Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എല്ലാവരുടേയും ഉണ്ണിയേട്ടന്‍

ആര്‍എസ്എസ് മുന്‍ പ്രചാരകനും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന കെ. മാധവനുണ്ണിയെ അനുസ്മരിക്കുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 10:09 am IST
in Article

പി.എന്‍. ഈശ്വരന്‍

രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്‍ പ്രചാരകനായ അഡ്വ. കെ. മാധവനുണ്ണി ഓര്‍മയായതോടെ സംഘത്തിന്റെ സംഭവ ബഹുലമായ ഒരു കാലഘട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്.

1940 മാര്‍ച്ച് 30 ന് തൃശൂര്‍ അഡ്വ. കെ.കെ. ഉണ്ണിയുടേയും കുളപ്പുര വടശ്ശേരി അമ്മുക്കുട്ടി അമ്മയുടേയും മകനായി ജനിച്ച മാധവനുണ്ണിക്ക് മൂന്ന് സഹോദരങ്ങളും ഏഴ് സഹോദരിമാരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ ആര്‍എസ്എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്നു. അറുപതുകളുടെ അവസാനത്തില്‍ ആര്‍എസ്എസ് പ്രചാരകനായി. താലൂക്ക് പ്രചാരകനായും ജില്ലാ പ്രചാരകനായും കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചു. അന്നേ നന്നായി പാട്ട് പാടുമായിരുന്നു. അതുകൊണ്ട് സംഘത്തിന്റെ പല പരിപാടികളിലും ശിബിരങ്ങളിലും വ്യക്തിഗീതവും ഗണഗീതവും പാടുമായിരുന്നു. പല ശിബിരങ്ങളിലും പ്രാതസ്മരണ ചൊല്ലിക്കൊടുക്കുന്ന ചുമതല മാധവനുണ്ണിക്കായിരുന്നു. കോട്ടയം ജില്ലയിലെ പല ഭാഗത്തും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത് മാധവനുണ്ണിയാണ്.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പ്രചാരക ജീവിതത്തില്‍നിന്ന് പിന്മാറി. എല്‍എല്‍ബിക്ക് ചേര്‍ന്നു. എല്‍എല്‍ബി പാസായതിനു ശേഷം അച്ഛന്‍ അഡ്വ. ഉണ്ണിയോടൊപ്പം പ്രാക്ടീസ് ആരംഭിച്ചു. 1980 കളില്‍ അദ്ദേഹം ആര്‍എസ്എസ് തൃശൂര്‍ ജില്ല കാര്യവാഹ് ആയും എറണാകുളം വിഭാഗ് കാര്യവാഹ് ആയും പ്രവര്‍ത്തിച്ചു.

തൃശൂരില്‍ സത്യസായി സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് അഡ്വ. ഉണ്ണിയായിരുന്നു. മാധവനുണ്ണിയും സായിഭക്തനും പ്രവര്‍ത്തകനും ആയിരുന്നു. അവരുടെ വീട്ടില്‍ തന്നെയാണ് സായി സമിതിയുടെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മാധവനുണ്ണിയുടെ വീട് എല്ലാ സംഘ അധികാരികളുടേയും താമസ കേന്ദ്രം കൂടിയായിരുന്നു. പൂജനീയ ഗുരുജി അവിടെ താമസിച്ചിട്ടുണ്ട്. പി. പരമേശ്വര്‍ജി തൃശൂരില്‍ വരുമ്പോഴെല്ലാം മാധവനുണ്ണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പരമേശ്വര്‍ജിയുടെ പ്രേരണയില്‍ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ല സെക്രട്ടറിയായും സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.

പരമേശ്വര്‍ജിയില്‍നിന്ന് ഗീത പ്രചാരണത്തിനുള്ള ആഹ്വാനം ഉണ്ടായപ്പോള്‍ വിപുലമായ ഗീതാ സംഗമം തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സംഘടിപ്പിച്ചു. മാധവനുണ്ണിയായിരുന്നു മുഖ്യ സംഘാടകന്‍.

ആര്‍എസ്എസ് ഏറ്റെടുത്ത പേരാമംഗലം സ്‌കൂള്‍ ഭരണസമിതിയംഗമായും ദീര്‍ഘകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ ട്രസ്റ്റിന്റേയും അംഗമായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥയും ഗായികയും മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ സഹോദരിയുമായ നര്‍മ്മദ ഉണ്ണിയാണ് ഭാര്യ. മകന്‍ അഭിറാം ഉണ്ണി തൃശൂര്‍ ധനലക്ഷ്മി ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

തൃശൂര്‍ കാര്യാലയത്തില്‍ നടന്നിരുന്ന പ്രൗഢ ശാഖയിലെ ഒരിക്കലും മുടങ്ങാത്ത അംഗമായിരുന്നു മാധവനുണ്ണി. ആരോഗ്യപരമായി തീരെ അവശനായിരുന്നിട്ടും പ്രൗഢ ശാഖയില്‍ എത്തുമായിരുന്നു.

തൃശൂര്‍ മഹാനഗരത്തിലെ പ്രവര്‍ത്തകര്‍ക്കെല്ലാം അത് വലിയൊരു പ്രചോദനമായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന നിര്‍മലമനസ്‌കനായ സ്വയംസേവകനെയാണ് മാധവനുണ്ണിയുടെ വേര്‍പാടോടെ സംഘത്തിന് നഷ്ടമായിരിക്കുന്നത്.

(ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹാണ് ലേഖകന്‍)

Tags: CommemaranceRSS pracharaksenior lawyer K. Madhavanunni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ. പി.കെ. ഹരിദാസ്: നീതിക്കായി പൂര്‍ണ സമര്‍പ്പണം ചെയ്ത വ്യക്തിത്വം

Kerala

പി. വാസുദേവന്‍: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച പ്രചാരകന്‍

Kerala

ഒരു നിയോഗം പോലെ

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പ്രൊഫ. വി.കെ. മല്‍ഹോത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, വി.കെ. മല്‍ഹോത്രയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപം
India

വി.കെ. മല്‍ഹോത്ര ജനകീയനായ നേതാവ്: പ്രധാനമന്ത്രി

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.