Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എമ്പുരാനില്‍ രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമില്ല; വിവരക്കേടാണ് സിനിമ മുഴുവനെന്ന് അഖില്‍ മാരാര്‍

എമ്പുരാനില്‍ രാഹുല്‍ ഗാന്ധി അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളുമായി കൈകോര്‍ക്കുന്ന രംഗമുണ്ടെന്നും മുഖ്യമന്ത്രിയായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ മോശം വ്യക്തിയായാണ് മുരളീഗോപി എമ്പുരാനില്‍ ചിത്രീകരിക്കുന്നതെന്നും അഖില്‍ മാരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 12:02 am IST
in India, Entertainment
അഖില്‍ മാരാര്‍ (ഇടത്ത്) മുരളീഗോപി (വലത്ത്)

അഖില്‍ മാരാര്‍ (ഇടത്ത്) മുരളീഗോപി (വലത്ത്)

കൊച്ചി: എമ്പുരാനില്‍ രാഹുല്‍ ഗാന്ധി അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളുമായി കൈകോര്‍ക്കുന്ന രംഗമുണ്ടെന്നും മുഖ്യമന്ത്രിയായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ മോശം വ്യക്തിയായാണ് മുരളീഗോപി എമ്പുരാനില്‍ ചിത്രീകരിക്കുന്നതെന്നും അഖില്‍ മാരാര്‍.

അധപതിച്ച പാര്‍ട്ടി എന്ന രീതിയിലാണ് മുരളീഗോപി എമ്പുരാനില്‍ കോണ്‍ഗ്രസിനെ ചിത്രീകരിക്കുന്നത്

നിരവധി പൊരുത്തക്കേടുകളും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളും ഈ സിനിമയില്‍ കുത്തിനിറച്ചിരിക്കുകയാണെന്നും അഖില്‍ മാരാര്‍ പറയുന്നു. ആദ്യത്തെ കുറച്ചു സീനുകള്‍ കഴിഞ്ഞാല്‍ ഈ സിനിമ വിവരക്കേടില്‍ നിന്നും വിവരക്കേടിലേക്ക് സഞ്ചരിക്കുന്ന സിനിമയാണിത്. രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും അദ്ദേഹം അധികാരത്തില്‍ ഇരിക്കുമ്പോള്‍ മോശം കാര്യങ്ങള്‍ ചെയ്യുന്ന  വ്യക്തിയായിട്ട് വരെ ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ ആരും ഈ സിനിമയ്‌ക്കെതിരെ പ്രതികരിച്ചിട്ടേയില്ല.അതായത് കോണ്‍ഗ്രസ് അത്രത്തോളം അധപതിച്ച പാര്‍ട്ടിയാണ് എന്ന രീതിയിലാണ് മുരളീഗോപി എമ്പുരാനില്‍ കോണ്‍ഗ്രസിനെ ചിത്രീകരിക്കുന്നത് – അഖില്‍ മാരാര്‍ പറയുന്നു.

എമ്പുരാനിലെ സഹോദരനും സഹോദരിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ഇവിടെ ഹിന്ദുപാര്‍ട്ടിയെയാണ് ഒരുഭാഗത്ത് ചിത്രീകരിക്കുന്നതെങ്കില്‍, മറുഭാഗത്ത് കാണിക്കുന്ന സഹോദരിയും സഹോദരനും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ഐയുഎംഎഫ് എന്ന പേരില്‍ എമ്പുരാനില്‍ കാണിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. അതില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വ വാദികളുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുന്നത് കാണിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇതുപോലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത പല കാര്യങ്ങളും ഈ സിനിമയില്‍ മുരളീഗോപി എന്ന തിരക്കഥാകൃത്ത് കുത്തിനിറച്ചിരിക്കുകയാണെന്നും അഖില്‍ മാരാര്‍ കുറ്റപ്പെടുത്തുന്നു. ഈ സിനിമയില്‍ രാഹുല്‍ ഗാന്ധിയെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രിയായ കഥാപാത്രം ഒരു വലിയ പൊതുസമ്മേളനം വിളിച്ചുകൂട്ടുന്നുണ്ട്. അങ്ങിനെ നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രിയ്‌ക്ക് പൊതുസമ്മേളനം വിളിക്കാനുള്ള അധികാരമുണ്ടോ? ഇല്ല. പക്ഷെ അങ്ങിനെ തെറ്റായ ഒരു കാര്യം എമ്പുരാനില്‍ കാണിക്കുന്നുണ്ട്.

കൂറുമാറ്റ നിരോധനനിയമത്തെക്കുറിച്ച് മുരളീഗോപിയ്‌ക്ക് അറിയില്ലേ?

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പോലെ പച്ചയായ രാഷ്‌ട്രീയം തുറന്നുകാണിക്കുന്ന സിനിമയാണെന്ന് നമുക്ക് തോന്നും.പക്ഷെ പിന്നീട് ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടില്‍ നിന്നും വിവരക്കേടിലേക്കാണ്. കൂറുമാറ്റനിരോധനമൊന്നും അറിയാത്ത ഒരാളാണോ ഇതിന്റെ തിരക്കഥയെഴുതിയതെന്ന് തോന്നും. മുരളീഗോപിക്ക് കൂറുമാറ്റ നിരോധനനിയമം എന്നൊന്നും നിയമം രാജ്യത്തുണ്ട് എന്നറിയില്ലേ? നമ്മള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഭാഗമായി എംഎല്‍എ ആയതിന് ശേഷം നമ്മള്‍ ആ പാര്‍ട്ടി വിട്ടാല്‍ പിന്നെ നമുക്ക് ആ പാര്‍ട്ടിയുടെ എംഎല്‍എ ആയി തുടരാന്‍ കഴിയില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യമൊന്നും എമ്പുരാനില്‍ പരിഗണിച്ചിട്ട് പോലുമില്ല. ഇവിടെ രാഹുല്‍ഗാന്ധി ഹിന്ദുവാദികളുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയാകുന്നു പക്,െ എത്ര എംഎല്‍എമാര്‍, എത്ര മന്ത്രിമാര്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കി എന്ന കാര്യമൊന്നും കാണിക്കുന്നില്ല.

ഹിന്ദുത്വ വാദികളുമായി കൈകോര്‍ക്കുന്ന ആളായാണ് രാഹുല്‍ ഗാന്ധിയെ ചിത്രീകരിക്കുന്നത്. ഞാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പോകുന്നു എന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്ന ഒരാള്‍ പോലും കോണ്‍ഗ്രസില്‍ ഇല്ല. എന്നിട്ടും കോണ്‍ഗ്രസുകാര്‍ ഇതിനെ എതിര്‍ത്തിട്ടില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വല്ലാതെ വ്യതിചലിക്കുന്ന സിനിമയാണിത്.

ലോകം ഭരിയ്‌ക്കുന്ന എബ്രഹാം ഖുറേഷി എന്തിന് 23 വര്‍ഷം കാത്തിരുന്നു?

ഇനി എബ്രഹാം ഖുറേഷി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സയ്യിദ് മസൂദിന്റെ കൊലയാളിയെ 23 വര്‍ഷത്തിന് ശേഷം തട്ടുന്ന ഒരു രംഗമുണ്ട്. ലോകത്തെ മുഴുവന്‍ ഭരിയ്‌ക്കാന്‍ കഴിവുള്ള ആളാണ് എബ്രഹാം ഖുറേഷി എന്നിരിക്കെ, സയ്യിദ് മസൂദിന്റെ വീട്ടുകാരെ മുഴുവന്‍ തട്ടിയ ആളെ കൊല്ലാന്‍ എബ്രഹാം ഖുറേഷി 23 വര്‍ഷമാണ് കാത്തിരിക്കേണ്ട ആവശ്യമില്ലല്ലോ? ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യതിചലിക്കുന്ന രംഗമാണ്. . വീട്ടുകാരെ മുഴുവന്‍ തട്ടിയ ആളെ തട്ടാന്‍ 23 വര്‍ഷം കാത്തിരിക്കേണ്ട ആവശ്യമുണ്ടോ? മതത്തെയും മനുഷ്യരെയും തമ്മിലടിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന സിനിമ മാത്രമാണ് എമ്പുരാന്‍. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങിനെ പണമുണ്ടാക്കാം? അതാണ് ഈ സിനിമയില്‍ നമ്മള്‍ കണ്ടത്. മതേതരത്വത്തിന്റെ പേരില്‍ ബിജെപിയെ എതിര്‍ക്കുക എന്നതിന്റെ പേരില്‍, ഈ സിനിമയെക്കുറിച്ച് സത്യസന്ധമായി അഭിപ്രായം പോലും പറയാന‍് കഴിയാതെ നിശ്ശബ്ദരാക്കപ്പെട്ട ജനതയാണ് ഇവിടെ ഉള്ളത്.
സ്റ്റീഫന്‍ നെടുമ്പള്ളിയും എബ്രഹാം ഖുറേഷിയുമായുള്ള ബന്ധം ഒന്നും ഈ സിനിമയില്‍ തുറന്നുപറയുന്നില്ല. എബ്രഹാം ഖുറേഷിയി കൊല്ലപ്പെടുന്നത് ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. പച്ചയായ രാഷ്ടീയം പറഞ്ഞ മഹത്തായ കലയാണ് എമ്പുരാന്‍ എന്ന് പറയരുത്. – അഖില്‍ മാരാര്‍ പറയുന്നു.

 

Tags: MuraligopyEmpuraanAkhilMararempuran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

Kerala

സുരേഷ് ഗോപിയല്ല, കേരളത്തിന്റെ യഥാര്‍ത്ഥ മുന്ന ജോണ്‍ ബ്രിട്ടാസാണെന്ന് കേരളത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍

Kerala

ജോണ്‍ ബ്രിട്ടാസ് സുരേഷ് ഗോപിയെ മുന്ന എന്ന് വിളിച്ചു; അപ്പോള്‍ അമൃതാനന്ദമയിയെ കരിതേക്കാന്‍ അഭിമുഖത്തിന് പുറപ്പെട്ട ബ്രിട്ടാസ് ആരാണ്?

Kerala

അമിത് ഷായുടെ അനുമതി വാങ്ങി പള്ളിപ്പുറം സിആര്‍പിഎഫ് കേന്ദ്രം എമ്പുരാന്‍ ഷൂട്ടിന് നല്‍കി…എമ്പുരാന്‍ കാണില്ലെന്നും സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.