Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആചാരപരിഷ്കരണം കാലത്തിന്റെ അനിവാര്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2025, 06:17 pm IST
in Samskriti

സ്വാമി അസംഗാനന്ദഗിരി
സെക്രട്ടറി, ഗുരുധര്‍മ്മപ്രചരണസഭ

92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമ്മേളനത്തില്‍ വച്ച് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ ക്ഷേത്രത്തില്‍ ഉടുപ്പഴിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആചാരപരിഷ്കരണം വേണമെന്നും  അഭിപ്രായപ്പെടുകയുണ്ടായി. ബഹു: മുഖ്യമന്ത്രി അതിനെ പിന്താങ്ങുകയും ചെയ്തു. സംസ്ഥാനത്ത് തുടര്‍ന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ പലതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും മാറ്റേണ്ടവ മാറ്റണമെന്നും വലിയൊരു ജനവിഭാഗം ആഗ്രഹിക്കുന്നു.  ജാതിയുടെയും മതത്തിന്റെയും പിന്‍ബലത്താല്‍ ഇന്നും സംരക്ഷിച്ചു പോരുന്ന ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ല. ജാതിപരമായ വേര്‍തിരിവ് നിലനില്‍ക്കുന്ന കാലത്ത് രൂപപ്പെട്ടതാണ് ഇക്കാലത്തും തുടരുന്നതും പലപ്പോഴും ഹൈന്ദവ ഭാഗങ്ങളില്‍ തന്നെ അനൈക്യം സൃഷ്ടിക്കുന്നതുമായ ആചാരങ്ങള്‍. പ്രധാനമായും ഷര്‍ട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ കയറുന്നതിന് അവകാശമില്ലായ്‌മ ഇക്കാരണത്താല്‍ തന്നെ വിദ്യാഭ്യാസ സമ്പന്നരായ യുവതലമുറ ആരാധനാലയ ങ്ങളിലേക്ക് കടന്നുവരാന്‍ മടിക്കുന്നു. ഇതു മൂലം പുതുതലമുറയില്‍ ഈശ്വരവിശ്വാസം കുറയുകയും മദ്യം, മയക്കുമരുന്ന് മറ്റു അനാശാസ്യ പ്രവണതകളിലേക്ക് തിരിയുകയും ചെയ്യുന്നുവെന്നത് ഒരു വസ്തുതയാണ്. മാതാപിതാക്കളേയും ഗുരുക്കന്മാരെയും അനുസരിച്ച് ജീവിതം നയിക്കേണ്ട ബാല്യം അവരെ ചോദ്യം ചെയ്യുന്ന തരത്തിലേക്കായി.  അമ്പലങ്ങളും അവിടെ നിലനില്‍ക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉള്‍ക്കൊള്ളാനാവാത്തതാണ് ഇതിന് പ്രധാനകാരണം. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ക്ഷേത്രപ്രദര്‍ശനം മേല്‍ ജാതിയില്‍പ്പെട്ടവരുടെ താല്പര്യസംരക്ഷണാര്‍ത്ഥമായിരുന്നു എന്നത് പുതുതലമുറ ഒന്നാകെ തിരിച്ചറിയുന്നു.  അതിനാല്‍ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ടുകൊണ്ട് തന്നെ പ്രവേശനം നല്‍കണം.
ശ്രീനാരായണ ഗുരുദേവന്റെ കൃതികളും ദര്‍ശനവും സമൂഹത്തെ നന്മയിലേക്ക് നയിക്കുവാന്‍  ഏറ്റവും പര്യാപ്തമാണ്.  ഗുരുദേവന്റെ സ്തോത്രകൃതികളും ദാര്‍ശനികകൃതികളും വ്യാസന്‍, വസിഷ്ഠന്‍, വാല്‍മീകി,  ശങ്കരാചാര്യര്‍ തുടങ്ങി ഗുരുക്കന്‍മാരെപ്പോലും അതിശയിപ്പിക്കുന്ന ശൈലിയിലുള്ളതാണ്.  ദൈവോപനിഷത്ത് എന്നറിയപ്പെടുന്ന ദൈവദശകം 110 ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ കൃതികള്‍ക്ക് പോലും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇപ്പോഴും സ്ഥാനമില്ല.

അക്ഷന്തവ്യമായ ഈ അപരാധം തിരുത്തി ദേവസ്വം ബോര്‍ഡുകളിലും ക്ഷേത്രങ്ങളിലും ഗുരുദേവ കൃതികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.

ഗുരുദേവകൃതികള്‍ ക്ഷേത്രങ്ങളില്‍ ജപിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവണം. ക്ഷേത്രാചാരങ്ങള്‍ ഗുരുവിന്റെ ദര്‍ശന അധിഷ്ഠിതമായി പരിഷ്കരിക്കണം. ക്ഷേത്രങ്ങളോട് ചേര്‍ന്ന് വിദ്യാലയങ്ങളും ആതുരാലയങ്ങളും തൊഴില്‍ശാലകളും വായനശാലകളും പൂന്തോട്ടവും പ്രസംഗമണ്ഡപങ്ങളും ഉണ്ടാകണമെന്ന ഗുരുദേവ ഉപദേശം ഏതൊരാളും അംഗീകരിക്കപ്പെടുന്നതാണ്. എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കേണ്ടതിന് നടപടികള്‍  സ്വീകരിക്കേണ്ടതാണ്.  ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉദ്യോഗങ്ങള്‍ 90% ഉം ഇന്ന് ഉയര്‍ന്ന വിഭാഗക്കാരാണെന്ന് അറിയുന്നു. തുല്യമായ സാമൂഹിക നീതി കൈവരിക്കുവാന്‍ ദേവസ്വം ബോര്‍ഡില്‍ സംവരണം ഏര്‍പ്പെടുത്തണം. എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ഉദ്യോഗങ്ങള്‍ നല്‍കണം.

ക്ഷേത്രോത്സവത്തിന് രണ്ട്കരിയും ആവശ്യമില്ലായെന്ന് ഗുരു നിര്‍ദേശിച്ചത് ബഹുമാനപ്പെട്ട കോടതി പോലും അംഗീകരിച്ചിട്ടുണ്ട.് എല്ലാ ദേവാലയങ്ങളിലും ഇത് നടപ്പിലാക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ ഗവണ്‍മെന്‍റ് മുന്നോട്ടു വരണം.

ക്ഷേത്രങ്ങള്‍ തോറും മതപാഠശാലകള്‍ സ്ഥാപിക്കുവാനും അവിടെ പുണ്യഗ്രന്ഥങ്ങളും സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമി തുടങ്ങിയവരുടെ കൃതികള്‍ പഠിപ്പിക്കുവാനും സൗകര്യമുണ്ടാകണം. ഇക്കാര്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടി ഗുരുധര്‍മ്മപ്രചരണസഭ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് 17 ന് രാവിലെ 10 മണിക്ക് ഒരു പ്രാര്‍ത്ഥനായജ്ഞവും സത്സംഗവും  സംഘടിപ്പിക്കുകയാണ്. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുധര്‍മ്മ പ്രചാരണ സഭ പ്രവര്‍ത്തകരും ഗുരുഭക്തന്മാരും ഇതില്‍ പങ്കെടുക്കുന്നതാണ്.ഇതൊരു തുടക്കം മാത്രമാകും. ഇക്കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായത് തുടര്‍നടപടികളും ഗുരുധര്‍മ്മപ്രചരണ സഭയുടെ ഭാഗത്തുനിന്നുമുണ്ടാകും. ആചാരപരിഷ്കരണം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മനസ്സിലാക്കി ഏവരും  അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പൂര്‍ണ്ണവിശ്വാസം.

ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചാല്‍ മതത്തിനും രാജ്യത്തിനും സമഗ്രപുരോഗതി നേടുവാന്‍ സാധിക്കും. ഗുരുധര്‍മ്മപ്രചരണസഭ മുന്നോട്ട് വയ്‌ക്കുന്ന ഈ ആവശ്യങ്ങള്‍ ജാതിദേദം കൂടാതെ എല്ലാവര്‍ക്കും വേണ്ടിയാണ്. ഇതിന്റെ വിജയത്തിനായി ഏവരും സഹകാരി കളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജനുവരി 17 ന് നടത്തുന്ന പ്രാര്‍ത്ഥനായജ്ഞവും ആചാര പരിഷ്കരണ യാത്രയും അതിന്റെ തുടക്കമാണ്.

Tags: Ritual reform
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാര പരിഷ്‌കരണം കാലഘട്ടത്തിനനുസൃതമായി നിര്‍വഹിക്കണം; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ സ്ഥാപിക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.