെ സഹനടന്‍ സുഭാഷ് പോണോളി. ലഹരി ഉപയോഗിച്ചതിന് സമാനമായ പെരുമാറ്റമാണ് ഷൈനിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിന്‍സിയോട് ഷൂട്ടിംഗ് സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്ന് ടെക്‌നീഷ്യന്മാര്‍ പറഞ്ഞിരുന്നെന്നും സുഭാഷ് പോണോളി വെളിപ്പെടുത്തി.
വിന്‍സി പരാതി നല്‍കിയത് പ്രകാരം ചര്‍ച്ച നടത്തി.ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്നീട് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് പറഞ്ഞറിഞ്ഞതെന്ന് സുഭാഷ് പോണോളി പറഞ്ഞു.അന്ന് വിന്‍സിയുടെ മുഖത്ത് സങ്കടം പ്രകടമായിരുന്നു. വളരെ എനര്‍ജറ്റിക്കായി പെരുമാറുന്ന വിന്‍സി വളരെ മൂകമായാണ് പെരുമാറിയത്.ചിത്രീകരണം കഴിഞ്ഞ് സഹായിയോടൊപ്പം കാരവാനിലേക്ക് പോകുന്നതല്ലാതെ മറ്റാരുമായി സംസാരിക്കാന്‍ പോലും തയാറായില്ല. ചിത്രീകരണം കഴിഞ്ഞാല്‍ കാരവാനിലേക്ക് ഓടിക്കയറുക, കെട്ടിടത്തിന്റെ മുകളിലേക്ക് ചാടിക്കയറുക, കെട്ടിടത്തില്‍ നിന്ന് ചാടുക തുടങ്ങി അസാധാരണ പെരുമാറ്റം ഷൈനിന്റെ ഭാഗത്തുനിന്നുണ്ടായെന്നും സുഭാഷ് പോണോളി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷൈനിനായി കൊച്ചിയിലും തൃശൂരിലും പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചിയിലെ ഹോട്ടലില്‍ ഇന്നലെ രാത്രി നടന്ന ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്‌ക്കിടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: