ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയവിനിമയ പരിപാടി ‘പരീക്ഷ പേ ചർച്ച’ ഈ വർഷം പുതിയ രൂപത്തിലും ശൈലിയിലും നടക്കും. ഈ വർഷത്തെ ബോർഡ് പരീക്ഷകൾ എഴുതാൻ പോകുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തുന്ന തരത്തിലായിരിക്കും രൂപപ്പെടുത്തുക.
രാജ്യത്തെ വിവിധ മേഖലകളിൽ പ്രശസ്തരായ ദീപിക പദുക്കോൺ, മേരി കോം, അവാനി ലേഖര, റുജുത ദിവേക്കർ, സോണാലി സഭർവാൾ, ഫുഡ്ഫാർമർ, വിക്രാന്ത് മാസ്സി, ഭൂമി പെഡ്നേക്കർ, ടെക്നിക്കൽ ഗുരുജി, രാധിക ഗുപ്ത എന്നിവർ വിദ്യാർത്ഥികളെ ശാക്തീകരിക്കാനുള്ള യാത്രയുടെ ഭാഗമാകും. സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് വർഷം തോറും സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയുമായുള്ള വിദ്യാർത്ഥികളുടെ സംവേദനാത്മക പരിപാടിയാണ് പരീക്ഷാ പേ ചർച്ച.
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തെ പഠനോത്സവമാക്കി മാറ്റുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സംരംഭമാണ് പരീക്ഷ പേ ചർച്ച (പിപിസി). അതിന്റെ എട്ടാം പതിപ്പാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. 2018 ൽ ആരംഭിച്ചതിനുശേഷം, പിപിസി രാജ്യവ്യാപകമായി ഒരു പ്രസ്ഥാനമായി പരിണമിച്ചു. 2025 ൽ അതിന്റെ എട്ടാം പതിപ്പിനായി 3.56 കോടി രജിസ്ട്രേഷനുകൾ ഇതിനോടകം നടന്നിട്ടുണ്ട്.
പരീക്ഷാ പേ ചർച്ച ഒരു ജനപ്രിയ പരിപാടിയായി മാറുക മാത്രമല്ല രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ജന പ്രസ്ഥാനം ആയി രൂപാന്തരപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക