Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സുരേഷ് ഗോപി കേന്ദ്രമന്ത്രി, മമ്മൂട്ടിയോ? സിപിഎമ്മിനോട് മമ്മൂട്ടിക്ക് അതൃപ്തി, വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 07:38 pm IST
in Entertainment

രാജ്യം കണ്ട മികച്ച നടന്മാരിൽ ഒരാളെന്ന് നിസ്സംശയം പറയാവുന്ന മമ്മൂട്ടിയെ പത്മ പുരസ്ക്കാരത്തിൽ ഇത്തവണയും കേന്ദ്ര സർക്കാർ തഴഞ്ഞതിനെതിരെ വിമർശനം ശക്തമാവുകയാണ്. മമ്മൂട്ടി ഇടതുപക്ഷത്തിനൊപ്പമായതിനാലും മുസ്ലീം പേരുകാരൻ ആയതിനാലുമാണ് അദ്ദേഹത്തിന് ഏറെ മുൻപേ തന്നെ ലഭിക്കേണ്ടിയിരുന്ന പുരസ്ക്കാരങ്ങൾ നിഷേധിക്കപ്പെടുന്നത് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത്.

അതേസമയം സിപിഎം നേതൃത്വം നൽകുന്ന കേരളത്തിലെ ഇടത് സർക്കാർ പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്ക്കാരത്തിനായി ഇത്തവണ മമ്മൂട്ടിയുടെ പേര് നിർദേശിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിജെപിക്കൊപ്പം പോയ സുരേഷ് ഗോപി കേന്ദ്ര മന്ത്രി വരെ ആയപ്പോൾ വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം അടക്കം ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ചെറിയാൻ ഫിലിപ്പ്. അക്കാര്യത്തിൽ മമ്മൂട്ടിക്ക് അതൃപ്തി ഉണ്ടെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു.

ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ: ” മമ്മൂട്ടി ഇപ്പോഴും സിപിഎമ്മില്‍ അംഗമല്ല, സഹയാത്രികനാണ്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയര്‍മാനായിട്ട് 25 വര്‍ഷം കഴിഞ്ഞു. ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിന് ശേഷം വന്ന സുരേഷ് ഗോപി രാജ്യസഭാംഗമായി, പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി.

ഇടതുപക്ഷ സഹയാത്രികനായി മമ്മൂട്ടി വന്നപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് ഒരു രാജ്യസഭാ പദവി കിട്ടുമെന്ന് കരുതി. ഈ 25 വര്‍ഷത്തിനിടയിലും അദ്ദേഹത്തിന് രാജ്യസഭാ പദവി കിട്ടിയില്ല. അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം കിട്ടിയത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണ്.

സിപിഎമ്മിന്റെ ഭരണം വന്ന സമയങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍ നോക്കിയാല്‍ പോലും മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല. സിപിഎം സഹയാത്രികനായി നിന്നത് കൊണ്ട് മമ്മൂട്ടിക്ക് വ്യക്തിപരമായി ഒരു ലാഭവും കിട്ടിയിട്ടില്ല. അതില്‍ മമ്മൂട്ടിക്ക് വ്യസനമുണ്ട്. ഞാന്‍ കൈരളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളാണ്. കൈരളിയുടെ 25ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ മമ്മൂട്ടി അധ്യക്ഷത വഹിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ടിവി നോക്കിയപ്പോള്‍ മമ്മൂട്ടിയല്ല അധ്യക്ഷന്‍. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

മമ്മൂട്ടി സാധാരണ എല്ലാ ജനറല്‍ ബോഡി യോഗത്തിലും പങ്കെടുക്കുന്ന ആളാണ്. ഇപ്പോള്‍ അദ്ദേഹം ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനിലാണ്. മമ്മൂട്ടി കൈരളിയുടെ ഓഫീസിലോ, അദ്ദേഹം ഉദ്ഘാടനം ചെയ്യേണ്ട യോഗത്തിലോ പോലും വരാറില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന് ചില സ്വകാര്യ ദുഖങ്ങള്‍ ഉണ്ടെന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്”.

മമ്മൂട്ടിക്ക് സിപിഎം മാന്യമായ പരിഗണന നൽകിയില്ലെന്നും അദ്ദേഹം സിപിഎം ബന്ധം ഉപേക്ഷിക്കുമെന്നും 2024 സെപ്റ്റംബർ 30തിന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്: കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്.

സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.

 

Tags: cpimMammoottysuresh gopiCHERIYAN PHILIPLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.