Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അതിര്‍ത്തി കടക്കാന്‍ ഇരുട്ടടി; ‘കൊല്ലാന്‍’ കെഎസ്ആര്‍ടിസിയും

മലയാളിയുടെ മൃതസഞ്ജീവനിയായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം തുടരുകയാണ്. ഓരോ ദിവസവും അയ്യപ്പന്മാരുടെ തിരക്കു വര്‍ധിക്കുന്നു. സുഗമമായ ദര്‍ശനം ഒരുക്കുന്നതിനെക്കാള്‍ സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലാണ്. ശബരിമലയോടുള്ള അവഗണനയും തീര്‍ത്ഥാടനത്തെ തകര്‍ക്കാനുള്ള നീക്കവും കാലങ്ങളായി അരങ്ങേറുകയാണ്. അറുപതു ദിവസത്തെ ലോക പ്രശസ്തമായ ഈ തീര്‍ത്ഥാടനത്തിനു സൗകര്യമൊരുക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികളാണോ ബാക്കി 305 ദിവസത്തെ ആലോചനയെന്ന് സംശയിച്ചു പോകും. തീര്‍ത്ഥാടനത്തിനെതിരേ പ്രത്യക്ഷ ഇടപെടലുകള്‍ മാത്രമല്ല പരോക്ഷ പദ്ധതികളും നടപ്പാക്കുന്നു. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചയക്കാമെന്നിരിക്കേ ഇത് 40,000 ആക്കി നിജപ്പെടുത്തി. ആവശ്യമില്ലാതെ നിലയ്‌ക്കലും പമ്പയിലും കാട്ടുവഴികളിലും തീര്‍ത്ഥാടകരെ തടഞ്ഞു. ഇത്തവണ രണ്ടുദിവസം ഒരു ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി. എന്നാല്‍ ബാക്കി ദിവസങ്ങളിലെല്ലാം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചു. മണ്ഡല പൂജയ്‌ക്ക് സന്നിധാനത്തേക്ക് കടത്തിവിട്ടത് ഇരുപതിനായിരം ഭക്തരെ മാത്രം. പതിനായിരക്കണക്കിനു ഭക്തരെ വഴിയില്‍ വടംകെട്ടി അറവുമാടുകളെപോലെ അടുക്കിയിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യപ്പ മന്ത്രവും ഉരുവിട്ട് എത്തുമ്പോള്‍ കിട്ടുന്ന 'വരവേല്‍പ്പ്' വിവരണാതീതമാണ്. യാത്രയില്‍ തുടങ്ങുന്ന ദുരിതം ദര്‍ശനത്തിലും മലയിറക്കത്തിലും തുടരുന്നു...ശബരിമലയോട് അധികൃതര്‍ ചെയ്യുന്നതെന്താണ്? ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ബാബു കൃഷ്ണകല തയാറാക്കിയ പരമ്പര

ബാബു കൃഷ്ണകല by ബാബു കൃഷ്ണകല
Jan 10, 2025, 09:49 am IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമല തീര്‍ത്ഥാടകരുടെ ദുരിതം മലയാത്രയില്‍ തുടങ്ങുകയാണ്. കാനന മധ്യത്തിലെ ക്ഷേത്രത്തിലെത്താന്‍ കാട്ടുമൃഗങ്ങളെയല്ല, ഇപ്പോള്‍ അധികൃതരെയാണ് ഭക്തര്‍ക്കു പേടി. അവരുടെ നിലപാടുകളേയും നിയന്ത്രണങ്ങളേയുമാണ്.

ഇതര സംസ്ഥാനക്കാര്‍ ഒരു വണ്ടി പിടിച്ച് ശബരിമലക്കു വരാമെന്നു കരുതിയാല്‍ പ്രവേശന നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിക്കുന്നത് ഒരു സീറ്റിന് നാലായിരം രൂപ വരെയാണ്. 50 സ്ലീപ്പര്‍ സീറ്റുള്ള ബസ് അതിര്‍ത്തി കടക്കാന്‍ രണ്ടു ലക്ഷം രൂപയടക്കണം. പുഷ്ബാക്ക് സീറ്റെങ്കില്‍ ഒരു ലക്ഷത്തി അന്‍പതിനായിരം. ഓര്‍ഡിനറി സീറ്റെങ്കില്‍ 1,12,500 രൂപ വേണം. 26 സീറ്റുള്ള ടെമ്പോ ട്രാവലറാണെങ്കില്‍ 78,000 രൂപ.ഇന്നോവ പോലെയുള്ള വാഹനങ്ങള്‍ക്ക് 24,000 രൂപ.

എത്ര ഭക്തര്‍ക്കിത് താങ്ങാന്‍ പറ്റും? എന്നിട്ടും അവര്‍ വരുന്നു. ഒരു വര്‍ഷത്തെ അധ്വാനത്തില്‍നിന്നു മിച്ചം വെച്ച തുകയുമായി. പരാതിയും പരിഭവവും ഇല്ലാതെ.

സ്വന്തം നാട്ടിലേക്കു വരുന്ന തീര്‍ത്ഥാടകനെ ലോകത്തെവിടെയും പൂവിട്ടു പൂജിക്കും. എന്നാല്‍ ഇവിടെ കൊള്ള സംഘത്തെപ്പോലെ ശബരിമല തീര്‍ത്ഥാടകരെ വേട്ടയാടുന്നു. ഏതു വാഹനത്തില്‍ വന്നാലും അവര്‍ പമ്പക്ക് 20 കിലോമീറ്റര്‍ ഇപ്പുറം നിലക്കലില്‍ ഇറങ്ങണം. പിന്നെ കെഎസ്ആര്‍ടിസി മാത്രം ശരണം. വനപാതയില്‍ 15 വര്‍ഷത്തിലേറെ പ്രായമായ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഓട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു വണ്ടി തീ പിടിച്ചു. പല വണ്ടികളില്‍ നിന്നും പുക പലവഴിക്കു വരുന്നു. മാനദണ്ഡപ്രകാരം ബസിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിയമം മറികടക്കാന്‍ സീസണ്‍ തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പ് 15 വര്‍ഷം പഴക്കം ചെന്ന 1117 ബസുകളുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം നീട്ടിക്കൊടുത്തു. ഇതോടെ ഒരു വിധത്തില്‍ ഓടുന്ന പരുവമാക്കിയാണ് വണ്ടികളൊക്കെ കെഎസ്ആര്‍ടിസി പമ്പയ്‌ക്കു മാലചാര്‍ത്തി വിട്ടിരിക്കുന്നത്. വാങ്ങുന്നതോ, ഇരട്ടിയിലും അധികം ചാര്‍ജും. 50 രൂപയെന്ന് പറയുമെങ്കിലും കൊടുക്കുന്നത് 80 രൂപാ ടിക്കറ്റ്.

സീറ്റില്‍ ഇരുത്തിയേ യാത്ര ആകാവൂ എന്ന് പലവട്ടം കോടതി നിര്‍ദ്ദേശമുണ്ട്. അതൊന്നും ആരും ഗൗനിക്കുന്നില്ല. തിരക്കേറുന്ന സമയങ്ങളിലെല്ലാം അയ്യപ്പന്മാരെ കുത്തി നിറച്ചാണ് നിലക്കല്‍ പമ്പ സര്‍വീസ് കെഎസ്ആര്‍ടിസി ഇപ്പോഴും നടത്തുന്നത്.  കൊക്കകള്‍ക്കിടയിലൂടെ കൊടും വളവും കുത്തിറക്കവും താണ്ടിയുള്ള യാത്ര. ഈ യാത്രയില്‍ അയ്യപ്പന്മാര്‍ ഉറക്കെ വിളിക്കും…അയ്യപ്പാ ആപത്തു വരുത്തരുതേ…

വൃദ്ധരും കുട്ടികളും മാളികപ്പുറങ്ങളുമൊക്കെ തിക്കിനും തിരക്കിനുമിടയില്‍ വാഹനത്തില്‍ കയറാനും ഇറങ്ങാനും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.

ശാസ്ത്രീയമായ പാര്‍ക്കിങ് ആസൂത്രണം ചെയ്താല്‍ പതിനായിരത്തിലേറെ ഇടത്തരം ചെറു വാഹനങ്ങള്‍ക്ക് പമ്പയിലെ വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാനാവും. എന്നാല്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇക്കാര്യത്തില്‍ കടുത്ത അലംഭാവം തുടരുന്നു. കോടതിയുടെ അനുമതിയില്‍ ഇത്തവണ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുറച്ചു വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ഇരുനൂറു ചെറുവാഹനങ്ങള്‍ക്കു മാത്രമേ പ്രയോജനപ്പെടൂ.

നിലക്കലില്‍ 110 ഹെക്ടര്‍ സ്ഥലമാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ഇതില്‍ പകുതി പോലും പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്നില്ല. ബാക്കി കാടു കയറിക്കിടക്കുന്നു.

നിലക്കല്‍ അടക്കം ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിങ് പ്രദേശത്തൊന്നും ശാസ്ത്രീയ രൂപകല്പനയോ പരിപാലനമോ ഇല്ല. വാഹനങ്ങള്‍ നിന്നിടത്തു താഴാം, മണ്ണിടിഞ്ഞു മുകളില്‍ വീഴാം. ഇതെല്ലാം ഭക്തര്‍ സഹിച്ചേ പറ്റൂ… ഇത് കേരളമാണ്… ഇത് ശബരിമലയാണ് എന്ന മനോഭാവത്തില്‍ അധികൃതരും.
(തുടരും)

Tags: PilgrimDevaswom BoardSABARIMALAKSRTC
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ചെക്കിങ്ങിനൊപ്പം ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് യാത്രക്കാരുടെ പരാതികളും കേള്‍ക്കണം, പുതിയ നിര്‍ദേശവുമായി കെഎസ്ആര്‍ടിസി

Kerala

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച ഡ്രൈവറെ പിരിച്ചു വിട്ടു

Kerala

സഞ്ചരിച്ചു കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്ത് ചാടി

പുതിയ വാര്‍ത്തകള്‍

ഉദയ് എന്ന ഗജ്രാല രവി, നക്സലൈറ്റ് ചലപതിയുടെ ഭാര്യ അരുണ

ഛത്തീസ്ഗഢ്-ആന്ധ്ര അതിർത്തിയിൽ മൂന്ന് നക്സലൈറ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു ; കൊല്ലപ്പെട്ടത് മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം

അട്ടിമറിയെന്ന് സംശയം ;  സ്ഫോടനത്തെ തുടർന്ന് പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസിന് പാളം തെറ്റി ; നാല് കോച്ചുകൾ അപകടത്തിൽപ്പെട്ടു

മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തിലെ പാരസെറ്റാമോളില്‍ കമ്പി കഷ്ണം; ആരോഗ്യവകുപ്പിനും മരുന്നുകമ്പനിക്കും പരാതി

കളിപ്പാട്ടത്തില്‍ ചവിട്ടി കാൽവഴുതി അച്ഛന്‍ വീണു, വീഴ്ചയിൽ അച്ഛന്റെ കൈയ്യിലിരുന്ന നാലു വയസുകാരൻ താഴേക്ക് തെറിച്ചു വീണ് മരിച്ചു

ഇന്തോനേഷ്യയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് തിരികെ ദൽഹിയിലേക്ക് മടങ്ങേണ്ടിവന്നു : കാരണമായി വന്നത് അഗ്നിപർവ്വത സ്ഫോടനം

നിലമ്പൂരിലെ ചോദ്യം

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

അഭിപ്രായ സ്വാതന്ത്ര്യത്തെ തുറുങ്കിലടച്ചപ്പോള്‍

ജി7-ലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജോർജിയ മെലോണി എക്‌സിൽ ഒരു ചിത്രം പങ്കിട്ടു ; പ്രധാനമന്ത്രി മോദി പ്രതികരിച്ചു ; ഇരുവരുടെയും ചിത്രം വൈറൽ

ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങി പാക് സൈനിക മേധാവി അസിം മുനീർ : തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ലക്ഷണമെന്ന് ഡോൺ ദിനപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies