Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലഹരി മറയട്ടെ, മനുഷ്യത്വം പുലരട്ടെ

ഡോ. എസ്.ഡി. സിങ് by ഡോ. എസ്.ഡി. സിങ്
Mar 19, 2025, 10:34 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

നമ്മുടെ രാഷ്‌ട്രീയ-മത – സാമൂഹ്യ-വ്യവസായ- തൊഴില്‍ സംഘടനാ നേതൃത്വവും, മാനസികരോഗ്യ വിദഗ്ധരും, നിയമപാലകരും, നീതിന്യായ വിഭാഗവും ലഹരി ഉപഭോഗത്തിന്റെ ഗുരുതരഭാവം മനസിലാക്കിയിട്ടില്ലേ എന്ന് മലയാളിയുടെ അക്രമാസക്തി നിറഞ്ഞ ജീവിത ശൈലി കാണുമ്പോള്‍ സംശയം തോന്നുന്നു. പ്രതിഭാശാലികളും, ഭരണതത്രജ്ഞന്മാരും, ശിക്ഷാവിധികര്‍ത്താക്കളും , സാമൂഹ്യ നേതൃത്വവും , മനഃശാസ്ത്ര പണ്ഡിതരും ഇതേക്കുറിച്ച് കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നു. പരിഹാരത്തിനായി നാനാ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജനാധിപത്യ രാജ്യമായതുകൊണ്ട് ജനങ്ങള്‍ തന്നെ ജനങ്ങള്‍ക്കുവേണ്ടി രക്ഷാരീതികള്‍ കണ്ടെത്തണം, നടപ്പിലാക്കണം. പക്ഷെ ഇവിടെ പരസ്പരം കുറ്റാരോപണവും, സന്മാര്‍ഗ്ഗത്തിന്റെയും രക്ഷാമാര്‍ഗ്ഗത്തിന്റെയും ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള കിടമത്സരവും നടക്കുന്നതുമൂലം സാധാരണ ജനങ്ങളെ രക്ഷാമാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ജനം സ്വയം രക്ഷാമാര്‍ഗം തേടുന്നുമില്ല. കാരണം, ലഹരി ഉപഭോക്താക്കളുടെ നോട്ടത്തില്‍ അതു നല്‍കുന്ന സന്തോഷാവസ്ഥ മറ്റൊന്നിനും നല്‍കാനാവുന്നില്ല എന്നതാണ് പ്രധാനം.

മങ്ങിപ്പോവുന്ന മനുഷ്യത്വം

മനുഷ്യന്റെ ‘വികാര-വിചാര-ചിന്താ-പ്രവര്‍ത്തനങ്ങള്‍’, അവന്റെ മുന്നില്‍ കാണുന്ന ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും, മോഹങ്ങളുടെയും അടിസ്ഥാനത്തില്‍ അരങ്ങേറുന്നതാണ്. സുഖവും സന്തോഷവും, സംതൃപ്തിയും തേടുക എന്ന മനുഷ്യസഹജമായ രീതിയിലൂടെ ജീവിക്കുക എന്നതാണ് ഒരു സാധാരണക്കാരന്റെ ജീവിത രീതി. മോഹവലയത്തില്‍ കഴിയുന്ന ഒരു വ്യക്തി, പ്രത്യേകിച്ചും ഇളം തലമുറക്കാരന്‍ സന്തോഷവും സംതൃപ്തിയും നേടുന്നതിന് മുതിര്‍ന്ന തലമുറയിലുള്ളവര്‍ പലവിധത്തിലുള്ള ലഹരി വസ്തുക്കളെ ആശ്രയിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് കാണുന്നത്. ഇതില്‍ നിയമപരമായി അനുവദിച്ചിട്ടുള്ളതും ഇല്ലാത്തതും ഉണ്ട്. ലഹരി ഉപയോഗം മൂലം ചിന്താശേഷിയും വിവേചനശക്തിയും മങ്ങി പോവും എന്ന യാഥാര്‍ഥ്യം അതുപയോഗിക്കുന്നവര്‍ മനസിലാക്കിയെന്നു വരില്ല. ആ ഇളംതലമുറക്കാരില്‍ ആന്തരികമായി ഉണ്ടാവുന്ന അപകടകമായ ആത്മവിശ്വാസം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇതിന്റെ മനഃശാസ്ത്രം. ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലമാണ് അക്രമാസക്തി. അതിന്റെ നേരെ വിപരീതഭാവമാണ് മനുഷ്യത്വം. ലഹരി ഉപയോഗിക്കുന്നവര്‍ ഏതു പ്രായത്തിലുള്ളവരായാലും അവരില്‍ മനുഷ്യത്വം മങ്ങും. വളരുന്ന തലമുറയ്‌ക്ക് മനുഷ്യത്വം എന്താണെന്ന അറിവും, മനുഷ്യത്വം എങ്ങനെ, എന്തിനു നേടണം എന്നതിനുള്ള മാര്‍ഗദര്‍ശനങ്ങളും മാതൃകകളും ഉചിതമായ കാലഘട്ടത്തില്‍ ലഭിക്കാത്തതാണ് കേരളത്തിലെ കാതലായ പ്രശ്നം. ലഹരി നിയന്ത്രിച്ചുപയോഗിക്കുന്നവരാണെങ്കിലും മനുഷ്യത്വം ഇല്ലാതാകും. അക്രമാസക്തി പതുക്കെ വളരും എന്നതാണ് ശാസ്ത്രസത്യം.
ജനിതകഘടകങ്ങള്‍ ഉണ്ടായാലും സാഹചര്യം, മാര്‍ഗദര്‍ശനം, മാതൃകകള്‍ ഇതെല്ലാം വളരുന്ന കുട്ടിയുടെ കൗമാരത്തിലെയും യൗവനാരംഭത്തിലെയും ചിന്തകളെയും അറിവിനെയും സ്വാധീനിക്കും. ഇതാണ് വളരുന്ന കുട്ടിയുടെ വൈകാരിക ഭാവത്തിന്റെ അടിത്തറ. എങ്ങനെ ജീവിക്കണം എന്ന വിഷയം പ്രതിപാദിക്കുന്ന ഒരു പാഠപുസ്തകവും ഇല്ല. ഈ വിഷയം സ്‌കൂളിലോ വീട്ടിലോ മാത്രം ഒതുങ്ങുന്നതുമല്ല. സഹാനുഭൂതിയും സഹവര്‍ത്തിത്വവും കരുണയും പ്രത്യേക വിഷയങ്ങളായി അടര്‍ത്തിയെടുത്തു കൗമാരത്തിലെത്തിയ ഒരു കുട്ടിയെ പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. സമൂഹത്തിലെ മുതിര്‍ന്നവരെല്ലാം ഒരു മാതൃകയായി വളരുന്ന തലമുറയുടെ മുന്നില്‍ ഉണ്ടെങ്കിലേ എന്താണ് സഹതാപം, സഹാനുഭൂതി, കരുണ, മനുഷ്യത്വം എന്നെല്ലാമുള്ള വസ്തുതകള്‍ പഠിക്കുകയും മനസിലാക്കുകയും പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരികയും ചെയ്യുകയുള്ളൂ. വിവേചന ശക്തി താരതമ്യേന കുറവായ ഇളംമുറക്കാരന്‍ സമൂഹത്തിലെ എല്ലാ തുറയിലുമുള്ള മുതിര്‍ന്ന വ്യക്തികളുടെയും ജീവിതരീതിയും അവരുടെ പ്രവര്‍ത്തികളും മാധ്യമങ്ങളിലൂടെയും കഥകളിലൂടെയും ദൃശ്യകലാ ആവിഷ്‌കാരങ്ങളില്‍ നിന്നും മനസിലാക്കുന്നു, പഠിക്കുന്നു. അതില്‍നിന്ന് രൂപപ്പെടുന്ന ആശയങ്ങളാണ് ആധുനിക തലമുറയുടെ അക്രമാസക്തി അടക്കമുള്ള പെരുമാറ്റ വൈകൃതമായി പുറത്തേക്കു ബഹിര്‍ഗമിക്കുന്നത്. മുതിര്‍ന്ന തലമുറയുടെ ശീലങ്ങളും പെരുമാറ്റ വൈകൃതങ്ങളും നമുക്ക് തിരുത്താനാവുന്നില്ലെങ്കില്‍ ഇളം തലമുറയെ മാത്രം ബോധവത്കരിക്കുന്നതുകൊണ്ട് പ്രയോജനമില്ല.

ലഹരിയെന്ന അടിസ്ഥാന വില്ലന്‍

മനുഷ്യരുടെ സ്വാര്‍ത്ഥതയില്‍നിന്ന് രൂപം കൊള്ളുന്ന കൈക്കൂലി, അഴിമതി, ലഹരി ഉപയോഗം, സ്ത്രീപീഡനങ്ങള്‍, കുട്ടികളോടുള്ള ക്രൂരത, റോഡപകടങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ എന്നിവയുടെ പ്രധാന ഘടകം മദ്യവും രാസലഹരികളും കഞ്ചാവുമാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ചിന്തകളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന്റേയും അക്രമാസക്തിയുടെയും തുടക്കം. ചിന്തകളാരംഭിക്കുന്നത് മനുഷ്യമനസുകളില്‍ നിന്നാണ്. മനസിലെ വികൃത ചിന്തകളെയും ലഹരിയോടുള്ള താല്‍പര്യത്തെയും ശിക്ഷകളിലൂടെ തിരുത്താന്‍ സാധിക്കുമോ? ശിക്ഷ കൊണ്ട് തിരുത്താന്‍ പറ്റാത്ത ആശയങ്ങളെയും പെരുമാറ്റ വൈകൃതങ്ങളെയും മറ്റെന്തെങ്കിലും വഴിയിലൂടെ തിരുത്താന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കണം. ശിക്ഷകളോടൊപ്പം ചിന്തകളെയും പെരുമാറ്റത്തെയും മാറ്റാനുള്ള പ്രത്യേക കൗണ്‍സലിങ് കൂടെ ഉള്‍പ്പെടുത്തിയാല്‍ നല്ലൊരു ശതമാനം പേരെയും മാറ്റിയെടുക്കാന്‍ സാധിച്ചേക്കും. ഇത് പല വികസിത രാജ്യങ്ങളിലും നടപ്പിലുണ്ട്. ഈ പദ്ധതി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പിലാക്കണമെങ്കില്‍ ശിക്ഷാവിധിയൊടൊപ്പം പ്രത്യേക കൗണ്‍സലിങ്ങും ശിക്ഷയുടെ ഭാഗമായി ഉള്‍പ്പെടുത്തണം. മനോരോഗവിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ ഈ പ്രക്രിയ ശിക്ഷാ കാലാവധിയില്‍ തന്നെ ആരംഭിക്കണം. ആദ്യഘട്ടത്തില്‍ ലഹരിക്കടിപ്പെട്ടവര്‍ സഹകരിച്ചെന്നു വരില്ല. ഓരോ വ്യക്തിയുടെ കാര്യത്തിലും കൗണ്‍സലിങ് പ്രത്യേകം രൂപകല്‍പന ചെയ്യണം. അതിന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനോരോഗ വിദഗ്ധരെ ചുമതലപ്പെടുത്തുന്ന കാര്യം ശിക്ഷാവിധിയില്‍ ഉണ്ടായിരിക്കണം. ഇത് ഫലം കാണണമെങ്കില്‍ പരിശ്രമം ആവശ്യമാണ്. ഒരു കാലഘട്ടത്തില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പെരുമാറ്റ വൈകൃതങ്ങള്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത്. അത് നിയമപാലനവും നീതിന്യായപരിപാലനവും ദുര്‍ബലമായതു കൊണ്ടാണോ? അതോ ഉന്നതരുടെ സ്വാധീനം കൊണ്ടാണോ? നീതിന്യായ വ്യവസ്ഥയുടെ മുന്നിലെത്തുമ്പോള്‍ പലപ്പോഴും തെളിവുകള്‍ ദുര്‍ബലമാവുന്നു. അല്ലെങ്കില്‍ അപ്രത്യക്ഷമാവുന്നു. സാക്ഷികള്‍ കൂറ് മാറുന്നു. അല്ലെങ്കില്‍ കാണാമറയത്താവുന്നു. ആ വിധത്തില്‍ രക്ഷപെട്ടു പോവുന്ന ഓരോ ലഹരി ഉപഭോക്താവും നല്‍കുന്ന സന്ദേശം ‘ശ്രമിച്ചാല്‍ ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന പെരുമാറ്റ വൈകൃതങ്ങളടക്കമുള്ള എല്ലാ ശാരീരിക രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ വേണ്ടി മെഡിക്കല്‍ റെക്കോര്‍ഡിന്റെ തണലില്‍ മറ്റു രോഗലക്ഷണങ്ങളുടെ രീതികളില്‍ വ്യാഖ്യാനി
ക്കപ്പെടുന്നു. സഹാനുഭൂതിയുടെ പേരില്‍ ആശുപത്രികള്‍, ലഹരി ഉപയോഗിക്കുന്ന വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വേണ്ടി , ലഹരി ഉപയോഗം മറച്ചു വയ്‌ക്കുന്നു. ഇതും പരോക്ഷമായി ലഹരി വസ്തുക്കളുടെ ഉപയോഗം തുടരാന്‍ അത്തരക്കാര്‍ക്കു പ്രേരകമാവുന്നു. പരോക്ഷമായി ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തടയാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.

(എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Tags: intoxicationdrug mafiyadrug Addicthumanity
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വെള്ളാറിനെ ലഹരിയില്‍ നിന്നും രക്ഷിക്കണം

main

എല്ലാത്തിലും ഒന്നാമതെന്ന സ്വയം പുകഴ്‌ത്തല്‍ നിര്‍ത്തണം, ലഹരിയിലാണ് ഒന്നാമത് : സര്‍ക്കാരിനെതിരെ ജി.സുധാകരന്‍

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാര്‍ഷിക യോഗത്തിന്റെ സമാപന യോഗത്തില്‍ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ സംസാരിക്കുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, സംസ്ഥാന പ്രസിഡന്റ് വിജിതമ്പി, സംസ്ഥാന സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

കേരളത്തെ മാഫിയകളില്‍ നിന്ന് മോചിപ്പിക്കണം: ജി. സ്ഥാണുമാലയന്‍

News

ജീവിതത്തിന്റെ രസം ‘കൊല്ലുന്ന’ രാസലഹരി

Entertainment

കണ്ണില്‍ ഇങ്ങനെ ലഹരി നിറയ്‌ക്കാന്‍ ജയഭാരതി അഭ്യസിച്ചതെങ്ങനെയായിരിക്കും?

പുതിയ വാര്‍ത്തകള്‍

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies