Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക മാറ്റങ്ങളുടെ ധീരനായ സാരഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 06:45 am IST
in Editorial

രാഷ്‌ട്രീയക്കാരനല്ലാത്ത ഭരണാധികാരി, സാമ്പത്തിക വൈദഗ്ധ്യത്തിന്റെ തമ്പുരാന്‍, മാന്യന്‍, സൗമ്യന്‍, മിതഭാഷി, തുടങ്ങിയ വിശേഷണങ്ങളൊക്കെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു യോജിക്കും. സാമ്പത്തിക മേഖലയില്‍ ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി കസേരയില്‍ എത്തിയത്. ഈ കാലയളവില്‍ യുജിസി ചെയര്‍മാന്‍, കേന്ദ്ര ധനകാര്യ സെക്രട്ടറി, റിസര്‍ബ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിദേശ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായിട്ടായിരുന്നു തുടക്കം. പിന്നീട് മൊറാര്‍ജി ദേശായി, ചരണ്‍സിങ്, രാജീവ് ഗാന്ധി, വി.പി.സിങ്, ചന്ദ്രശേഖര്‍ എന്നിവരുടെ കീഴിലെ ഔദ്യാഗിക ചുമതലകള്‍ക്കു ശേഷം നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി. ആ നീണ്ട കാലയളവില്‍ ഭാരതത്തിന്റെ സാമ്പത്തിക മേഖലയ്‌ക്കു സ്ഥിരത നല്‍കാന്‍ അദ്ദഹത്തിനു സാധിച്ചു.

സ്വയം രാഷ്‌ട്രീയക്കാരനല്ലെങ്കിലും രാഷ്‌ട്രീയക്കാരുടെ വലയത്തിലായിരുന്നതിനാല്‍ അദ്ദേഹത്തിനു പലപ്പോഴും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്, ഈ സാമ്പത്തിക വിദഗ്ധന്റെ മികവിന്റെ ഫലം ഒരു പരിധിവരെ രാഷ്‌ട്രത്തിനു നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു. കോണ്‍ഗ്രസ് ഭരണകാലത്ത് സര്‍ക്കാരും പാര്‍ട്ടി സംവിധാനവും അടിമുടി അഴിമതി ആരോപണങ്ങളില്‍ മുങ്ങിയപ്പോള്‍ ധനമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും ആ കറ മന്‍മോഹന്‍ സിങ്ങിന്റെ മേലും പുരണ്ടു. പക്ഷേ, ചുറ്റുമുള്ള ഉപജാപക സംഘത്തെ മറികടന്ന്, ശരിയെന്ന് ഉറപ്പുള്ളതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെപോയത് അദ്ദേഹത്തെ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന വിശേഷണത്തിന് ഉടമയാക്കി. ദാരിദ്ര്യം അറിഞ്ഞും അനുഭവിച്ചും ജീവിച്ച മന്‍മോഹന്‍ സിങ് നിശ്ചയദാര്‍ഢ്യംകൊണ്ട് പ്രതിബന്ധങ്ങളെ കീഴടക്കിയാണ് ഭാവി കെട്ടിപ്പടുത്തത്. ഇന്നത്തെ പാക്കിസ്ഥാനില്‍പ്പെട്ട പഞ്ചാബില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബം വിഭജനത്തിനു ശേഷം അമൃത്സറിലേക്കു കുടിയേറുകയായിരുന്നു. ബിരുദ വിദ്യാഭ്യാസത്തിനു ശേഷം കേംബ്രിഡ്ജിലും ഓക്സ്ഫഡിലുമായി ഉന്നത വിദ്യാഭായസം നേടിയാണ് സാമ്പത്തിക മേഖലയില്‍ സേവനത്തിന് ഇറങ്ങിയത്. അതുകൊണ്ടുതന്നെ സാധാരണക്കാരും പാവപ്പെട്ടവരും എന്നും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു.

ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിന്റെ ശില്‍പിയായി ഓര്‍മിക്കപ്പെടുന്ന പേരാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റേത്. 1991-ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ പെട്ടെന്ന് തകര്‍ന്നപ്പോള്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിഷ്‌കരണങ്ങള്‍ രാജ്യത്തെ വളര്‍ച്ചയുടെ പുതിയ പഥത്തിലേക്ക് നയിച്ചു. നെഹ്‌റുവിയന്‍ സോഷ്യലിസം എന്ന കുറ്റിയില്‍ തളച്ചിടപ്പെട്ട സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചത് മന്‍മോഹന്‍ സിങ്ങിന്റെ ദീര്‍ഘവീക്ഷണമായിരുന്നു. ജീവിതകാലം മുഴുവന്‍ ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയ്‌ക്കായി കഠിനാധ്വാനം ചെയ്യുകയും ദേശീയവും ആഗോളവുമായ വെല്ലുവിളികളോട് പൊരുതുകയും ചെയ്തു. ധനമന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വിപണി സ്വാതന്ത്ര്യം, വിദേശ നിക്ഷേപം, നികുതി പരിഷ്‌കരണങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയമായി. ലൈസന്‍സ് രാജ് അവസാനിപ്പിച്ച്, വിദേശ നിക്ഷേപങ്ങളുടെ വഴി തുറക്കുകയും, വ്യാപാര, നികുതി മേഖലകളെ പരിഷ്‌കരിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ രാഷ്‌ട്രീയ-സാമൂഹിക പരിഷ്‌കരണങ്ങള്‍, ആരോഗ്യ മിഷന്‍, പൗരത്വ ഐ.ഡി. തുടങ്ങിയ പദ്ധതികള്‍ സമഗ്ര വികസനത്തിനും ദാരിദ്ര്യത്തോട് പോരാടുന്നതിനും വലിയ സംരക്ഷണമായിരുന്നു. ഭാരത-യുഎസ് ആണവ കരാര്‍ സഖ്യകക്ഷികളായ ഇടത് പക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യാഥാര്‍ഥ്യമാക്കി. രാജ്യത്തെ ഭരണനിര്‍വഹണത്തെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിയ വിവരാവകാശ നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി എന്നതും അദ്ദേഹത്തെ രേഖപ്പെടുത്തുന്ന കാര്യമാണ്. ദുര്‍ബലനായ പ്രധാനമന്ത്രി എന്ന വിമര്‍ശനത്തെ മറികടക്കാന്‍, 10 വര്‍ഷം പ്രധാനമന്ത്രി കസേരയില്‍ ഇരുന്നിട്ടും അദ്ദേഹത്തിനു കഴിയാത്തത്, അതിരുകടന്ന വിധേയത്വംകൊണ്ടായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലായിരുന്നുവെന്നത് രാജ്യം പലവട്ടം കണ്ടറിഞ്ഞതാണ്. മന്ത്രിസഭാ തീരുമാനം പാര്‍ട്ടിയിലെ യുവനേതാവ് പരസ്യമായി കീറിയെറിഞ്ഞിട്ടും പ്രതികരിക്കാനാകാതെ നിസ്സഹായനായി നില്‍ക്കേണ്ടിവന്നത് എന്നെന്നും മന്‍മോഹന്‍ സിങ്ങിനോടോപ്പം ഓര്‍മിക്കപ്പെടും. അപ്പോഴും, അഴിമതി തീണ്ടാത്ത ഭരണാധികാരി എന്ന പരിവേഷവും അദ്ദേഹത്തോടൊപ്പമുണ്ടാകും. വിനയത്തിന്റെയും സത്യസന്ധതയുടെയും മാന്യതയുടെയും ആള്‍രൂപമായിരുന്ന മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലികള്‍.

Tags: Dr. Manmohan SinghFormer Indian Prime Ministereconomic changesFormer reseve bank Governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം വോട്ട് ബാങ്ക് കിട്ടാൻ കോൺഗ്രസ് എന്തും എഴുതികൊടുക്കും : മൻമോഹൻ സർക്കാർ ദൽഹി വഖഫ് ബോർഡിന് കൈമാറിയത് സർക്കാരിന്റെ 123 സ്വത്തുക്കൾ 

മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിലവിളക്ക് കൊളുത്തുന്നു.
Kerala

സാമ്പത്തിക സംവരണം മന്‍മോഹന്‍ സര്‍ക്കാര്‍ അവഗണിച്ചു; നടപ്പാക്കിയത് മോദി: എന്‍എസ്എസ്

Article

തിരിച്ചടികള്‍ ഏറ്റുവാങ്ങി വീണ്ടും കോണ്‍ഗ്രസ്

India

മന്‍മോഹനു സ്മാരകം: അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസ് നാണംകെട്ടു

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.