ലഖ്നൗ : ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ ഔറംഗാബാദിൽ മുസ്ലീങ്ങൾ അനധികൃതമായി കൈയേറ്റം നടത്തിയതിനെ തുടർന്ന് അടച്ചുപൂട്ടിയ ശിവക്ഷേത്രം വീണ്ടും തുറന്നു. ഏകദേശം 20 വർഷത്തോളം അടച്ചിട്ടിരുന്ന ക്ഷേത്രമാണ് ഇപ്പോൾ ഭക്തർക്കായി തുറന്നത്.
ക്ഷേത്രം അടച്ചിട്ടിരിക്കുന്നതായി കുറച്ചു കാലം മുമ്പ് സമീപ പ്രദേശത്തെയും ഹിന്ദുക്കൾ അറിഞ്ഞപ്പോൾ ക്ഷേത്രം തുറക്കണമെന്ന് ആവശ്യം ഉയർന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കയ്യേറ്റം നീക്കം ചെയ്തതിന് ശേഷം ഞായറാഴ്ച ക്ഷേത്രത്തിന്റെ കവാടം തുറന്നു. അതിനുശേഷം ആചാരപ്രകാരം വേദമന്ത്രങ്ങൾ ഉരുവിടുകയും ക്ഷേത്രത്തിൽ ഹവനപൂജ നടത്തുകയും ചെയ്തു. ഇതോടെ ക്ഷേത്രത്തിൽ ആരാധനയും ദർശനവും ആരംഭിച്ചു.
റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ധാരാളം മുസ്ലീങ്ങൾ അവിടെ താമസിക്കാൻ തുടങ്ങിയപ്പോൾ ശിവക്ഷേത്രത്തിന് ചുറ്റുമുള്ള മുസ്ലീം ജനസംഖ്യ ക്രമേണ വർദ്ധിക്കാൻ തുടങ്ങി. അവർ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചു. മുസ്ലീം ജനസംഖ്യ കാരണം ഹിന്ദുക്കൾ ക്രമേണ അവിടെ പോകുന്നതും നിർത്തി. കുറച്ചു കാലം മുമ്പ് സമീപത്ത് താമസിക്കുന്ന ആളുകൾ ഈ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ക്ഷേത്രം തുറക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യം ഉന്നയിച്ചു.
ഭരണകൂടം കയ്യേറ്റം നീക്കം ചെയ്ത് ക്ഷേത്രം വീണ്ടും തുറന്നു. ഇപ്പോൾ ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നു. ശുചീകരണം കഴിഞ്ഞു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഈ ശിവക്ഷേത്രത്തിന് ഏകദേശം 120 വർഷം പഴക്കമുണ്ടെന്ന് ആളുകൾ പറയുന്നു. ഇപ്പോൾ അവിടെ ദൈനംദിന ആരാധനയ്‌ക്കുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: