Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറുടെ കരങ്ങള്‍ക്ക് ശക്തി പകരാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 09:22 am IST
in Editorial

കാമ്പസുകള്‍ ലഹരി വിമുക്തമാക്കാന്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് അത്യന്തം സ്വാഗതാര്‍ഹമാണ്. ‘ലഹരിയോട് സന്ധിയില്ല’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണത്തിന് ഗവര്‍ണര്‍ നേതൃത്വം നല്‍കുകയും, കേരള- ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യും. കാമ്പസിലെ ലഹരി ഉപയോഗത്തെ അതിശക്തമായി നേരിടണമെന്നും, നിരന്തരം പരിശോധനകള്‍ നടത്തണമെന്നും, ആവശ്യമെങ്കില്‍ ഇതിന് പോലീസിന്റെ സഹായം തേടണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്. മാസത്തിലൊരു ദിവസം ലഹരി വിമുക്ത ദിനമായി ആചരിക്കാനും, വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും, ഇതില്‍ ഗവര്‍ണര്‍ പങ്കെടുക്കാനും തീരുമാനിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കാമ്പസുകളില്‍ ലഹരി ഉപയോഗം പരിശോധിക്കാന്‍ ഡ്രോണ്‍- നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും, ലഹരി വിരുദ്ധ ക്യാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധ സംഘടനകളുടെയും പണം ലഭ്യമാക്കാമെന്നും യോഗത്തില്‍ അറിയിപ്പുണ്ടായി.

യോഗത്തില്‍ സംസ്ഥാനത്തെ 12 വിസിമാരും, സംസ്കൃത സര്‍വകലാശാലയുടെയും എംജി സര്‍വ്വകലാശാലയുടെയും വിസിമാരെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍മാരും പങ്കെടുത്തത് നല്ല തുടക്കമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ ഹോസ്റ്റലില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം കണ്ടെത്താന്‍ രാത്രിയിലടക്കം വിസി, ഡീന്‍, വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തര പരിശോധനയുണ്ടെന്ന് വിസി ഡോ. ബി. അശോക് യോഗത്തെ അറിയിച്ചു. മറ്റ് സര്‍വകലാശാലകളിലും ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ഇത് നടപ്പായാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. നടപടികള്‍ ഏകോപിപ്പിക്കാന്‍ കാഴ്ചപ്പാടും കാര്യപ്രാപ്തിയുമുള്ള വിസി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയോഗിച്ചത് ഫലപ്രദമാകുമെന്ന് ഉറച്ചു വിശ്വസിക്കാം. മറ്റു വിസിമാര്‍ ഇതിനോട് പൂര്‍ണ്ണമായും സഹകരിക്കേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളില്‍ രണ്ട് ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്നും, ഇവരെ കണ്ടെത്തി ചികിത്സ നല്‍കി പുനരധിവസിപ്പിക്കണമെന്നും വിസിമാരുടെ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നത് നല്ലതു തന്നെ. പക്ഷേ ലഹരി ഉപയോഗത്തെ സംബന്ധിക്കുന്ന ഈ കണക്ക് ശരിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാമ്പസുകള്‍ അരാജകത്വത്തിലേക്കും അക്രമങ്ങളിലേക്കും കൂപ്പുകുത്തിയിരിക്കുന്നതിന്റെ പ്രധാന കാരണം ലഹരി ഉപയോഗം തന്നെയാണ്. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ക്യാമ്പസിലെ പ്രബല വിദ്യാര്‍ത്ഥി സംഘടന ഇതിന് അനുകൂലവുമാണ്. സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയുമൊക്കെ പേരു പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടാന്‍ ഇതല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ല. ഈ അവസ്ഥയ്‌ക്കാണ് മാറ്റം വരേണ്ടത്. ലഹരി ഉപയോഗം കണ്ടെത്താന്‍ പരിശോധന നടക്കുമ്പോള്‍ ആദ്യം എതിര്‍ക്കുന്നത് ഇക്കൂട്ടരായിരിക്കും.

കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നതല്ല. മറ്റിടങ്ങളില്‍ നിന്ന് പല മാര്‍ഗ്ഗങ്ങളിലൂടെ കടത്തിക്കൊണ്ടു വരുന്നതാണ്. ഇതിന് തടയിടാന്‍ പോലീസിനും എക്‌സൈസിനും കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. സര്‍ക്കാരിനും ഇക്കാര്യത്തില്‍ താല്പര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ലഹരി കടത്തിന്റെ ഗുണഭോക്താക്കളില്‍ സര്‍ക്കാരുമായി ചേര്‍ന്നു നില്‍ക്കുന്നവരുണ്ട്. മത തീവ്രവാദ സംഘടനകളുടെ വരുമാന സ്രോതസ്സുകളില്‍ മയക്കുമരുന്ന് കടത്തും ഉള്‍പ്പെടും. പിടികൂടിയാല്‍ത്തന്നെ പുറത്തിറങ്ങാനുള്ള സ്വാധീനം ഇവര്‍ക്കുണ്ട്. സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്നയാളിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലിലായതും, ഇയാളുടെ കൂട്ടാളികളുടെ പേരുകള്‍ പുറത്തുവന്നതും പല സംശയങ്ങള്‍ക്കും വഴി വയ്‌ക്കുകയുണ്ടായി.

സമൂഹത്തെ ലഹരി മുക്തമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തിലുള്ള അനാസ്ഥയാണ് ഗവര്‍ണറെ പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാക്കിയത്. കാമ്പസുകള്‍ ലഹരിമുക്തമാവേണ്ടത് സമൂഹത്തിന്റെയും ആവശ്യമാണ്. ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളെ സമൂഹത്തെ നയിക്കേണ്ടത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. സമൂഹനന്മയ്‌ക്കു വേണ്ടി ഗവര്‍ണറുടെ കരങ്ങള്‍ക്ക് ശക്തി പകരാനുള്ള ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്.

Tags: Kerala Governor Rajendra Vishwanath Arlekarcampuses drug-free
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kerala

മലയാള ഭാഷാ ബില്ല്: എല്ലാ മലയാളിക്കും അഭിമാനം; ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളം നൂറ് ശതമാനം പോളിങ്ങിലേക്ക്; ഉയര്‍ന്ന് മാതൃകയാകണം: ഗവര്‍ണര്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

നയപ്രഖ്യാപനം: ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ മാറ്റിയില്ല; ഭേദഗതി വരുത്താമെന്ന വാക്കും പാലിച്ചില്ല; ചീഫ് സെക്രട്ടറിയുടെ ഓഫീസിന് ഗുരുതര വീഴ്ച

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.