Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബുദ്ധി ജീവി എന്ന് മറ്റുള്ളവർ കരുതുന്ന മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന് വേണ്ടി കോടികൾ മുടക്കിയ വിവരക്കേട്- അഖിൽ മാരാർ

Janmabhumi Online by Janmabhumi Online
Apr 2, 2025, 10:21 am IST
in Kerala, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

വീണ്ടും എമ്പുരാനെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ. മുരളി ഗോപിയുടെ വികലതയുടെ വിഡ്ഢിത്തരങ്ങൾ ധാരാളം ഉള്ള സിനിമയിൽ മുഖ്യമന്ത്രിയായ ടോവിനോയും സഹോദരി മഞ്ജു വാര്യരും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരെ ഓർമ്മിപ്പിക്കുമ്പോൾ ഭാവിയിൽ ആ സിനിമയിൽ മുഖ്യമന്ത്രി ചെയ്തത് പോലെ രാഹുൽ ഗാന്ധി ചെയ്യുമെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്..? എന്ന് മാരാർ ചോദിക്കുന്നു.
കുറിപ്പ് ഇങ്ങനെ,

സിനിമയിൽ രാഷ്‌ട്രീയം പറയുന്നതിലോ യാഥാർഥ്യം പറയുന്നതിലോ യാതൊരു തെറ്റുമില്ല…
സമൂഹത്തോടുള്ള ഒരു കലാകാരന്റെ ചേർന്ന് നിൽക്കലാണ് അവന്റെ കലയിലൂടെ അവൻ മുന്നോട്ട് വെയ്‌ക്കുന്ന രാഷ്‌ട്രീയം.. അവിടെ അവന് പണം അല്ല ലക്ഷ്യം….
ഒരു കാലത്തു KPAC നാടകങ്ങൾ, സാംബ ശിവന്റെ കഥാ പ്രസംഗങ്ങൾ ഇവയൊക്കെ ഒരു വിഭാഗം ജനങ്ങളോടുള്ള ഐക്യ പെടൽ കൂടിയായിരുന്നു.. പണത്തെക്കാൾ ഉപരി അവരെ മുന്നോട്ട് നയിച്ചത് അവരുടെ ഉള്ളിലെ നീതി ബോധമായിരുന്നു…
അവിടെയാണ് മനുഷ്യരെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കാൻ ശ്രമിച്ച എമ്പുരാൻ എന്ന സിനിമയും അതിന്റെ അണിയറ പ്രവർത്തകരും സമൂഹത്തോട് ചെയ്ത ചതി തുറന്ന് പറയേണ്ടിയിരിക്കുന്നത്..
എമ്പുരാൻ സിനിമ കണ്ട നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇത് യഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സിനിമയോ അല്ലെങ്കിൽ ഏതെങ്കിലും രാഷ്‌ട്രീയ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച സിനിമയോ അല്ല…
ബുദ്ധി ജീവി എന്ന് മറ്റുള്ളവർ കരുതുന്ന മുരളി ഗോപിയുടെ വികലമായ എഴുത്തിനു പൃഥ്വിരാജിന്റ്റ് കോടികൾ മുടക്കിയ വിവരക്കേട് അതാണ് സിനിമ കണ്ട ശേഷം എനിക്ക് തോന്നിയത്…
സിനിമയിൽ കലാപം കാണിക്കാം എന്നാൽ കാശുണ്ടാകാൻ വേണ്ടി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ അപകടകരമാണ് എതിർക്കപ്പെടേണ്ടതാണ്..ജനഗണമന സിനിമ ഇറങ്ങിയപ്പോൾ അന്ന് സന്ദീപ് വാര്യർ ഈ സിനിമയിലെ ട്രെയിലർ കണ്ട് പ്രതികരിച്ചു.. സിനിമയിൽ ഇല്ലാത്ത ട്രെയിലർ രംഗങ്ങൾ ബോധപൂർവം സൃഷ്ടിച്ചതിന് ശേഷം അതിനെതിരെ ബിജെപി നേതാവ് രംഗത്ത് എന്ന് പറഞ്ഞായിരുന്നു ആ സിനിമ മാർക്കറ്റ് ചെയ്തത്.. ഒരു സിനിമയുടെ മാർക്കറ്റിങ് സാധ്യത ബിജെപി ആ സിനിമയ്‌ക്കെതിരെ എന്നാക്കുമ്പോൾ അത് വിജയം ആയി മാറുന്നത് ഇന്നാട്ടിലെ മുസ്ലിം സമൂഹത്തെ അത്രയേറെ മണ്ടന്മാർ ആയി ഇവർ കാണുന്നത് കൊണ്ടാകും…അല്ലെങ്കിൽ ബിജെപയേ അവർ അത്രയേറെ വെറുക്കുന്നത് കൊണ്ടാകും..
അത് തന്നെയാണ് പാളി പോയ എമ്പുരാനു ഇവർ ഉപയോഗിച്ചതും.. സിനിമ ഇറങ്ങി പലർക്കും ദഹിക്കാതെ പോയപ്പോൾ അശ്വന്ത് ഉൾപ്പെടെ മോശം റിവ്യൂ പറഞ്ഞപ്പോൾ പിന്നീട് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്… സിനിമയിൽ “സംഘികളെ എടുത്തു ഉടുത്തിട്ടുണ്ട്..” “ഗുജറാത്ത്‌ കലാപം കാണിച്ചിട്ടുണ്ട് “എന്ന കമന്റുകൾ ആയിരുന്നു.. സ്വഭാവികമായും ആ കമന്റുകൾക്ക് മറുപടി കമന്റുകളുമായി സൈബർ സങ്കികൾ വന്നു.. അതോടെ കേരളത്തിലെ മതേതര വിഡ്ഢികൾ സിനിമയുടെ അണിയറ പ്രവർത്തകർ കുഴിച്ച കുഴിയിൽ വന്നു വീണു… സംഘികൾ തള്ളി പറഞ്ഞ എമ്പുരാന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പിന്തുണ.. മാധ്യമങ്ങൾ മാനവികത പുകഴ്‌ത്തി പാടി….
ഇതൊക്കെ കണ്ട് പല ബിജെപി നേതാക്കളും സന്തോഷം കൊണ്ട് തുള്ളി ചാടി.. ബിജെപിയേ ഏറ്റവും കരുത്തുറ്റ രാഷ്‌ട്രീയ പാർട്ടി ആക്കിയ അല്ലെങ്കിൽ മോദിയെ ബിജെപിയുടെ ദേശീയ നേതാവാക്കിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയ ഗുജറാത്തു കലാപം പുതിയ തലമുറ കൂടി അറിഞ്ഞിരിക്കുന്നു… കലാപത്തിന് കാരണമായ ട്രെയിനിലെ തീ വെയ്‌പ്പിന്റെ സിനിമ ദൃശ്യങ്ങൾ,അന്നത്തെ വാർത്തകൾ, സഫാരി ചാനൽ ചെയ്ത ഡോക്യൂമെന്ററി ഉൾപ്പെടെ ബിജെപി സൈബർ ഹാൻഡ്ലുകൾ പ്രചരിപ്പിച്ചു.. അതോടെ തീ വെച്ചതാണോ.. കത്തിയതാണോ എന്ന സംശയങ്ങൾക്ക് ഓരോരുത്തർക്കും അവർക്ക് വേണ്ടാതായ ഉത്തരം കിട്ടി..
വോട്ട് കിട്ടിയാലേ അധികാരം കിട്ടു.. അധികാരം കിട്ടിയാലേ മനുഷ്യരെ തുല്യരായി കണ്ട് ഭരണം നിർവഹിച്ചു നൽകാൻ കഴിയു എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട മതേതര വിഡ്ഢികൾ ഘോര ഘോരം ബിജെപിയെക്കെതിരെ പറഞ്ഞിട്ട് ബൂത്തിൽ പോയി അരിവാൾ, കൈപ്പതി, ഏണി, രണ്ടില തൊട്ട് സകല ചിന്ഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ വോട്ട് ചെയ്തു ഇറങ്ങി വരുമ്പോൾ വർഗീയ വാദി ബുദ്ധിമാൻമാർക്ക് താമര എന്ന ഒറ്റ ചിഹ്നം മാത്രമേ മുന്നിലുള്ളു…
ബിജെപിക്ക് വോട്ടും എമ്പുരാന് കാശും കൂട്ടി കൊടുത്തിട്ട് ഇത് ഖേരളമാണ് എന്ന് വീമ്പിളക്കി അധികാരം ഇല്ലാതെ ഇരിക്കാൻ ആണ് കോൺഗ്രസ്സിന്റെ വിധി…
മുരളി ഗോപിയുടെ വികലതയുടെ വിഡ്ഢിത്തരങ്ങൾ ധാരാളം ഉള്ള സിനിമയിൽ
മുഖ്യമന്ത്രിയായ ടോവിനോയും സഹോദരി മഞ്ജു വാര്യരും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരെ ഓർമ്മിപ്പിക്കുമ്പോൾ ഭാവിയിൽ ആ സിനിമയിൽ മുഖ്യമന്ത്രി ചെയ്തത് പോലെ രാഹുൽ ഗാന്ധി ചെയ്യുമെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്..?
ബോധപൂർവം നാട്ടിൽ കലാപം ഉണ്ടാക്കണം എന്ന ചിന്ത ഇല്ലെങ്കിൽ ഗുജറാത്തു കലാപവും മുല്ലപെരിയാർ ഡാമും ഇത് പോലത്തെ ഒരു തട്ട് പൊളിപ്പൻ സിനിമയിൽ ആരും പറയില്ല..
വൈകാരികത വിറ്റ് കാശാക്കുന്നവർ, നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കി മനുഷ്യനെ തമ്മിലടിപ്പിച്ചു കാശുണ്ടാക്കുന്നവർ
കലാകാരന്മാർ അല്ല കലാപകാരികളാണ്…
ലാലേട്ടൻ അന്നും ഇന്നും സംവിധായകന്റെ നടൻ ആണ്… കഥ പോലും കേൾക്കാതെ സംവിധായകനെ വിശ്വസിച്ചു ചെയ്ത സിനിമകളാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളും.. സിനിമ പൂർണമായും സംവിധായാകന്റെയും എഴുത്തു കാരന്റെയും ആണെന്ന് വിശ്വസിക്കുന്ന അപൂർവം നടന്മാരിൽ ഒരാളാണ് ലാലേട്ടൻ..
അദ്ദേഹം ഒന്നിലും ഇടപെട്ട ചരിത്രം നാളിത് വരെ ഞാൻ കേട്ടിട്ട് കൂടിയില്ല…
എന്നിട്ട് പോലും നാട്ടിൽ മനുഷ്യർ തമ്മിൽ വിഭാഗീയതയുടെ പേരിൽ പോര് വിളി നടത്തുന്നു എന്നറിഞ്ഞു അതൊഴിവാക്കൻ ശ്രമിച്ച വലിയ മനസ്സിന്റെ ഉടമ കൂടിയാണ്..
അത് കൊണ്ട് എന്റെ എഴുത്തിൽ ഒരു ശതമാനം പോലും വിമർശനം ലാലേട്ടൻ അർഹിക്കുന്നില്ല…
51 വെട്ട് കിട്ടിയ ചന്ദ്രശേഖരനേക്കാളും താഴെയാണ് 17വെട്ട് കിട്ടിയ എമ്പുരാൻ എന്ന് കൂടി കേരളം ഓർക്കട്ടെ…

Tags: EmpuraanAkhil Marar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പരാമര്‍ശം നടത്തി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Kerala

കുരുക്കു മുറുകുന്നു; ഗോകുലം ഗോപാലനെ ഇഡി അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തു; ചോദ്യങ്ങള്‍ 600 കോടിയുടെ വിദേശ നാണയ വിനിമയച്ചട്ടലംഘനത്തെച്ചുറ്റിപ്പറ്റി

അഖില്‍ മാരാര്‍ (ഇടത്ത്) മുരളീഗോപി (വലത്ത്)
India

എമ്പുരാനില്‍ രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമില്ല; വിവരക്കേടാണ് സിനിമ മുഴുവനെന്ന് അഖില്‍ മാരാര്‍

Kerala

മൈത്രേയന്‍ ജിഹാദികളുടെ കയ്യിലെ കളിപ്പാട്ടം;എമ്പുരാന്‍ കാണില്ലെന്ന് പറഞ്ഞതിന് പൃഥ്വിരാജിനോട് മാപ്പ്, ഇപ്പോള്‍ എമ്പുരാന്‍ കാണണമെന്ന് മൈത്രേയന്‍

Kerala

സ്വന്തം വിജയത്തിനായി, ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയതാണ് എമ്പുരാൻ ; ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് മുൻപും ഉണ്ട് ; ജോൺ ഡിറ്റോ

പുതിയ വാര്‍ത്തകള്‍

ഈ മുസ്ലീം രാജ്യം ബക്രീദിന് മൃഗങ്ങളെ ബലി നൽകില്ല , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു വലിയ സന്ദേശം നൽകി മുഹമ്മദ് ആറാമൻ രാജാവ്

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പറഞ്ഞ ജയ്ഷെ ഭീകരൻ ; അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

ട്രാക്കിൽ വലിയ കല്ലുകളും ഇരുമ്പ് കഷണങ്ങളും ; ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

‘താങ്കൾ ഒരു ചരിത്രകാരനാണോ’; തമിഴ്-കന്നഡ പരാമർശത്തിൽ കമൽഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

ക്വറ്റയിൽ പാക് ആർമി ഏജന്റ് ബാബുൽ മുഹമ്മദ് ഹസ്‌നിയെ വധിച്ച് ബലൂച് പോരാളികൾ : സർക്കാരിന്റെ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് ബിഎൽഎ

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

FILE - Then China's Vice Chairmen of the Central Military Commission (CMC) Xu Qiliang speaks to then German Defense Minister Ursula von der Leyen during their meeting at the Ba Yi Building in Beijing on Oct. 22. 2018. (How Hwee Young/Pool Photo via AP, Filer) OCT. 22, 2018, POOL FILE PHOTO/2025-06-02 22:51:53/

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൻ തിരിച്ചടി ; തന്ത്രങ്ങൾ മെനയാൻ ഇനി ചാണക്യനുണ്ടാകില്ല : മുൻ വ്യോമസേനാ ജനറൽ അന്തരിച്ചു

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies