ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത ആശങ്കാജനകമാം വിധം ഉയര്‍ന്നതായി നിംഹാന്‍സിലെ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാചിന്തയുടെയും ശ്രമങ്ങളുടെയും പരസ്പരബന്ധം എന്ന വിഷയത്തിലുള്ള പഠനം ഫെബ്രുവരി 25 ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട്‌സിലാണ് പ്രസിദ്ധീകരിച്ചത്.
ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായി സഹകരിച്ചാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) ഗവേഷകര്‍ പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 12.3% പേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും 5.2% പേര്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യാ പ്രതിരോധ പരിപാടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: