India

ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ചെലവഴിച്ചത് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാന്‍?

ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ചെലവഴിച്ചത് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനാണെന്ന് വിലയിരുത്തല്‍.

Published by

ന്യൂദല്‍ഹി :ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ചെലവഴിച്ചത് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനാണെന്ന് വിലയിരുത്തല്‍. ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമത വകുപ്പിന്റെ ചുമതലയുള്ള ഇലോണ്‍ മസ്ക് തന്നെയാണ് ബൈഡന്റെ കാലത്ത് 2.1 കോടി ഡോളര്‍ ഇന്ത്യയ്‌ക്ക് നല്‍കിയത് 2024 തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടാനായാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇനി യുഎസ് എയ്ഡായി 2.1 കോടി ഡോളര്‍ ഇന്ത്യയ്‌ക്ക് ധനസഹായമായി നല്‍കേണ്ടതില്ലെന്നും ഇലോണ്‍ മസ്ക് നിര്‍ദേശിച്ചിരിക്കുകയാണ്.

ബൈഡന്‍ സര്‍ക്കാര്‍ ഡീപ് സ്റ്റേറ്റുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ 2.1 കോടി ഡോളര്‍ ചെലവഴിച്ചത് മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാതിരിക്കാനാണെന്നാണ് കണക്ക് കൂട്ടുന്നത്. മിക്കവാറും ഇന്ത്യയിലെ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളായിരിക്കാം ഈ തുക കൈപ്പറ്റിയിരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഇക്കാര്യം മോദി സര്‍ക്കാര്‍ അന്വേഷിക്കും.

ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കൂട്ടാനാണ് ഈ തുക ചെലവഴിച്ചതെന്ന് പറയുന്നു. ഇന്ത്യയില്‍ ഈ തുക ഏതൊക്കെ രീതിയില്‍ വിനിയോഗിച്ചു എന്ന് കണ്ടെത്തേണ്ടതുണ്ട്. മോദി മൂന്നാമതും അധികാരത്തില്‍ വരാതിരിക്കാനാണ് ഈ ഫണ്ട് ചെലവഴിക്കപ്പെട്ടിട്ടുണ്ടതെന്നാണ് സംശയം. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ‍ നിരവധി എന്‍ജിഒ സംഘടനകള്‍ മോദിയ്‌ക്കെതിരെ കൈകോര്‍ത്തിരുന്നു.

ബംഗ്ലാദേശിലും പ്രതിസന്ധി കാലത്ത് ബൈഡന്റെ കാലത്ത് 2.9 കോടി ഡോളര്‍ ചെലവഴിച്ചിരുന്നു. ഇതിന്റെ ഫലമാണ് അവിടെ മൂന്നാമതും തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ജമാ അത്തെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ കലാപത്തില്‍ അധികാരത്തില്‍ നിന്നും ഷേഖ് ഹസീന പുറത്താക്കപ്പെട്ടത്.

ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള യുഎസിലെ കാര്യക്ഷമതാവകുപ്പ് ബംഗ്ലാദേശിനുള്ള 2.9 കോടി ഡോളറും ഇന്ത്യയ്‌ക്കുള്ള 2.1 കോടി ഡോളറും ഇനി മുതല്‍ നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by