ന്യൂദല്‍ഹി:ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 2024 സാമ്പത്തിക വർഷത്തിൽ ടയർ 2, ടയർ 3 നഗരങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയിൽ 96% വളർച്ചയുണ്ടായെന്നത് ഇക്കാര്യത്തിൽ ഏറെ പ്രസക്തമാണ്.
ടാറ്റ ഇ.വി, ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയിലെ പ്രധാന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വിഭാഗം, ടയർ 2, 3 നഗരങ്ങളിൽ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി സർവീസ് പ്രൊവൈഡേഴ്സുമായി സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. 2023-ലെ 49% ഇലക്ട്രിക് 4-വീലർ രജിസ്ട്രേഷൻ 2024-ൽ 58% ആയി ഉയർന്നത് ഇവിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത എത്രമാത്രം വർദ്ധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്.കേരളം, 14 ജില്ലകളിലും ഓരോ 25 കിലോമീറ്റർ ഇടവേളയിലുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ വ്യാപനത്തോടെ ദേശീയ തലത്തിൽ തന്നെ മുന്നിൽപെടുന്നു. 2022-ൽ 47 ആയിരുന്ന ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 2025-ലേക്ക് 791 ആയി ഉയർന്നത് സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ പ്രകടിപ്പിക്കുന്നു.
ടാറ്റയുടെ വിപുലീകരണ പദ്ധതി
ടാറ്റ ഇ.വി അടുത്ത 12-18 മാസത്തിനുള്ളിൽ 22,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആലോചിച്ചിട്ടുണ്ടെന്നത് വലിയ മുന്നേറ്റമാണെന്നതിൽ സംശയമില്ല. 1.9 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ ഡാറ്റ ഉപയോഗിച്ച് ചാർജിംഗ് സ്റ്റേഷനുകളുടെ മികച്ച സ്ഥാനമിടലിനായി അവ നിർദേശിക്കപ്പെടും.
വൈദ്യുത വാഹന വിപണി കൂടുതൽ സുസ്ഥിരമാക്കുന്നതിനായി, റൂഫ് ടോപ്പ് സോളാർ സിസ്റ്റങ്ങളുമായി സംയോജിച്ച സാമ്പത്തിക പാക്കേജുകളും ടാറ്റ പരിഗണിക്കുന്നു. 93% വൈദ്യുത വാഹനങ്ങളും വീട്ടിൽ ചാർജ് ചെയ്യപ്പെടുന്നുവെന്നുള്ള കണ്ടെത്തൽ ഈ മോഡൽ കൂടുതൽ പ്രചോദിപ്പിക്കുന്നു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ ഈ തീവ്ര വളർച്ച പരിസ്ഥിതി സൗഹാർദതയുടെയും സാമ്പത്തിക നേട്ടങ്ങളുടെയും സമന്വയമായ സുസ്ഥിര ഭാവി നിർമ്മിക്കുന്നതിന്റെ ഭാഗമാണെന്ന് നിസ്സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: