Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഹല്യാ ശങ്കറിന് ആദരാഞ്ജലികള്‍

Janmabhumi Online by Janmabhumi Online
Mar 23, 2025, 09:53 am IST
in Kerala, BJP
മഹിളകളുടെ കരുത്ത്... മത്സ്യപ്രവര്‍ത്തക സംഘം മഹിളാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വലനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍

മഹിളകളുടെ കരുത്ത്... മത്സ്യപ്രവര്‍ത്തക സംഘം മഹിളാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വലനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

ജീവിതരേഖ

തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളാണ്അഹല്യ.പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന രത്നസിംഗിന്റെ ക്ലാര്‍ക്കായിരുന്ന വെള്ളയില്‍ നാലുകുടിപ്പറമ്പ്പരേതനായ ശങ്കരനാണ് ഭര്‍ത്താവ്.

1967 ഡിസംബര്‍ 26, 27, 28 തിയതികളില്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തോടെയാണ് അഹല്യാശങ്കറിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ജനസംഘത്തിന്റെ ജില്ലാ കമ്മിറ്റി അംഗമായി. 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍. 1973ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയത്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മൂന്ന് തവണ മത്സരിച്ചു.

1991ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയുടെ മുഖ്യസംഘാടകയായിരുന്നു.

2000ത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെയാണ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. ബിജെപിയുടെ ജില്ലാ സമിതി അംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന സമിതി അംഗം, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, വേദവ്യാസ മാനേജിംഗ് ട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചു. ജനസംഘം നേതാക്കളായ ദേവകി അമ്മ, ടി.പി. വിനോദിനിയമ്മ, രാഷ്‌ട്രസേവികാ സമിതി കാര്യവാഹികയായിരുന്ന ഡോ. ബാലസരസ്വതി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. അടല്‍ ബിഹാരി വാജ്‌പേയ്, എല്‍.കെ. അദ്വാനി, രാജ്മാതാ വിജയരാജെ സിന്ധ്യ, സുമിത്രാ മഹാജന്‍ തുടങ്ങിയ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

അടങ്ങാത്ത വീറുംമായാത്ത ചിരിയും

വനിതകള്‍ പൊതുരംഗത്തും രാഷ്‌ട്രീയ രംഗത്തും അപൂര്‍വമായിരുന്ന കാലഘട്ടത്തിലാണ് അഹല്യാ ശങ്കര്‍ ധൈര്യപൂര്‍വം ജനസംഘത്തിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനത്തിലേക്ക് മുന്നിട്ടിറങ്ങിയത്. കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ അവര്‍ മാതൃകയായി. ജനസംഘത്തിന്റെ സംസ്ഥാന അധ്യക്ഷയായിരുന്ന എം. ദേവകി അമ്മയെപോലെയുള്ള നേതാക്കളുടെ ഉശിരും തന്റേടവും കണ്ടാണ് അവര്‍ വളര്‍ന്നത്. പ്രതിസന്ധികളുടെ മുന്നില്‍ പതറാതെ, പ്രശ്‌നങ്ങളുടെ നടുവിലേക്കെടുത്ത് ചാടി, പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കി അവര്‍ കരുത്തോടെ നിലകൊണ്ടു. കമ്യൂണിസ്റ്റ് അക്രമത്തിന്റെയും മുസ്ലിം മതമൗലികവാദികളുടെ ഭീകരാക്രമണത്തിന്റെയും മുന്നില്‍ പകച്ചുപോകുമായിരുന്ന പലഘട്ടങ്ങളിലും അവരുടെ നേതൃത്വശേഷിയുടെ ബലത്തില്‍ പ്രവര്‍ത്തകര്‍ ധൈര്യപൂര്‍വം മുന്നേറി. മാറാട് കൂട്ടക്കൊലയില്‍ പകച്ചുപോയ കടലോര മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ അവര്‍ ആശ്വാസമായി ചെന്നെത്തി. മുസ്ലിം മതഭീകരവാദികളോടും സര്‍ക്കാരിനോടും ഒരേ പോലെ പോരാടേണ്ടിവന്ന ഘട്ടത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് അവര്‍ പ്രതിഷേധത്തിന്റെ തീക്കാറ്റായി മാറി. ഓരോ വീട്ടിലും ചെന്ന് അവര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മുന്‍നിരയിലേക്ക് അവരെ ചേര്‍ത്തുപിടിച്ചു.

സ്‌നേഹമായിരുന്നു…

ഒരമ്മയുടെ സ്‌നേഹപൂര്‍ണമായ സാന്നിദ്ധ്യമായിരുന്നു സമൂഹത്തിലും സംഘടനയ്‌ക്കുള്ളിലും അഹല്യാ ശങ്കര്‍ എന്ന നേതാവ്. കടലോരമേഖലയില്‍ ദുരിതമനുഭവിക്കുന്നവരുടെ ഇടയില്‍ ആരും ആവശ്യപ്പെടാതെ അവര്‍ എത്തി സ്‌നേഹ സ്വാന്തനമായി അവര്‍ മാറി. കൈയ്യയച്ച് സഹായിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് അവര്‍ ആവശ്യപ്പെടാതെ, അവരുടെ എതിര്‍പ്പ് പരിഗണിക്കാതെ സഹായിക്കാന്‍ അഹല്യാ ശങ്കര്‍ എന്ന നേതാവിന് മടിയുണ്ടായില്ല. പണക്കൂമ്പാരത്തില്‍ നിന്നായിരുന്നില്ല സാധാരണ ജീവിതം നയിച്ച വീട്ടമ്മയുടെ നീക്കിവയ്‌പ്പില്‍ നിന്നായിരുന്നു ആ സഹായം. പണമില്ലാതെ കഷ്ടപ്പെടുമ്പോഴും സഹായം നിരസിച്ച ഒരു മുതിര്‍ന്ന പ്രവര്‍ത്തകനോട് ”തിരിച്ചൊന്നും പറയരുത്, നിരസിക്കരുത്” എന്ന നിര്‍ദേശത്തോടെ ഷര്‍ട്ടും മുണ്ടും അയ്യായിരം രൂപയടങ്ങുന്ന പണപ്പൊതിയും അവര്‍ നല്കി. ഇത് പറഞ്ഞത് ഉയര്‍ന്ന ചുമതലകള്‍ വഹിച്ച ഒരു കാര്യകര്‍ത്താവായിരുന്നു. ക്ഷണിച്ച വിവാഹ ചടങ്ങിലും ക്ഷണിക്കാത്ത വിവാഹചടങ്ങുകളിലും അവര്‍ അറിഞ്ഞെത്തി. പെണ്‍കുട്ടികളുടെ വിവാഹമാണെങ്കില്‍ മടികൂടാതെ സഹായിച്ചു. ഇരുകൈ അറിയാതെയായിരുന്നു ഈ സഹായമത്രയും.

കണ്ണൂര്‍ ജില്ലയിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും പരിക്കേല്‍ക്കുമ്പോഴും ആ അമ്മയുടെ മനസ്സ് ഏറെ വേദനിച്ചു. പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് മുന്‍പിന്‍ നോക്കാതെ അവര്‍ കുതിച്ചെത്തി. നേതാവായിരുന്നില്ല സ്‌നേഹം നിറയുന്ന അമ്മയുടെ സാമീപ്യമായിരുന്നു അഹല്യാ ശങ്കര്‍.

Tags: Senior BJP leaderTributes to Ahalya Shankar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹല്യാ ശങ്കറിന് ആദരാഞ്ജലികള്‍: മാതൃകാ നേതാവിന്റെ വിയോഗം: ആര്‍എസ്എസ്

പാലക്കാട് നടന്ന ബിജെപി സംസ്ഥാന അദ്ധ്യയന ശിബിരത്തില്‍ എല്‍.കെ. അദ്വാനി, ഒ. രാജഗോപാല്‍, കെ.ജി. മാരാര്‍ എന്നിവരോടൊപ്പം
Kerala

അഹല്യാ ശങ്കര്‍: ആശയത്തില്‍ തെളിമ; പ്രവര്‍ത്തനത്തില്‍ കരുത്ത്

അഹല്യാ ശങ്കര്‍ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കൊപ്പം. കെ.പി. ശ്രീശന്‍ സമീപം
Article

അഹല്യേടത്തി: ആദര്‍ശത്തിന്റെ അമ്മ മനസ്…

ബിജെപി ദേശീയ സെക്രട്ടറി എച്ച്്. രാജ, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, അഡ്വ. ഗോപാലകൃഷ്ണന്‍ 
തുടങ്ങിയവര്‍ക്കൊപ്പം അഹല്യാ ശങ്കര്‍ (ആല്‍ബം)
Article

അടങ്ങാത്ത വീറോടെ ഒരമ്മ

അഹല്യാ ശങ്കര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം (ഫയല്‍ ചിത്രം)
Main Article

മലബാറില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകിയ കരുത്ത്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കോഴിക്കോട് നിന്നും കാണാതായ 13കാരനായി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്‌ക്ക് തീപിടിച്ചു

വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies