Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാഗതാര്‍ഹം സമയോചിതം

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഉത്സവം നടത്തിപ്പുതന്നെ അവതാളത്തിലാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയാണ് എതിര്‍ക്കുന്നത്.

Janmabhumi Online by Janmabhumi Online
Jan 25, 2025, 11:19 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിയുടെ സ്റ്റേ തുടരുമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹവും സമയോചിതവുമാണ്. ഹൈക്കോടതി വിധിക്കെതിരായ സ്റ്റേ നീക്കണമെന്ന മൃഗസ്‌നേഹി സംഘടനയുടെ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യവും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് നിരാകരിക്കുകയായിരുന്നു. ഹര്‍ജിക്കാരന് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടാ എന്നു ചോദിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് അപ്രായോഗികമാണെന്ന് വിമര്‍ശിച്ചാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം തങ്ങളെക്കൂടി കേള്‍ക്കണമെന്ന മൃഗസ്‌നേഹി സംഘടനയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി ലിസ്റ്റ് ചെയ്യുന്ന മുറയ്‌ക്കേ കേസ് പരിഗണിക്കൂവെന്നും, മറ്റു വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞത് ആന എഴുന്നള്ളിപ്പ് അടിയന്തരമായി തടയണമെന്നു വാശിപിടിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ആന എഴുന്നള്ളിപ്പിന് നിയന്ത്രണ മേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി എങ്ങനെയെങ്കിലും പുന:സ്ഥാപിക്കണം എന്ന ചിലരുടെ താല്‍പര്യമാണ് തല്‍ക്കാലത്തേക്കെങ്കിലും നടപ്പാവാതെ പോയിരിക്കുന്നത്.

കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നതായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ. എം. ആര്‍. അഭിലാഷ് വാദിച്ചു. ശിവരാത്രി ഉത്സവങ്ങള്‍ നടക്കാനിരിക്കെ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ തടസ്സപ്പെടുത്തുകയെന്നതാണ് മൃഗസ്‌നേഹി സംഘടനയുടെ ഹര്‍ജി ലക്ഷ്യമിടുന്നതെന്നും രണ്ട് ദേവസ്വങ്ങളുടെയും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. മൃഗങ്ങളുടെ അവകാശങ്ങളുടെ പേരില്‍ ആചാരങ്ങള്‍ നിയന്ത്രിക്കുന്നതിനേയും ഇക്കഴിഞ്ഞ ഡിസംബറില്‍ നിശിതമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് പ്രസക്തമാണ്. നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥ ചെയ്യാത്ത ഹൈക്കോടതി നിയന്ത്രണങ്ങളെയും സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഫലത്തില്‍ എഴുന്നള്ളിപ്പുതന്നെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരായ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. ഇത് ക്ഷേത്രം നടത്തിപ്പുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്നതാണ്. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സമൂഹത്തിലെ സ്വാധീന ശക്തികള്‍ നിയമവ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് ക്ഷേത്ര വിശ്വാസികളെയും സംസ്‌കാര പ്രേമികളെയും കുരുക്കിലാക്കുന്നത് അംഗീകരിക്കാനാവില്ല.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഉത്സവം നടത്തിപ്പുതന്നെ അവതാളത്തിലാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയാണ് എതിര്‍ക്കുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് ആനകളെ അണിനിരത്തിയത് നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ ഭക്തരെ വിഷമത്തിലാക്കുകയുണ്ടായി. മഴ കാരണമാണ് ഇങ്ങനെ വേണ്ടി വന്നതെന്ന വിശദീകരണം കോടതി സ്വീകരിച്ചില്ല. തൃശ്ശൂര്‍പൂരം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഉത്സവമാണ്. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ലോകപ്രസിദ്ധമായ കുടമാറ്റം പോലും നടത്താന്‍ കഴിയാതെ വരും. മൃഗസ്‌നേഹത്തിന്റെ പേരില്‍ ആചാര ങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സു സുപ്രീംകോടതി പറയുന്നത് കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് നീക്കുകയുണ്ടായല്ലോ. ക്ഷേത്രാചാരത്തിന്റെ ഭാഗമായ ആനയെ ഴുന്നള്ളിപ്പ് തടയാനുള്ള ശ്രമം കേവലം മൃഗസ്‌നേഹത്തിന്റെ ഭാഗമാണെന്ന് കരുതാനാവില്ല. മൃഗസ്‌നേഹം ഒരു മറയാണ്. വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്ന ചില സന്നദ്ധ സംഘടനകള്‍ ഇതിനുപിന്നില്‍ സ്ഥാപിത താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഇക്കൂട്ടരുടെ ലക്ഷ്യം മൃഗസംരക്ഷണമല്ല, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തിന്റെ സജീവത ഇല്ലാതാക്കുകയാണ്. നിഷ്‌കളങ്കരായ ചില വ്യക്തികളെ മുന്നില്‍ നിര്‍ത്തി വൈദേശികമായ അജണ്ട നടപ്പിലാക്കുന്ന ഇക്കൂട്ടരെ തുറന്നുകാണിക്കേണ്ടതുണ്ട്.

Tags: ElephantTemplesuprem courtfestival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന വയോധികയെ കൊലപ്പെടുത്തി

Kerala

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ല ; വഖഫ് ആയി പ്രഖ്യാപിച്ചാലും ആ ഭൂമി തിരിച്ചുപിടിക്കാൻ കഴിയും ; കേന്ദ്രസർക്കാർ

India

ക്ഷേത്രങ്ങളിലെ പോലെ മസ്ജിദുകളിൽ വഴിപാടുകൾ ഇല്ല : വഖഫ് വരുമാനം കൊണ്ടാണ് പോകുന്നതെന്ന് കപിൽ സിബൽ ; ഞാനും ദർഗയിലൊക്കെ പോയിട്ടുണ്ടെന്ന് ജഡ്ജി

Kerala

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies