പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് വീട്ടുപടിക്കൽ ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള പുണ്യജലം എത്തിക്കാനുള്ള നീക്കവുമായി യോഗി സർക്കാർ . സംസ്ഥാനത്തെ 75 ജില്ലകളിലുമുള്ള ജനങ്ങൾക്ക് സംഗമജലം വിതരണം ചെയ്യുന്നതിനായി ഉത്തർപ്രദേശ് അഗ്നിശമന വകുപ്പ് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്.
മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടുവാതിൽക്കൽ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. മഹാകുംഭമേളയിൽ എത്താൻ കഴിയാത്തവർക്ക് ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം എത്തിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നുവെന്ന് ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു.
വെള്ളിയാഴ്ചയാണ് പുണ്യജല വിതരണ പ്രക്രിയ ആരംഭിച്ചത്. 21 ഫയർ ടെൻഡറുകൾ ഇതിനായി സജ്ജമാക്കി. വിതരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാംബാലിൽ, വെള്ളം നിറച്ച ഒരു ഫയർ ടെൻഡർ റിസർവ് പോലീസ് ലൈനുകളിൽ സ്ഥാപിക്കും, അവിടെ നിന്നാണ് വിതരണം നടക്കുന്നത്. മതപരമായ സ്ഥലങ്ങളിൽ വെള്ളം തളിക്കാനും ഉദ്യോഗസ്ഥർ പദ്ധതിയിട്ടിട്ടുണ്ട്.
ഓരോ ടെൻഡറിലും ശരാശരി 5,000 ലിറ്റർ വെള്ളം കൊണ്ടുപോകുന്നു. ആകെ, അഞ്ച് ലക്ഷത്തിലധികം ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ വിതരണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: