Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒയാസിസ് കമ്പനിക്ക് വെള്ളം നല്കില്ലെന്ന് വാട്ടര്‍ അതോറിറ്റി; മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Jan 22, 2025, 09:00 am IST
in Kerala
മദ്യനിര്‍മാണ കമ്പനിക്കു മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം നല്കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്കാനെത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞപ്പോള്‍

മദ്യനിര്‍മാണ കമ്പനിക്കു മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം നല്കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്കാനെത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞപ്പോള്‍

പാലക്കാട്: എലപ്പുള്ളിയില്‍ വരുന്ന മദ്യനിര്‍മാണ കമ്പനിക്കു വെള്ളം നല്കില്ലെന്നു വാട്ടര്‍ അതോറിറ്റി. മദ്യ നിര്‍മാണ കമ്പനി വാട്ടര്‍ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു. മദ്യനിര്‍മാണത്തിനാണെന്ന് അപേക്ഷയില്‍ പറഞ്ഞിരുന്നില്ലെന്ന് വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.എന്‍. സുരേന്ദ്രന്‍.

പെട്രോളിയം കമ്പനികള്‍ക്കുള്ള എഥനോള്‍ നിര്‍മാണത്തിനാവശ്യമായ ടെണ്ടറിനെന്നു പറഞ്ഞാണ് വാട്ടര്‍ അതോറിറ്റിയെ 2023ല്‍ ഒയാസിസ് സമീപിച്ചത്. കിന്‍ഫ്രയിലേക്കെന്നായിരുന്നു അപേക്ഷയില്‍. കിന്‍ഫ്രയ്‌ക്കായി സജ്ജീകരിക്കുന്ന പദ്ധതി വരുന്നുണ്ടെന്നും അവര്‍ സമ്മതിക്കുകയാണെങ്കില്‍ അതില്‍ നിന്നു വെള്ളമെടുക്കാമെന്നുമാണ് ഒയാസിനെ അറിയിച്ചത്. വ്യാവസായിക ആവശ്യത്തിനു കിന്‍ഫ്ര മുതല്‍ മുടക്കിയ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കുന്ന പദ്ധതിയുണ്ട്. ഇതിന്റെ പൈപ്പ്ലൈന്‍ പൂര്‍ത്തിയായില്ല. ആ പദ്ധതിയില്‍ നിന്നു വെള്ളം ‘സ്‌പെയര്‍’ ചെയ്യാവുന്നതാണെന്നു മാത്രമാണ് 2023 ജൂണില്‍ കമ്പനിയുടെ ടെണ്ടറിനു നല്കിയ കത്തിനു മറുപടിയായി അന്നത്തെ ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കിയത്.

എഥനോള്‍ നിര്‍മാണ കമ്പനിക്കു ടെണ്ടറില്‍ പങ്കെടുക്കാനുള്ള അവസരത്തിനുള്ള റിപ്പോര്‍ട്ട് എന്നതിലുപരി മദ്യനിര്‍മാണ കമ്പനിയാണെന്നോ മലമ്പുഴയില്‍ നിന്നുള്ള വെള്ളം സംബന്ധിച്ചോ ചര്‍ച്ചയൊന്നും കമ്പനിയുമായി നടത്തിയില്ലെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ പറഞ്ഞു. കിന്‍ഫ്ര സ്വന്തം മുതല്‍ മുടക്കിലൊരുക്കുന്ന പദ്ധതിയുടെ കാര്യം ജല അതോറിറ്റിക്കു മാത്രം തീരുമാനിക്കാനാകില്ല. കിന്‍ഫ്രയുടെ സമ്മതം കൂടി ആവശ്യമാണ്. കൂടാതെ പദ്ധതിയുടെ പൈപ്പ്ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത് പൂര്‍ത്തിയാകുന്ന മുറയ്‌ക്കു പരിഗണിക്കാമെന്നു മാത്രമേ സൂചിപ്പിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. മദ്യനിര്‍മാണത്തിനാണെന്നത് അറിഞ്ഞത് ഇപ്പോള്‍ മാത്രമാണെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വ്യാവസായിക ആവശ്യത്തിനു വെള്ളം നല്കാനാകില്ലെന്ന് വാട്ടര്‍ അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചു.

വെള്ളം കൊടുക്കണോയെന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കുടിവെള്ളത്തില്‍ നിന്നുള്ള വിഹിതം കൊടുക്കാനാകില്ല. പാലക്കാട് ജില്ലയില്‍ കുടിവെള്ളം തന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണെന്നും അധികൃതര്‍ പറഞ്ഞു.

അതേ സമയം, മലമ്പുഴ ഡാമില്‍ ചെളിയും എക്കലുമടിയുന്നതിനാല്‍ കൃഷിക്കും കുടിക്കാനുമല്ലാതെ വ്യാവസായികാവശ്യത്തിനു വെള്ളം നല്കാനാകില്ലെന്ന് 2017ല്‍ അന്നത്തെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ കളക്ടര്‍ക്കു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും ചെളിയും എക്കലുമടിയുന്നതു മൂലം 28.26 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയാണു ഡാമില്‍ കുറയുന്നത്.

197 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ നിന്നു രണ്ടാംവിള കൃഷിക്ക് 188.328, കുടിവെള്ളത്തിന് 21.96, എന്നിങ്ങനെ ദശലക്ഷം ഘനമീറ്റര്‍ വെള്ളം നല്കിയാല്‍ വ്യാവസായികാവശ്യത്തിനു വെള്ളം കൊടുക്കാനാകില്ലെന്നും വാട്ടര്‍ അതോറിറ്റി ഡാമില്‍ നിന്നെടുക്കുന്ന വെള്ളത്തിന് കണക്കൊന്നുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് 10 എംഎല്‍ഡി വെള്ളം കിന്‍ഫ്രയ്‌ക്കു നല്കുന്നതില്‍ നിന്ന് ഒയാസിസിനെടുക്കാമെന്നു സര്‍ക്കാര്‍ പറയുമ്പോഴും വെള്ളത്തിന്റെ കാര്യത്തില്‍ പോലും വാട്ടര്‍ അതോറിറ്റിക്കു കൃത്യമായ കണക്കില്ലെന്നു സാരം.

Tags: liquorKerala Water AuthoritybraveryOasis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.