കോഴിക്കോട്:കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ആന ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു
മൂന്നുപേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തില്‍ കൃത്യവിലോപം നടന്നെന്നാണ് വനം വകുപ്പ് വിലയിരുത്തുന്നത്. ആനകളുടെ കാലില്‍ ഇടച്ചങ്ങലയില്ലായിരുന്നു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചാണ് പടക്കം പൊട്ടിച്ചതെന്നും സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വനംമന്ത്രിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ദേവസ്വം ലൈവ് സ്‌റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്ര ദൂരം ആനയെ കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്ററുകളടക്കം രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ചട്ടങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നളളത്തിന് കൊണ്ടുവന്നതെന്ന് മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.കേസ് എടുത്താല്‍ അതിനെ നിയമപരമായി നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: