Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അവസാനം എനിക്കിവിടെ കിടക്കണം’…. പി. ജയചന്ദ്രന്റെ ആഗ്രഹം പോലെ അന്ത്യയാത്ര

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jan 12, 2025, 06:44 am IST
in Kerala

കൊച്ചി: മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ചേന്ദമംഗലം പാലിയം കോവിലകത്ത് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തെക്കോട്ടുള്ള വാതില്‍ വഴി പുറത്തേക്കെടുത്ത് ഭാവഗായകന്‍ പി. ജയചന്ദ്രന് ആഗ്രഹം പോലെ അന്ത്യയാത്ര. ജനിച്ച് വീണ മണ്ണില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിയെങ്കിലും താന്‍ ചെറുപ്പത്തിലും ഗായകനായും പിച്ചവച്ച തറവാട് അദ്ദേഹത്തിന് വലിയ താത്പര്യമുള്ള ഇടമായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ തറവാട്ടില്‍ എത്തിയപ്പോഴാണ് അവസാനം തനിക്ക് ഇവിടെ കിടക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ക്ഷീണം അനുഭവപ്പെട്ടതോടെ അകത്തെ കസേരയിലിരുന്നു. ഇതിനിടെയാണ് പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റ്, ഈശ്വര സേവാ ട്രസ്റ്റ് എന്നിവയുടെ മാനേജരായ പാലിയത്ത് വേണുഗോപാലിനോടും ബന്ധുക്കളോടുമായി ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ അങ്ങനെ പറയണോ എന്ന് ചോദിച്ചപ്പോള്‍, അല്ല എനിക്ക് ഇവിടെ അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായി വേണുഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു. പിന്നീട് താന്‍ വിഷയം മാറ്റി ദേവിയുടെ ചടങ്ങുകളെക്കുറിച്ച് പറയുകയായിരുന്നു. ഇത്രയും വേഗം വിയോഗമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു.

ലോകത്ത് പലയിടത്തുമായി 450 ഓളം അംഗങ്ങളുള്ള കുടുംബമാണ് പാലിയം. 40 വര്‍ഷം മുമ്പ് വരെ ഇവിടെ വച്ചായിരുന്നു എല്ലാ ആഘോഷങ്ങളും നടന്നിരുന്നത്. അടുത്തകാലത്തായി വിവാഹങ്ങളും കുടുംബയോഗവും സമീപത്തുള്ളവരുടെ മരണാന്തര ചടങ്ങും മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു മരണാനന്തര ചടങ്ങിനും ഭഗവതിയുടെ പറയുടെ ഭാഗമായുമാണ് പി. ജയചന്ദ്രന്‍ അവസാനമായി എത്തിയത്. മരണാനന്തര ചടങ്ങ് അദ്ദേഹത്തെ വേദനിപ്പിച്ചതായും, അതാകും ഇത്തരത്തില്‍ പറയാന്‍ കാരണമായതെന്നും വേണുഗോപാല്‍ പറഞ്ഞു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഇളയ സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് തറവാട്ടു വളപ്പിലെ കുടുംബ ശ്മശാനമായ പിതൃസ്മിതിയില്‍ സംസ്‌കരിക്കാന്‍ അനുമതി തേടുകയായിരുന്നു. ട്രസ്റ്റ് ഭരണസമിതി ഇതിന് അനുമതി നലകി. പൂര്‍ണ പിന്തുണയും നല്കി. ഐവര്‍മഠത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.

കുടുംബത്തിന്റെ ചരിത്ര പ്രാധാന്യം മനസിലാക്കി കേരള സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ച് വരിയാണ് ഇപ്പോള്‍ കോവിലകം. പാലിയം നാലുകെട്ട് ലൈഫ് സ്റ്റൈല്‍ മ്യൂസിയമെന്നാണ് അറിയപ്പെടുന്നത്. പു
തുതലമുറയ്‌ക്ക് പഴയകാല നായര്‍ തറവാട് ഏത് തരത്തിലായിരുന്നുവെന്ന് അറിയുന്നതിന് സ്ഥലവും കെട്ടിടവും ട്രസ്റ്റ് വിട്ടുകൊടുത്തിരിക്കുകയാണ്. 1789ല്‍ പാലിയത്തിലെ സ്ത്രീകള്‍ക്കും 13 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കുമായാണ് ഈ വീട് നിര്‍മിച്ചത്. നടുമുറ്റം, ചുറ്റിലും വരാന്തകളോട് കൂടിയ നാലുകെട്ടുകള്‍, പുറത്തളം എന്നിവയടങ്ങിയ ചതുരാകൃതിയിലുള്ള വീടാണിത്. പരദേവതയായ ദേവിയുടെ പ്രതിഷ്ഠ കോവിലകത്തിന് പടിഞ്ഞാറ് ഭാഗത്തായുണ്ട്. പഴയകാലത്തെ എല്ലാം കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഇപ്പോഴും ഇതിന് പരിസരത്തായി സംരക്ഷിച്ച് പോരുന്നുണ്ട്. മരുമക്കത്തായ സമ്പ്രദായം ഇപ്പോഴും പിന്തുടരുന്ന കുടുംബമാണ് പാലിയം.

Tags: Funeral Ceremonyp jayachandranChendamangalam Paliyam Kovilakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയചന്ദ്രഗീതങ്ങള്‍ ആസ്വദിക്കാനായി ശബ്ദ സ്മാരകങ്ങള്‍ സ്ഥാപിക്കുന്നു

Kerala

ഇനി അനശ്വര ഗാനങ്ങൾ മാത്രം; ഭാവഗായകന് വിട ചൊല്ലി കേരളം, പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നിത്യനിദ്ര

Vicharam

ഗുരുവായൂരപ്പനില്‍ ലയിച്ച നാദബ്രഹ്മം

Kerala

മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ജയചന്ദ്രന്റെ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് : ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala

ഭാവഗാനം നിലച്ചു; ഭൗതികദേഹം വീട്ടിലെത്തിച്ചു, 10 മണിമുതൽ പൊതുദർശനം, സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പാലിയത്ത് വീട്ടിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.