Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ഇക്കൂട്ടത്തില്‍ മെറിറ്റില്‍ ജോലി നേടിയ അധ്യാപകര്‍ക്കും ജോലി നഷ്ടമാകും.

Janmabhumi Online by Janmabhumi Online
Apr 8, 2025, 07:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കൊത്ത: വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണിത്. ജോലി നഷ്ടപ്പെട്ടവരില്‍ മെറിറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട 19000 അധ്യാപകരും ഉള്‍പ്പെടും.

നിയമനം ലഭിച്ച 25753 പേരില്‍ മെറിറ്റില്‍ കയറിവരുടെ ലിസ്റ്റ് നല്‍കാന്‍ പല തവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ മമത തയ്യാറായില്ലെന്നും അത് മെറിറ്റുള്ളവരുടെ കൂടി ഭാവി തകര്‍ത്തുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മെറിറ്റുള്ള പലരേയും ഒഴിവാക്കി കോടികള്‍ കൈക്കൂലി വാങ്ങിയാണ് അര്‍ഹതയില്ലാത്തവരെ ജോലിയില്‍ തിരുകിക്കയറ്റിയതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയാണ് അധ്യാപകപോസ്റ്റുകള്‍ വിറ്റ് നേടിയത്. 5000 മുതല്‍ 6000 പേര്‍ വരെ കൈക്കൂലി നല്‍കി ജോലി നേടിയവരാണെന്നും സുവേന്ദു അധികാരി പറഞ്ഞു. സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് നഷ്ടമായതെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഇതോടെ ബംഗാളില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ കണ്ണീരോടെ പടിയിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മമത ബാനര്‍ജിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ഇതോടെ തന്റെ പതിവ് ശൈലിയിലുള്ള നാടകവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മമത ബാനര്‍ജി.

കോടികള്‍ അധ്യാപകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയാണ് പലരെയും ഈ നിയമനലിസ്റ്റില്‍ മമത സര്‍ക്കാര്‍ തിരുകിക്കയറ്റിയത്. എന്നാല്‍ എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ നാടകവുമായി ഇറങ്ങിയിരിക്കുകയാണ് മമത. “ഈ അധ്യാപകര്‍ക്ക് വേണ്ടി ഞാന്‍ ജയിലില്‍ പോകും. കാരണം അവരുടെ ദുഖം കാരണം എന്റെ ഹൃദയം വിങ്ങുന്നു…”- എന്നാല്‍ മമതയുടെ ഈ വാക്കുകള്‍ വിലക്കെടുക്കാന്‍ അധ്യാപകര്‍ തയ്യാറല്ല. മമതയുടെ വാക്കുകള്‍ ആത്മവഞ്ചനയാണെന്ന് അധ്യാപകര്‍ പറയുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഒരു ഇരയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നത് മമത ബാനര്‍ജിയുടെ സ്ഥിരം ശൈലിയാണ്.

അധ്യാപകരും സ്കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ ആ നിയമന ലിസ്റ്റിലെ 25,753 പേര്‍ക്കാണ് സുപ്രീംകോടതി ഈ നിയമനലിസ്റ്റ് റദ്ദാക്കിയതോടെ തൊഴില്‍ നഷ്ടമായത്. ഇതില്‍ ഒട്ടേറെ പേര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണ്.അവരാണ് വലിയ വേദനയോടെ പൊട്ടിക്കരയുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതാണ് മമതയെ വെട്ടിലാക്കിയിരിക്കുന്നത്

കൈക്കൂലി വാങ്ങിയുള്ള ഈ അധ്യാപകനിയമനത്തില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയോളം വാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. എന്നിട്ടും മമത ഇരവാദം പുറത്തെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മെറിറ്റുള്ള അധ്യാപകരുടെ ഒപ്പം നില്‍ക്കുന്നതുപോലെയുള്ള മമതയുടെ പെരുമാറ്റം ആത്മവഞ്ചനയാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

പരീക്ഷയില്‍ താഴ്ന്ന റാങ്കുണ്ടായിരുന്ന 9ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള അധ്യാപകരില്‍ പലരും കൈക്കൂലി നല്‍കിയാണ് നിയമനം നേടിയതെന്ന് സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. എന്നിട്ടും 25753 പേരില്‍ 19000 അധ്യാപകര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണെന്ന് മമത ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി വിധി വന്നതോടെ മമതയുടെ ഈ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരപോലെയായി.

ബംഗാള്‍ സ്കൂള്‍ സര്‍വ്വീസ് കമ്മീഷനാണ് അധ്യാപകര്‍ക്കുള്ള പ്രവേശനപരീക്ഷ നടത്തിയത്. ഈ പരീക്ഷയിലെ റാങ്കാണ് കൈക്കൂലിയുടെ മുകളില്‍ അട്ടിമറിക്കപ്പെട്ടത്. മാത്രമല്ല, ഈ പരീക്ഷ എഴുതിയ ലക്ഷക്കണക്കായ ഉദ്യോഗാര്‍ത്ഥികളെയാണ് മമത സര്‍ക്കാര്‍ അപമാനിച്ചത്. ജോലി നഷ്ടപ്പെട്ട മെറിറ്റുള്ള അധ്യാപകരുടെ കുടുംബം കണ്ണീരിലാണ്. അവരോട് സഹാനുഭൂതി അഭിനയിച്ച് അഴിമതിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മമത.

ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ തന്നെ ഈ അധ്യാപക ലിസ്റ്റ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന് മുന്‍പ് ഈ ലിസ്റ്റിലെ 19000 പേരെങ്കിലും മെറിറ്റില്‍ ജോലി നേടിയവരാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയിരുന്നതാണ്. എന്നാല്‍ ഇതും വെള്ളത്തില്‍ വരച്ച വരയായി.

Tags: #Teachersrecruitment#AbhishekBanerjeeCorruption#MamataBanerjee#SuvendhuAdhikari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

News

കോണ്‍ഗ്രസിനും സിപിഎമ്മിനും അറിയുന്നത് അഴിമതിയുടെയും പ്രീണനത്തിന്റെയും രാഷ്‌ട്രീയം, തനിക്ക് അറിയുന്നത് വികസനത്തിന്റെ രാഷ്‌ട്രീയം: രാജീവ് ചന്ദ്രശേഖര്‍

India

യുപിയിൽ വഖഫ് സ്വത്തുക്കൾ വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നു ; ജില്ലകളിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

News

ഒരുനാൾ രാഹുൽ അധികാരത്തിൽ വരും, അന്ന് ഇഡിയെ വച്ച് ഞങ്ങൾ പക പോക്കും : രാജസ്ഥാനിൽ ഇഡി സംഘത്തിന് മുന്നിൽപ്പെട്ട മുൻ കോൺഗ്രസ് മന്ത്രിയുടെ ഭീഷണി

India

ഭാര്യ പ്രിയങ്കയുടെ പാത പിന്തുടർന്ന് റോബർട്ട് വാദ്ര: രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമറിയിച്ചത് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി ആരോപണങ്ങൾ നിലനിൽക്കെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies