Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷീര സംഘങ്ങളെ പ്രതിസന്ധിയിലാക്കി മില്‍മ; സംഘങ്ങള്‍ക്ക് അര്‍ഹമായ വില നല്‍കുന്നില്ലെന്ന് പരാതി

Janmabhumi Online by Janmabhumi Online
Dec 26, 2024, 01:46 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കുന്നത്തൂര്‍: പ്രതിദിന പാല്‍ സംഭരണവും പ്രാദേശിക വില്‍പ്പനയും ഗണ്യമായി കുറഞ്ഞ് നിലനില്‍പിനായി പോരാടുന്ന ക്ഷീര സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മില്‍മയുടെ നടപടി. സംഘങ്ങള്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിച്ച് മില്‍മയ്‌ക്ക് നല്‍കുന്ന പാലിന് അര്‍ഹമായ വില നല്‍കാത്തതാണ് സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

ഗുണനിലവാര പരിശോധന എന്ന പേരിലാണ് മില്‍മ, സംഘങ്ങള്‍ നല്‍കുന്ന പാലിന് വില നല്‍കാത്തത്. ക്ഷീര കര്‍ഷകര്‍ക്ക് രാവിലെ ശരാശരി 42 മുതല്‍ 47 വരെയും ഉച്ചയ്‌ക്ക് 45 മുതല്‍ 50 രൂപ വരെയും നല്‍കി സംഭരിക്കുന്ന പാല്‍ മില്‍മയ്‌ക്ക് നല്‍കുമ്പോള്‍ രാവിലെ 41-42 രൂപയും വൈകിട്ട് 45-46 രൂപയുമാണ് മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്നത്.

ഇതോടെ ഒരു ലിറ്റര്‍ പാലിന് സംഭരണവിലയില്‍ തന്നെ 2-3 രൂപയുടെ നഷ്ടം സംഘങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ട്. പ്രാദേശിക പാല്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം കൊണ്ടാണ് സംഘങ്ങളിലെ എല്ലാവിധ ചെലവുകളും നടക്കേണ്ടത്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി-ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, വാടക, ക്ഷേമനിധി വിഹിതം, ആഡിറ്റ് ഫീസ്, ബോണസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചെലവുകളാണ് സംഘങ്ങള്‍ വഹിക്കേണ്ടി വരുന്നത്.

എന്നാല്‍ ഇപ്പോള്‍ ക്ഷീര കര്‍ഷകര്‍ തന്നെ പാല്‍ നേരിട്ട് വിപണനം നടത്തുന്നതിനാല്‍ സംഘങ്ങളിലെ പ്രാദേശിക വില്‍പ്പന കുറയുകയും ലാഭം ഇല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയുമാണ്. പല സംഘങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലാണ്.

മുന്‍പ് മില്‍മ കര്‍ഷകര്‍ക്ക് നല്‍കാന്‍ പാലിന് ഇന്‍സെന്റീവ് പ്രഖ്യാപിക്കാറുണ്ടായിരുന്നു. ക്ഷീര സംഘത്തില്‍ സംഭരിക്കുന്ന മൊത്തം പാലിനായിരുന്നു ഇന്‍സെന്റീവ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംഘങ്ങള്‍ മില്‍മയ്‌ക്ക് നല്‍കുന്ന പാലിന് മാത്രമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. ഇതോടെ ബാക്കി തുക സംഘത്തില്‍ നിന്ന് വിതരണം ചെയ്യേണ്ട അവസ്ഥയാണ്. ഏറ്റവും ഒടുവില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ നവംബര്‍ മാസം സംഘത്തില്‍ സംഭരിച്ച ഓരോ ലിറ്റര്‍ പാലിനും പത്ത് രൂപ വീതം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതോടെ സംഘങ്ങള്‍ ഒരു വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. മുന്‍പ് സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കാലിത്തീറ്റ വില്‍പന നടന്നിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വില കുറച്ച് പുറത്ത് ലഭിക്കുന്നതിനാല്‍ സംഘങ്ങളില്‍ കാലിത്തീറ്റ വില്‍പ്പനയും നടക്കുന്നില്ല. ക്ഷീര വികസന വകുപ്പ് മുന്‍പ് വലിയ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ബ്ലോക്കില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി ലഭിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയുമാണ്.

ചുരുക്കത്തില്‍ കേരളത്തിലെ സഹകരണ മേഖലയിലെ ഏറെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ഏറെ വൈകാതെ അടച്ച്പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.

Tags: kollamMilmadairy groups in crisisKunnathurDairy farmer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kerala

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies