Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികൃതരുടെ അവഗണനയില്‍ കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 01:00 pm IST
in Kollam
കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

കടയ്ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടര്‍ഫ് കാടുകയറിയ നിലയില്‍

കടയ്‌ക്കല്‍: അധികൃതരുടെ അവഗണനയില്‍ നവീകരണം സ്വപ്നമായി കടയ്‌ക്കല്‍ പഞ്ചായത്ത് സ്റ്റേഡിയം. കായിക പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന വാക്കിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായത്തോടെ സ്റ്റേഡിയം നവീകരിക്കാന്‍ പണം അനുവദിച്ചെന്ന മന്ത്രിയുടെ പ്രഖ്യാനമുണ്ടായെങ്കിലും നവീകരണം മാത്രം നടന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്. രാജദാസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയാണ് കിളിമരത്തുകാവില്‍ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയത്. വയല്‍ നികത്തി സ്റ്റേഡിയം എന്ന് നാമകരണം ചെയ്തതല്ലാതെ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. വയല്‍ നികത്തിയ സ്ഥലമായതിനാല്‍ ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടാണ്. കുഴികളില്‍ വെള്ളം നിറഞ്ഞ് സ്റ്റേഡിയത്തില്‍ ആള് കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. വേനല്‍ ആയാല്‍ പൊടിപടലങ്ങള്‍ കൊണ്ട് സ്റ്റേഡിയം നിറയും. ഒരു ഭാഗത്ത് കാടുപിടിച്ചു.

പഞ്ചായത്ത് ഭരണസമിതികള്‍ മാറിയെങ്കിലും സ്റ്റേഡിയം അങ്ങനെതന്നെ തുടര്‍ന്നു. എന്നാലും എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനമായി സ്റ്റേഡിയത്തിന്റെ വികസമുണ്ടാകും. കടയ്‌ക്കല്‍ പഞ്ചായത്ത് തുടര്‍ച്ചയായി ഭരിക്കുന്നത് ഇടതു മുന്നണിയാണ്. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയും ഒട്ടേറെ തവണ സ്റ്റേഡിയം നവീകരണം വാക്കാല്‍ വാഗ്ദാനം ചെയ്തു.

സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലതവണ സ്ഥലം സന്ദര്‍ശിച്ചു. വ്യായാമത്തിന് വേണ്ടി പുലര്‍ച്ചെ സവാരിക്ക് എത്തുന്നവരും സ്റ്റേഡിയത്തിന്റെ അവസ്ഥ മൂലം എത്താതായി. സ്‌കൂള്‍ കായികമേളയ്‌ക്ക് നേരത്തെ സ്റ്റേഡിയം സ്ഥലം ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ അതിനും കഴിയാത്ത നിലയിലാണ് അവസ്ഥ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കടയ്‌ക്കല്‍ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിന്റ ഒരു ഭാഗത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പ്രത്യകം ക്രീസ് തയ്യാറാക്കിയെങ്കിലും ഇപ്പോഴത് വള്ളിച്ചെടികള്‍ മൂടി ടര്‍ഫുകളും മറ്റും പൊളിഞ്ഞു നാശമായ അവസ്ഥയിലാണ്. ക്ലബിലെ അംഗങ്ങള്‍ ധനസമാഹരണം നടത്തി നിര്‍മിച്ചതാണ് ഈ ടര്‍ഫ്. എന്നാല്‍ നോക്കാനോ സംരക്ഷിക്കാനോ ആളില്ലാതായതോടെ അതും നശിച്ചു. മാസങ്ങള്‍ക്കു മുന്‍പ് വൈകുന്നേരങ്ങളില്‍ വോളിബാള്‍, ബാഡ്മിന്റണ്‍ പരിശീലനത്തിനായി യുവാക്കള്‍ എത്തുമായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളും ഹൈ മാസ്റ്റ് ലൈറ്റും കണ്ണടച്ചതോടെ അതും നിലച്ചു.

ഇപ്പോള്‍ അനധികൃത ഡ്രൈവിങ് പരിശീലനകേന്ദ്രമായി ഇവിടം മാറി. പഞ്ചായത്തിലെ മാലിന്യങ്ങളും കല്ലും മണ്ണും കൊണ്ടും തള്ളുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ യുവാക്കളുടെ കായിക അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം നശോന്മുഖമായ നിലയിലാണ്.

Tags: kollamKadakkal panchayat stadiumneglect of the authorities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.