Kerala

നെന്മാറ ഇരട്ടക്കൊല കേസ് : നെന്മാറ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റി

പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്

Published by

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസില്‍ നെന്മാറ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റിയെന്ന് എസ്പി റിപ്പോര്‍ട്ട് നല്‍കി.പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്ന് ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒയ്‌ക്ക് വീഴ്ച പറ്റിയോ എന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നെന്മാറ എത്തി ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസ് തുനിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നത് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല,

പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെയാണ് പ്രതി ചെന്താമര ഒരു മാസത്തോളംവീട്ടില്‍ വന്ന് താമസിച്ചത്. ഇക്കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം പൊലീസ് കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇരട്ടക്കൊലപാതകം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by