ചണ്ഡിഗഡ്: മൊഹാലി ജില്ലയിലെ മതൗർ ഗ്രാമത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മോമോ, സ്പ്രിംഗ് റോൾ നിർമ്മാണ യൂണിറ്റിൽ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വൃത്തിഹീനമായ സാഹചര്യത്തിലാണ് നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. റഫ്രിജറേറ്ററുകളിലൊന്നിനുള്ളിൽ നിന്ന് ഒരു നായയുടെ തല അധികൃതർ കണ്ടെത്തി.
യൂണിറ്റിന്റെ ദയനീയാവസ്ഥ തുറന്നുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് അധികാരികൾ പരിശോധനയ്‌ക്കെത്തിയത്. ഫംഗസ് ബാധിച്ച കാബേജുകൾ, പുഴുക്കൾ നിറഞ്ഞ ചട്ണികൾ, പഴകിയതും വീണ്ടും ഉപയോഗിച്ചതുമായ എണ്ണ എന്നിവ വീഡിയോയിൽ പ്രദർശിപ്പിച്ചിരുന്നു. തയ്യാറാക്കിയ മോമോകളും സ്പ്രിംഗ് റോളുകളും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. ചില സ്പ്രിംഗ് റോളുകൾ എലികൾ തിന്ന നിലയിലായിരുന്നു.
ജില്ലാ ആരോഗ്യ വകുപ്പിന്റെയും മൊഹാലി മുനിസിപ്പൽ കോർപ്പറേഷന്റെയും റെയ്ഡ് സംഘങ്ങൾ 35 കിലോയിലധികം മോമോകളും സ്പ്രിംഗ് റോളുകളും 50 കിലോ ചീഞ്ഞ മാംസവും പിടിച്ചെടുത്തു. അനധികൃത കശാപ്പിന് ഫാക്ടറി ഉടമയ്‌ക്ക് 12,000 രൂപ പിഴയും പ്ലാസ്റ്റിക് ബാഗുകൾ കൂട്ടമായി സംഭരിച്ചതിന് 10,000 രൂപ അധിക പിഴയും ചുമത്തി. യൂണിറ്റിന്റെ വ്യാപാര ലൈസൻസിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇത്തരം അപകടകരമായ ഭക്ഷണ രീതികൾ തടയാൻ കർശന നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
If you eat Momos and Spring Rolls from street food vendors in Mohali, make sure to watch this video! Visuals from Mataur, Mohali, show locals raiding a place where momos and spring rolls were being prepared. These items were being supplied to various fast food stalls across… pic.twitter.com/r5nnGgymSj
— Gagandeep Singh (@Gagan4344) March 16, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: