Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വാഗതാര്‍ഹം സമയോചിതം

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഉത്സവം നടത്തിപ്പുതന്നെ അവതാളത്തിലാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയാണ് എതിര്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 11:19 am IST
in Editorial, Vicharam

ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള ഹൈക്കോടതി വിധിയുടെ സ്റ്റേ തുടരുമെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹവും സമയോചിതവുമാണ്. ഹൈക്കോടതി വിധിക്കെതിരായ സ്റ്റേ നീക്കണമെന്ന മൃഗസ്‌നേഹി സംഘടനയുടെ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യവും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് നിരാകരിക്കുകയായിരുന്നു. ഹര്‍ജിക്കാരന് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടാ എന്നു ചോദിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ക്ഷേത്രോത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് അപ്രായോഗികമാണെന്ന് വിമര്‍ശിച്ചാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം തങ്ങളെക്കൂടി കേള്‍ക്കണമെന്ന മൃഗസ്‌നേഹി സംഘടനയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി ലിസ്റ്റ് ചെയ്യുന്ന മുറയ്‌ക്കേ കേസ് പരിഗണിക്കൂവെന്നും, മറ്റു വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞത് ആന എഴുന്നള്ളിപ്പ് അടിയന്തരമായി തടയണമെന്നു വാശിപിടിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. ആന എഴുന്നള്ളിപ്പിന് നിയന്ത്രണ മേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി എങ്ങനെയെങ്കിലും പുന:സ്ഥാപിക്കണം എന്ന ചിലരുടെ താല്‍പര്യമാണ് തല്‍ക്കാലത്തേക്കെങ്കിലും നടപ്പാവാതെ പോയിരിക്കുന്നത്.

കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ തടസ്സപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നതായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ. എം. ആര്‍. അഭിലാഷ് വാദിച്ചു. ശിവരാത്രി ഉത്സവങ്ങള്‍ നടക്കാനിരിക്കെ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ തടസ്സപ്പെടുത്തുകയെന്നതാണ് മൃഗസ്‌നേഹി സംഘടനയുടെ ഹര്‍ജി ലക്ഷ്യമിടുന്നതെന്നും രണ്ട് ദേവസ്വങ്ങളുടെയും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. മൃഗങ്ങളുടെ അവകാശങ്ങളുടെ പേരില്‍ ആചാരങ്ങള്‍ നിയന്ത്രിക്കുന്നതിനേയും ഇക്കഴിഞ്ഞ ഡിസംബറില്‍ നിശിതമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് പ്രസക്തമാണ്. നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥ ചെയ്യാത്ത ഹൈക്കോടതി നിയന്ത്രണങ്ങളെയും സുപ്രീംകോടതി വിമര്‍ശിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഫലത്തില്‍ എഴുന്നള്ളിപ്പുതന്നെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരായ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. ഇത് ക്ഷേത്രം നടത്തിപ്പുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്നതാണ്. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സമൂഹത്തിലെ സ്വാധീന ശക്തികള്‍ നിയമവ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് ക്ഷേത്ര വിശ്വാസികളെയും സംസ്‌കാര പ്രേമികളെയും കുരുക്കിലാക്കുന്നത് അംഗീകരിക്കാനാവില്ല.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഉത്സവം നടത്തിപ്പുതന്നെ അവതാളത്തിലാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയാണ് എതിര്‍ക്കുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് ആനകളെ അണിനിരത്തിയത് നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ ഭക്തരെ വിഷമത്തിലാക്കുകയുണ്ടായി. മഴ കാരണമാണ് ഇങ്ങനെ വേണ്ടി വന്നതെന്ന വിശദീകരണം കോടതി സ്വീകരിച്ചില്ല. തൃശ്ശൂര്‍പൂരം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഉത്സവമാണ്. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ലോകപ്രസിദ്ധമായ കുടമാറ്റം പോലും നടത്താന്‍ കഴിയാതെ വരും. മൃഗസ്‌നേഹത്തിന്റെ പേരില്‍ ആചാര ങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സു സുപ്രീംകോടതി പറയുന്നത് കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് നീക്കുകയുണ്ടായല്ലോ. ക്ഷേത്രാചാരത്തിന്റെ ഭാഗമായ ആനയെ ഴുന്നള്ളിപ്പ് തടയാനുള്ള ശ്രമം കേവലം മൃഗസ്‌നേഹത്തിന്റെ ഭാഗമാണെന്ന് കരുതാനാവില്ല. മൃഗസ്‌നേഹം ഒരു മറയാണ്. വിദേശ ഫണ്ടുകള്‍ കൈപ്പറ്റുന്ന ചില സന്നദ്ധ സംഘടനകള്‍ ഇതിനുപിന്നില്‍ സ്ഥാപിത താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്നതായി വേണം മനസ്സിലാക്കാന്‍. ഇക്കൂട്ടരുടെ ലക്ഷ്യം മൃഗസംരക്ഷണമല്ല, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തിന്റെ സജീവത ഇല്ലാതാക്കുകയാണ്. നിഷ്‌കളങ്കരായ ചില വ്യക്തികളെ മുന്നില്‍ നിര്‍ത്തി വൈദേശികമായ അജണ്ട നടപ്പിലാക്കുന്ന ഇക്കൂട്ടരെ തുറന്നുകാണിക്കേണ്ടതുണ്ട്.

Tags: festivalElephantTemplesuprem court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.