കണ്ണൂര്‍: പകുതി വില സ്‌കൂട്ടര്‍ പദ്ധതിക്ക് പിന്നില്‍ സായിഗ്രാം എക്‌സി്‌യൂട്ടിവ് ഡയറക്ടര്‍ ആനന്ദ കുമാറാണെന്ന് പൊലീസ്. ‘വുമണ്‍ ഓണ്‍ വീല്‍സ് ‘ എന്ന് പദ്ധതിക്ക് പേരിട്ടത് ആനന്ദ കുമാറാണ്. അനന്തു കൃഷ്ണനുമായി ആനന്ദ കുമാറിന് അവിശുദ്ധ ബന്ധമാണുളളത്. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ ആനന്ദ കുമാര്‍ ചെയര്‍മാന്‍ ആയിരിക്കെ പണപ്പിരിവ് നടന്നു. രാജിവെച്ചത് കൊണ്ട് തട്ടിപ്പില്‍ പങ്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് അഭിഭാഷക ഫീസായി കൈപ്പറ്റിയ 46 ലക്ഷം രൂപ തട്ടിപ്പിലൂടെ സമാഹരിച്ച പണമാണ്. ഉന്നത രാഷ്‌ട്രീയ സ്വാധീനവും നിയമ പരിജ്ഞാനവുമുളള ലാലിക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. പകുതി വില തട്ടിപ്പ് കേസില്‍ ആനന്ദ കുമാറിന്റെയും ലാലി വിന്‍സന്റിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ലാലി വിന്‍സന്റ് അഭിഭാഷക ഫീസായി കൈപ്പറ്റിയ 46 ലക്ഷം രൂപ തട്ടിപ്പിലൂടെ സമാഹരിച്ച പണമാണ്. ഉന്നത രാഷ്‌ട്രീയ സ്വാധീനമുള്ള ലാലിക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെടുന്നു. കൈക്കലാക്കിയ പണം എവിടെയൊക്കെ ചെലവാക്കിയെന്ന് കണ്ടെത്തണം. പ്രതികളുടെ അനധികൃത സ്വത്ത് സമ്പാദനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണ്. ആനന്ദ കുമാറിന്റെയും ലാലി വിന്‍സന്റിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം 2026 പേര്‍ക്കാണ് പണം നഷ്ടമായത്. ജില്ലയില്‍ നിന്ന് സ്‌കൂട്ടര്‍ പദ്ധതിയില്‍ മാത്രം അനന്തു കൃഷ്ണന്‍ സമാഹരിച്ചത് 12 കോടിയിലധികം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: