Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിദ്ധാര്‍ത്ഥന് മരണശേഷവും നീതി അകലെ; ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 47 ക്രൂര റാഗിങ് കേസുകള്‍

Janmabhumi Online by Janmabhumi Online
Feb 18, 2025, 04:49 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്‍ ക്രൂരമായ റാഗിങ്ങിന് വിധേയമായത് മൂലം ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍, കേരളത്തിലെ കലാലയങ്ങള്‍ ക്രൂരമായ റാഗിങ്ങിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സിദ്ധാര്‍ത്ഥനെ അതിക്രൂരമായി റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തവരെല്ലാം ഇന്നും നിയമത്തിന് പുറത്താണ്. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ക്രൂര റാഗിങ്ങിന് സിദ്ധാര്‍ത്ഥനെ വിധേയമാക്കിയതായി തെളിയുകയും, കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയും, സര്‍വകലാശാലയുടെ നിയമ വിഭാഗത്തിന്റെ ചുമതല വഹിക്കുകയും, ഇടതുപക്ഷ അനധ്യാപക സംഘടനയുടെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍, ആന്റി റാഗിങ് കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം നടപടിക്ക് വിധേയമായ സ്വന്തം മകന്റെ ശിക്ഷ, മതിയായ കാരണങ്ങള്‍ ഒന്നും തന്നെ കൂടാതെ റദ്ദാക്കാന്‍ വിസിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്ത സംഭവവും ഇതിനിടെ പുറത്തുവന്നു. ഈ ഉദ്യോഗസ്ഥക്കെതിരെ യാതൊരു അച്ചടക്ക നടപടികളുമുണ്ടായില്ലെന്നു മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി സര്‍വകലാശാലയുടെ ആസ്ഥാനത്തു തന്നെയുള്ള അക്കാഡമിക് വിഭാഗത്തില്‍ നിയമിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുന്‍ ലീഗല്‍ സെല്‍ മേധാവി എന്ന നിലയില്‍ ഇപ്പോഴും ഇവരുടെ അഭിപ്രായം തേടാറുണ്ടെന്നാണ് സര്‍വകലാശാല വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.

പൂക്കോട് വെറ്ററിനറി കോളജ് ഡീനിന്റെയും അസി. വാര്‍ഡന്റെയും പങ്ക് അന്വേഷിക്കുവാന്‍ സര്‍വകലാശാല ഒരു ആഭ്യന്തര അന്വേഷണ സമിതിയെ നിയമിച്ചിരുന്നുവെങ്കിലും, ആ റിപ്പോര്‍ട്ട് പരിഗണിക്കേണ്ട എന്ന നിലപാടാണ്, സര്‍വകലാശാല സ്വീകരിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ രജിസ്ട്രാറുടേയും സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറുടെയും വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. സര്‍വകലാശാലയുടെ ആന്റി റാഗിങ് കമ്മിറ്റി ചെയര്‍മാനായ രജിസ്ട്രാര്‍, പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലുകളില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയെന്നാണ് ഈ ഉദ്യോഗസ്ഥര്‍ ആഭ്യന്തര സമിതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം ഇദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കപ്പെട്ടില്ല. പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കോടതിക്കേസുകളില്‍ സര്‍വകലാശാലയുടെ എല്ലാ സത്യവാങ്മൂലവും രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും തയ്യാറാക്കിയാണ് സമര്‍പ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ ഏതൊരു സത്യവാങ്മൂലവും സമര്‍പ്പിക്കുവാനും സാധിക്കൂ.

സിദ്ധാര്‍ത്ഥന്‍ കേസ് കോടതിയില്‍ കൈകാര്യം ചെയ്യന്നതിലും സര്‍വകലാശാലക്ക് വലിയ വീഴ്ചകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥനെ മൃഗീയമായി പീഡിപ്പിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതിനുപകരം, അവരോട് മൃദുസമീപനം പുലര്‍ത്തിയതിനാലാണ്, അവരെ തുടര്‍പഠനത്തിനായി കോളജില്‍ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കേണ്ട എന്ന നിലപാട് സര്‍വകലാശാല സ്വീകരിച്ചത്. മാത്രവുമല്ല, സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നയുടന്‍ തന്നെ അവരെ പ്രവേശിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങുകയും ചെയ്തു. ഈ വിധി സ്റ്റേ ചെയ്യണമെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതിനാല്‍ മാത്രമാണ് അവരുടെ തുടര്‍പഠനം താത്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തത്.

സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ 47 റാഗിങ് കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. റാഗിങ് കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി മാറുകയാണ് എന്നുള്ളതാണ് വസ്തുത. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍, ഒരു റാഗിങ് കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

Tags: Ragingkeralamsidhardhan's death
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

Editorial

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ സംഭവത്തില്‍ 2 തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies