Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാഗ്നസ് കാള്‍സനെ തോല്‍പിച്ചു, താഷ്കെന്‍റ് കിരീടവും നേടി….വേഗചെസ്സിന്റെ ചെകുത്താനായ തൃശൂരിന്റെ നിഹാല്‍ സരിന്റെ റേറ്റിംഗില്‍ കുതിക്കുന്നു

രണ്ടാഴ്ചമുന്‍പാണ് ടൈറ്റില്‍ഡ് റ്റ്യൂസ് ഡേ എന്ന ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തൃശൂരിന്റെ നിഹാല്‍ സരിന്‍ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ രണ്ടാം സ്ഥാനം നേടിയത്. അതിന് പിന്നാലെ നിഹാല്‍ സരിന്‍ താഷ്കെന്‍റ് ഓപ്പണ്‍ ചെസില്‍ 10ല്‍ എട്ട് പോയിന്‍റോടെ കിരീടവും നേടി. ഈ ഏപ്രിലില്‍ 21 വയസ്സ് തികഞ്ഞ, 'വേഗചെസ്സിന്റെ ചെകുത്താന്‍' എന്ന് അറിയപ്പെടുന്ന തൃശൂരിന്റെ നിഹാല്‍ സരിന്റെ റേറ്റിംഗ് 2600ല്‍ നിന്നും 2687ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Apr 11, 2025, 11:39 pm IST
in Sports
തൃശൂരിന്‍റെ 21കാരന്‍ നിഹാല്‍ സരിന്‍ (ഇടത്ത്)

തൃശൂരിന്‍റെ 21കാരന്‍ നിഹാല്‍ സരിന്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രണ്ടാഴ്ചമുന്‍പാണ് ടൈറ്റില്‍ഡ് റ്റ്യൂസ് ഡേ എന്ന ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തൃശൂരിന്റെ നിഹാല്‍ സരിന്‍ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ രണ്ടാം സ്ഥാനം നേടിയത്. അതിന് പിന്നാലെ നിഹാല്‍ സരിന്‍ താഷ്കെന്‍റ് ഓപ്പണ്‍ ചെസില്‍ 10ല്‍ എട്ട് പോയിന്‍റോടെ കിരീടവും നേടി. ഈ ഏപ്രിലില്‍ 21 വയസ്സ് തികഞ്ഞ, ‘വേഗചെസ്സിന്റെ ചെകുത്താന്‍’ എന്ന് അറിയപ്പെടുന്ന തൃശൂരിന്റെ നിഹാല്‍ സരിന്റെ റേറ്റിംഗ് 2600ല്‍ നിന്നും 2687ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

റാങ്കിങ്ങില്‍ പിന്നിലേക്ക് പോയത് സ്പീഡ് ചെസ്സിലെ താല്‍പര്യം മൂലം

2019ല്‍ 2600 എന്ന റാങ്കിംഗ് ഉണ്ടായിരുന്ന നിഹാല്‍ സരിന്‍ എന്ന തൃശൂരില്‍ നിന്നുള്ള താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് പൊടുന്നനെയാണ് നിലച്ചത്. ഇതിന് രണ്ടായിരുന്നു കാരണങ്ങള്‍. ഒന്ന് ക്ലാസിക്കല്‍ ചെസ്സിനേക്കാള്‍ സ്പീഡിലുള്ള ചെസ് ഗെയിമുകളോടുള്ള നിഹാല്‍ സരിന്റെ പ്രേമം. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തില്‍ അതിവേഗം കരുക്കള്‍ നീക്കേണ്ട ബ്ലിറ്റ്സ് ചെസിലേക്കും ബുള്ളറ്റ് ചെസ്സിലേക്കുമായി നിഹാല്‍ സരിന്റെ ശ്രദ്ധ. പക്ഷെ 2019 കാലത്ത് പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്ന നിഹാല്‍ സരിന്റെ റാങ്കിംഗ് 2600ല്‍ തന്നെ നിലച്ചപ്പോള്‍ അര്‍ജുന‍് എരിഗെയ്സി 2800 എന്ന ഇഎല്‍ഒ റേറ്റിംഗിലേക്കും ഗുകേഷും പ്രജ്ഞാനന്ദയും 2700ന് മുകളിലേക്കും കുതിച്ചു. ഡി.ഗുകേഷ് ഇതിനിടെ ലോകചാമ്പ്യനായി. പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ലോക ചെസില്‍ വലിയ പേര് നേടി. നിഹാല്‍ സരിന്റെ ഫിഡെ ലോകറാങ്കിംഗ് ഇപ്പോഴും 40ല്‍ നില്‍ക്കുകയാണ്. ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും പ്രജ്ഞാനന്ദയും ലോകറാങ്കിങ്ങില്‍ മൂന്നും നാലും ഏഴും സ്ഥാനത്ത് നില്‍ക്കുമ്പോഴാണിത് എന്നോര്‍ക്കണം.വിശ്വനാഥന്‍ ആനന്ദ് 15ാം റാങ്കിലും അരവിന്ദ് ചിതംബരം 11ാം റാങ്കിങ്ങിലും വിദിത് ഗുജറാത്തി 25ാം റാങ്കിലും പെന്‍റല ഹരികൃഷ്ണ 29ാം റാങ്കിലും ആണെന്നോര്‍ക്കണം. ഇന്ത്യന്‍ ചെസ് താരങ്ങളില്‍ എട്ടാം സ്ഥാനക്കാരന്‍ മാത്രമാണ് നിഹാല്‍ സരിന്‍. എന്തായാലും പുതിയ വിജയങ്ങളുടെ ഊര്‍ജ്ജത്തില്‍ മുകളിലേക്ക് കുതിക്കുകയാണ് നിഹാല്‍ സരിന്‍.

2018ന് ശേഷമുള്ള നാല് വര്‍ഷങ്ങളില്‍ നിഹാല്‍ സരിന്‍ ക്ലാസിക്കല്‍ ചെസ്സില്‍ വല്ലാതെ പിന്നിലായി. ഈ കാലഘട്ടത്തില്‍ ഗുകേഷ്, പ്രജ്ഞാനന്ദ അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ ക്ലാസിക്കല്‍ ചെസ്സില്‍ കുതിച്ചു. ഈ നാല് വര്‍ഷങ്ങളില്‍ പ്രജ്ഞാനന്ദ ഇഎല്‍ഒ റേറ്റിംഗില്‍ 243 പോയിന്‍റും അര്‍ജുന്‍ എരിഗെയ്സി 391 പോയിന്‍റും ഗുകേഷ് 433 പോയിന്‍റും വാരിക്കൂട്ടി. ഇക്കാലയളവില്‍ നിഹാല്‍ സരിന് വെറും 155 പോയിന്‍റ് മാത്രം.

റാങ്കിംഗ് അധികമുള്ള കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റുകളിലേക്ക് നിഹാല്‍ സരിന് ക്ഷണം ലഭിക്കുന്നില്ല. കാരണം ഡി.ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം, വിദിത് ഗുജറാത്തി, പെന്‍റല ഹരികൃഷ്ണ, വിശ്വനാഥന്‍ ആനന്ദ് എന്നിവര്‍ ഉള്ളപ്പോള്‍ അതിനേക്കാല്‍ പിന്നില്‍ ഉള്ള നിഹാല്‍ സരിന് ക്ഷണം കിട്ടുക വിരളം. ഇത്തരം ടൂര്‍ണ്ണമെന്‍റുകളില്‍ വിജയിച്ചാലേ റേറ്റിംഗും അതുവഴി റാങ്കിംഗും ഉയരുകയുള്ളൂ.

ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിഹാല്‍ സരിന്‍

ഇപ്പോഴിതാ ചെസ് പ്രേമികളുടെ മറവികളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് നിഹാല്‍ സരിന്‍. 2022 ടാറ്റാ റാപിഡില്‍ ചാമ്പ്യനായിരുന്നു നിഹാല്‍ സരിന്‍. അന്ന് വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി, ഡി. ഗുകേഷ് എന്നിവരെ പിന്തള്ളിയാണ് നിഹാല്‍ സരിന്‍ ചാമ്പ്യനായത്. പിന്നീട് ഈ പേരിന്റെ ശോഭ മെല്ലെ കെട്ടുപോയി. പകരം പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി എന്നീ പേരുകള്‍ ഉയര്‍ന്നു വന്നു. റാപിഡ്, ബ്ലിറ്റ്സ്, ബുള്ളറ്റ് തുടങ്ങിയ വേഗതയുള്ള ചെസ് ഗെയിമില്‍ കൂടുതല്‍ താല്പര്യം കാട്ടുന്ന നിഹാല്‍ സരിന്‍ മെല്ലെ ക്ലാസിക്കല്‍ ഗെയിമുകളിലേക്ക് നീങ്ങുകയാണ്.

തൃശൂരില്‍ ഡോക്ടര്‍ ദമ്പതികളായ ഡോ. എ. സരിന്റെയും ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മൂത്ത മകനാണ് നിഹാല്‍ സരിന്‍. ആറാം വയസ്സിലാണ് നിഹാൽ ചെസ്സ് കളിക്കാൻ പഠിക്കുന്നത്. വേനൽ അവധിക്കാലത്ത് അച്ഛൻ ഡോ.സരിനാണ് നിഹാലിന് ചെസ് ബോർഡ് വാങ്ങി കൊടുത്തത്. ചെസ്സ് കളിക്കാൻ പ്രേരണയും പ്രചോദനവും ആയത് നിഹാലിന്റെ മുത്തച്ഛനായ ഉമ്മർ ആണ്. കളിയ്‌ക്കാൻ കൂട്ടുകാരില്ലാതെ വീട്ടിൽ ഒറ്റപ്പെട്ടുപോയ നിഹാലിന് അദ്ദേഹം കളിക്കൂട്ടുകാരനായി. അദ്ദേഹത്തിന്റെ നിരന്തരമായ പ്രോത്സാഹനമാണ് ഇന്നത്തെ നിഹാലിലേയ്‌ക്ക് വളരാൻ സഹായകമായത്. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ മാഗ്നസ് കാൾസൺ, അനറ്റോളി കാർപോവ് എന്നിവരെ മത്സരത്തിൽ തോൽപ്പിക്കാനും വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളയ്‌ക്കാനും നിഹാലിനു കഴിഞ്ഞിട്ടുണ്ട്.

നാളത്തെ സ്പീഡ് ചെസ്സിന്റെ രാജകുമാരന്‍

എന്തായാലും ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് ഇന്‍റര്‍നെറ്റ് ചെസ് സെര്‍വറായ ലിചെസ് എന്ന സംഘടന നല്‍കുന്ന റേറ്റിംഗില്‍ മറ്റ് ഇന്ത്യന്‍ കളിക്കാരെ അപേക്ഷിച്ച് നിഹാല്‍ സരിന് ഉയര്‍ന്ന റേറ്റിംഗ് ആണ് ഉള്ളത്.-3470 ആണ് ഈ റേറ്റിംഗ്. ഓണ്‍ലൈന്‍ ചെസില്‍ ഈ റേറ്റിംഗ് അപാരമാണ്. ചെസ് ഡോട്ട് കോം എന്ന ലോകപ്രശസ്ത ഓണ്‍ലൈന്‍ ചെസ് പ്ലാറ്റ് ഫോമില്‍ നിഹാല്‍ സരിന്റെ 53000 ഗെയിമുകള്‍ ലഭ്യമാണ്. ഇത്രയ്‌ക്കധികം ചെസ് ഗെയിമുകള്‍ മറ്റൊരു ഇന്ത്യക്കാരനും കളിച്ചിട്ടില്ല. എന്തായാലും സ്പീഡ് ചെസില്‍ ലോകത്തിന്റെ താല്‍പര്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ ഐപിഎല്‍ ക്രിക്കറ്റ് പോലെ. ഒരു കാര്യം ഉറപ്പാണ് നാളത്തെ ചെസ്സിലെ രാജകുമാരന്‍ ഈ തൃശൂര്‍ക്കാരന്‍ പയ്യനായിരിക്കും.

 

 

Tags: #TashkentopenPraggnanandhaaChessLatest info#GukeshD#NihalSarin#Bulletchess#Speedchess#DrPSarin#DrShijinAUmmer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)
World

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

Sports

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

Mollywood

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)
Kerala

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

പുതിയ വാര്‍ത്തകള്‍

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

നടന്‍ ഷൈന്‍ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരം, പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍

‘ 2000 രൂപ കിട്ടിയാൽ ഞങ്ങൾ മൂന്ന് പേരും കൂടിയാ ഷെയര്‍ ചെയ്യാറ് ‘ ; ദിയയുടെ ഓഫീസിലെ ജീവനക്കാർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies